Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇവരെങ്ങനെ എല്ലാം ശരിയാക്കും ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 01:04 am IST
in Kannur

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളം മാറിമാറി ‘ഭരിച്ച ഇടത്- വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് രംഗത്തെ പ്രഖ്യാപനങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ണൂരാനും നാട്ടാരും അത്ഭുതം കൂറുകയാണ്. ”എല്‍ഡിഎഫ് വരും എല്ലാം ശരിയാകു”മെന്ന മുദ്രാവാക്യവുമായാണ് ഇടതര്‍ വോട്ടു തേടുന്നതെങ്കില്‍ വികസനത്തിന് ‘ഭരണ തുടര്‍ച്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് വലതര്‍ വോട്ടു തേടുന്നത്. പ്രകടനപത്രികകളും മോഹന വാഗ്ദാനങ്ങളുമായി ഇടതരും വലതരും യാതൊരു ജാള്യതയുമില്ലാതെയാണ് വീണ്ടും ഗോദയിലിറങ്ങിയിരിക്കുന്നത്. സംസ്ഥാനതലത്തില്‍ മാത്രമല്ല നിയോജക മണ്ഡലംതലത്തിലും ഇരുമുന്നണികളും മത്സരിച്ച് പ്രകടന പത്രികകളിറക്കി വാഗ്ദാന പെരുമഴതന്നെ സൃഷ്ടിച്ച് മുന്നേറുകയാണ്. ജനങ്ങള്‍ കാലങ്ങളായി ആഗ്രഹിക്കുന്നതും ആവശ്യപ്പെട്ടു വരുന്നതുമായ കാര്യങ്ങള്‍ നടപ്പാക്കുമെന്ന വാഗ്ദാനമാണ് ഇത്തവണയും ഇടത്-വലത് മുന്നണികള്‍ മുന്നോട്ടു വെയ്‌ക്കുന്നത്. ഒട്ടുമിക്കതും ഇനി ഒരിക്കലും നടക്കില്ലെന്ന് കണ്ട് ജനങ്ങള്‍ ഉപേക്ഷിച്ചതാണ്. എന്നാല്‍ തങ്ങളെ വിജയിപ്പിച്ചാല്‍ ഇതെല്ലാം നടപ്പാക്കുമെന്ന പഴയ അതേ പല്ലവിയുമായി തങ്ങളുടെ മുന്നിലെത്തിയിരിക്കുന്ന ഇടത്-വലത് സ്ഥാനാര്‍ത്ഥികളോട് ഒരു വിഭാഗം വോട്ടര്‍മാരെങ്കിലും നിങ്ങള്‍ കഴിഞ്ഞ 60 പതിറ്റാണ്ട് കേരളം മാറിമാറി ‘ഭരിച്ചിട്ടും ഇതൊന്നും എന്തു കൊണ്ടു ചെയ്തില്ലെന്ന് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. പിന്നെങ്ങനെ നിങ്ങള്‍ വന്നാല്‍ എല്ലാം ശരിയാകും സഖാക്കളെ. കണ്ണൂരിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന നിരവധി കാര്യങ്ങളുണ്ട്. വിജയിച്ച് അധികാര സോപാനത്തിലെത്തിയപ്പോള്‍ മറന്നുപോയ ഇവയില്‍ ചിലത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നാവും.

കണ്ണൂരില ഗതാഗതക്കുരുക്ക്, മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതി, എല്ലാവര്‍ക്കും കുടിവെള്ളം, ബൈപ്പാസുകളുടെയും പാലങ്ങളുടേയും നിര്‍മ്മാണ പ്രഖ്യാപനം , വളപട്ടണം-മുഴപ്പിലങ്ങാട്, തലശേരി-മാഹി ബൈപ്പാസുകളുടെ പ്രഖ്യാപനം , കാര്‍ഷികമേഖലയിലെ വന്യമൃഗശല്യം, കീടബാധ, പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും കടലാസില്‍ ഒതുങ്ങുന്നു. പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം എത്രയോ അകലെ. നാടിന്റെ ഇത്തരം നിരവധി അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇത്രയും കാലം കാണാത്ത ഇക്കൂട്ടര്‍ ഇതേ വാഗ്ദാനവുമായി വീണ്ടും ജനങ്ങളിലേക്കിറങ്ങുമ്പോള്‍ ഇടതരും വലതരും ഒന്ന് ഓര്‍ക്കുന്നത് നന്നാവും വോട്ടര്‍മാര്‍ വിഡ്ഢികളല്ല. ഇക്കാലമത്രയും നിങ്ങള്‍ ഏങ്ങോട്ട് പോയി, ഇവിടെ ഇല്ലായിരുന്നോ.

ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇന്നലെ ഉണ്ടായതൊന്നുമല്ല. വര്‍ഷങ്ങളുടെ പഴക്കം അതിനുണ്ട്. പരിഹാരമില്ലാത്തവയോ നടപ്പാക്കാന്‍ പറ്റാത്തവയോ അല്ല അവയൊന്നും. സമയബന്ധിതമായി യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നവ തന്നെയാണ്. കൊല്ലങ്ങള്‍ക്കു മുമ്പേ നടപ്പാക്കേണ്ടവയായിരുന്നു ഇവയില്‍ പലതും. എന്നാല്‍ ‘ഭരണത്തിന്റെ അടിത്തട്ടിലുളള തദ്ദേശ സ്വയം ‘ഭരണ സ്ഥാപനങ്ങളുടെവരെ അധികാരം വര്‍ഷങ്ങളായി കൈകാര്യം ചെയ്തു വരുന്ന ഇരു കൂട്ടരും ചേര്‍ന്ന് ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

ഇടത്-വലത് മുന്നണികളിലെ പാര്‍ട്ടികളും നേതാക്കളും പലപ്പോഴും ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരുന്നവരാണ്. എന്നാല്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതു പോലെ പഴയ വാഗ്ദാനങ്ങളുടെ ആവര്‍ത്തനവുമായി എത്തിയ ഇവരെ കാണുമ്പോള്‍ നാടിനെ ആദ്യമായി ഇവര്‍ കാണുകയാണെന്ന് ജനങ്ങളും കണ്ണൂരാനും തോന്നി പോകുന്നു.

നാടിന്റെ ആവശ്യങ്ങള്‍ അറിയുകയും അവയ്‌ക്കു പരിഹാരമുണ്ടാക്കുകയും ചെയ്യേണ്ട ജന പ്രതിനിധികള്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ ചക്കളത്തി പോര് നടത്തി ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയായിരുന്നു. ജില്ലയിലെ ഇടത്-വലത് ജനപ്രതിനിധികള്‍ ഇത്രയും കാലം തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ മറക്കുകയും സ്വന്തം കാര്യം നേടാനുളള വ്യഗ്രതയിലുമായിരുന്നു.

കണ്ണൂരിലെ ജനങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ വിജയിപ്പിച്ചു വിടുകയും ജനങ്ങളെ മറക്കുകയും ചെയ്ത മുന്നണികള്‍ക്ക് ശക്തമായ താക്കീത് നല്‍കാനുളള സുവര്‍ണ്ണാവസരമാണ് സംജാതമായിരിക്കുന്നത്. ഇനിയെങ്കിലും കണ്ണുതുറന്ന് നന്മയുടെ പക്ഷത്ത് ചേര്‍ന്ന് മാറ്റത്തിനു വേണ്ടിയാവണം നമ്മുടെ സമ്മതിദാനം എന്നേ കണ്ണൂരാന് ഇത്തരുണത്തില്‍ പറയാനുളളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.