Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടിന്‍ ചൗവ് മ്യാന്‍മര്‍ പ്രസിഡന്റായി അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 11:22 am IST
in World

നയ്‌പിറ്റോ: മ്യാന്‍മര്‍ പ്രസിഡന്റായി ടിന്‍ ചൗവ് അധികാരമേറ്റു. ഓങ് സാന്‍ സൂകിയുടെ വിശ്വസ്തനായ ടിന്‍ ചൗവ് മ്യാന്‍മര്‍ പാര്‍ലമെന്റ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 1962ല്‍ സൈന്യം ഭരണം പിടിച്ചതിനുശേഷം സൈനിക പശ്ചാത്തലമില്ലാത്ത ആദ്യ മ്യാന്‍മര്‍ ഭരണാധികാരിയാണ് ടിന്‍ ചൗവ്. കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും സൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു.

സൈന്യം തയാറാക്കിയ നിലവിലെ ഭരണഘടനപ്രകാരം ബന്ധുക്കളോ പങ്കാളിയോ വിദേശികളായിട്ടുള്ളവര്‍ക്ക് മ്യാന്‍മറിന്റെ പ്രസിഡന്റാകാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഇതാണ് പ്രസിഡന്റാകുന്നതില്‍ സൂകിക്ക് തിരിച്ചടിയായത്. സൂചിയുടെ ഭര്‍ത്താവും രണ്ട് മക്കളും ബ്രിട്ടീഷ് പൗരത്വ മുള്ളവരാണ്. എങ്കിലും, പ്രസിഡന്റിനെ നിയന്ത്രിക്കുന്നതു താനായിരിക്കുമെന്നു സൂകി പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബറിലാണു എന്‍എല്‍ഡി തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയത്. ആകെയുള്ള 652 വോട്ടുകളില്‍ ചൗവ് 360 വോട്ട് നേടി. സൈന്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന മിന്റ് സ്‌വെയ്‌ക്കിന് 213 വോട്ട് ലഭിച്ചു. എന്‍എല്‍ഡി സ്ഥാനാര്‍ഥിയായിരുന്ന ഹോന്റിവാന്‍ തിയോ 79 വോട്ട് നേടി. രണ്ടും മൂന്നു സ്ഥാനം നേടിയ ഇരുവരും വൈസ് പ്രസിഡന്റുമാരാകും.

2011ലാണു പതിറ്റാണ്ടുകള്‍ നീണ്ട പട്ടാളഭരണം അവസാനിപ്പിച്ചുകൊണ്ടു തെയ്ന്‍ സെയ്ന്‍ പ്രസിഡന്റായത്. രാജ്യത്ത് പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചത് ഇദ്ദേഹമാണ്. ഭരണകൂടത്തെ വിമര്‍ശിച്ചതിനു ആളുകളെ ജയിലില്‍ അടച്ചിരുന്ന കാലത്തുനിന്നു മാധ്യമങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും തുറന്ന സംവാദങ്ങളും നടത്തുകയും ചെയ്യുന്ന അവസ്ഥയിലേക്കു രാജ്യം എത്തിയിട്ടുണ്ട്. ന്യൂനപക്ഷമായ റോഹിംഗ്യകളെ മാറ്റി നിര്‍ത്തിയാല്‍ പൊതുവേ മ്യാന്‍മാര്‍ ജനതയുടെ ജീവിതസാഹചര്യങ്ങള്‍ നന്നായിട്ടുണ്ട്.

സാമ്പത്തികശാസ്ത്ര ബിരുദധാരിയായ ടിന്‍ ചൗവ് രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭകാലത്ത് ഓങ് സാന്‍ സൂകിയുടെ ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും പാര്‍ലമെന്റ് അംഗമാണ്. സ്‌കൂളിലും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലും സൂകിയുടെ ക്ലാസ്‌മേറ്റായിരുന്ന ചൗവ് ഇപ്പോള്‍ ഒരു ജീവകാരുണ്യ സംഘടനയുടെ തലവനാണ്. എഴുത്തുകാരനും അധ്യാപകനും സൂകിയുടെ ഉപദേഷ്ടാവുമാണ്.

അധികാരം ഒഴിയുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍സീന്‍ റാഖിന്‍ സംസ്ഥാനത്തെ അടിയന്തരാവസ്ഥ പിന്‍വലിച്ചിരുന്നു. ബുദ്ധമതക്കാരും ന്യൂനപക്ഷ റോഹിംഗ്യ മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലുകളെത്തുടര്‍ന്നാണ് 2012ല്‍ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണു റോഹിംഗ്യകളെ സര്‍ക്കാര്‍ വീക്ഷിക്കുന്നത്. തലമുറകളായി റാഖിനില്‍ കഴിയുന്ന ഒരുകോടിയില്‍ അധികം റോഹിംഗ്യ മുസ്‌ലിംകള്‍ ഭരണകൂടത്തില്‍നിന്നു കടുത്ത വിവേചനമാണു നേരിടുന്നത്. ഇവര്‍ക്ക് പൗരത്വം നിഷേധിച്ചിരിക്കുകയാണ്. നവംബറിലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും റോഹിംഗ്യകളെ സഹകരിപ്പിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.