ആലപ്പുഴ: സിവില്‍ സ്റ്റേഷന് പരിസരവും ഓഫീസുകളും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ പ്ലാസ്റ്റിക് പ്ലേറ്റുകളും പ്ലാസ്റ്റിക് ഗ്ലാസ്സുകളും നിരോധിച്ചു. വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോ, ഭക്ഷണ വിതരണമോ ചെയ്യുമ്പോള്‍ ഇത്തരം പ്ലെയ്റ്റുകളോ, ഗ്ലാസ്സോ ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി.
ഓഫീസുകളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസും ഉപയോഗിച്ച് വരുന്നതായും പല സ്ഥലങ്ങളിലും ഇവ അശ്രദ്ധമായി വലിച്ചെറിയുന്നതും ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടപടി. സിവില്‍ സ്റ്റേഷനില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കാറ്ററിങ് ഏജന്‍സികള്‍ സ്റ്റീന് പാത്രങ്ങള്‍, മണ് പാത്രങ്ങള്‍ എന്നിവയേ ഉപയോഗിക്കാവു എന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
ജില്ലാ പഞ്ചായത്തിന്റെ സമീപം മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് തടയാനായി ക്യാമറ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഓഫീസ് വരാന്തകളിലെ വാഷ്ബേസിനോടു ചേര്‍ന്ന് വെയ്സറ്റ് ബിന്‍ സ്ഥാപിക്കാന്‍ ജില്ലാ ശുചിത്വ മിഷനെ ചുമതലപ്പെടുത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജെ.ഗിരിജ, വകുപ്പുതല മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: