Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇൗജിപ്ഷ്യന്‍ വിമാനം റാഞ്ചി സൈപ്രസില്‍ ഇറക്കി; യാത്രക്കാരെ വിട്ടയച്ചു, അക്രമി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 11:56 pm IST
in World

കെയ്‌റോ: ബെല്‍റ്റു ബോംബ് ധരിച്ചിട്ടുണ്ടെന്നു പറഞ്ഞ് വെറ്ററിനറി പ്രൊഫസര്‍ ഇൗജിപ്ഷ്യന്‍ വിമാനം തട്ടിയെടുത്ത് സൈപ്രസില്‍ ഇറക്കി. സന്ധിസംഭാഷണങ്ങള്‍ക്കൊടുവില്‍ മുഴുവന്‍ യാത്രക്കാരെയും മോചിപ്പിച്ചു. അക്രമിയെ അറസ്റ്റു ചെയ്തു. ഇയാള്‍ മനോരോഗിയാണെന്ന് സംശയിക്കുന്നു. ഇയാള്‍ ബെല്‍റ്റു ബോംബ് ധരിച്ചിരുന്നുവെന്നു പറഞ്ഞതു പോലും കളവായിരുന്നുവെന്നാണ് സംശയം.

രാവിലെ എട്ടു മണിയോടെയാണ് നാടകീയ സംഭവ വികാസങ്ങള്‍ക്ക് തുടക്കം. അലക്‌സാണ്ട്രിയയില്‍ നിന്ന് ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലേക്ക് പോകുകയായിരുന്ന, 81 പേര്‍ കയറിയ വിമാനം , സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഈജിപ്ഷ്യന്‍ പൗരന്‍ ഇബ്രാഹിം അബ്‌ദേല്‍ എന്നയാളാണ് റാഞ്ചിയത്. ബോംബുകള്‍ പൊട്ടിച്ച് വിമാനം തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് എയര്‍ബസ് 320 വിമാനം സൈപ്രസില്‍ ഇറക്കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഉച്ചയ്‌ക്ക് രണ്ടരയോടെ ഇബ്രാഹിം 21 വിദേശികളും 15വിമാനജോലിക്കാരും ഒഴികെയുള്ള 45 യാത്രക്കാരെ വിട്ടയച്ചു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് വിദേശികള്‍ അടക്കം 36 പേരെയും വിട്ടയച്ചു. അതിനു ശേഷം പോലീസിന് കീഴടങ്ങിയ ഇയാളെ അറസ്റ്റു ചെയ്തു.

അക്രമി ഭീകരനാണെന്നാണ് ആദ്യം ധരിച്ചിരുന്നതെങ്കിലും അലക്‌സാണ്ട്രിയ യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി പ്രൊഫസറായ ഇയാള്‍ മനോരോഗിയാണെന്ന് കരുതുന്നു.

താനുമായി അകന്നു കഴിയുന്ന, സൈപ്രസ് സ്വദേശിനിയായ ഭാര്യയെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഇബ്രാഹിം അബ്‌ദേല്‍ തവാബ് സമാഹയുടെ ആവശ്യം. സൈപ്രസിലെ ലാര്‍നാക്കാ വിമാനത്താവളത്തിനു സമീപം ഓറോകഌനിയെന്ന ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. തന്റെ ആവശ്യം എഴുതിയ കത്ത് ഇയാള്‍ എറിഞ്ഞു നല്‍കുകയായിരുന്നു. കത്ത് മുന്‍ഭാര്യയ്‌ക്ക് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഈജിപ്തിലെ സ്ത്രീ തടവുകാരെ വിട്ടയക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും ഇയാള്‍ രാഷ്‌ട്രീയ അഭയം തേടിയതായും പറയപ്പെടുന്നു. എന്നാല്‍ ഇയാളുടെ ആവശ്യങ്ങളില്‍ ദുരൂഹത തുടരുകയാണ്. എന്താണ് വിമാനം റാഞ്ചാനുള്ള കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.

വിമാനം സൈപ്രസില്‍ എത്തി കുറച്ചു കഴിഞ്ഞ് 11 പേരെ ഒഴിച്ച് മറ്റുള്ളവരെയെല്ലാം മോചിപ്പിച്ച ഇയാള്‍, ആവശ്യങ്ങള്‍ സാധിച്ചു നല്‍കാമെന്ന് വ്യക്തമാക്കിയിട്ടും 36 പേരെ വിട്ടയച്ചിരുന്നില്ല. ചര്‍ച്ചകള്‍ തുടര്‍ന്നതോടെ കുറച്ചു നേരം കൂടിക്കഴിഞ്ഞ് പലരും വിമാനത്തില്‍ നിന്ന് ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് കണ്ടത്. അല്പ്പം കഴിഞ്ഞ് വിമാനത്തിന്റെ കോക്ക്പിറ്റ് ജനാല വഴി ഇറങ്ങിവന്ന് ഇയാള്‍ കീഴടങ്ങുകയായിരുന്നു.

ബെല്‍റ്റ് ബോംബ് ധരിച്ച ഇബ്രാഹിം കോക്പിറ്റില്‍ കടന്നുചെന്ന് ബോംബു പൊട്ടിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തി വിമാനം റാഞ്ചുകയായിരുന്നുവെന്ന് പൈലറ്റ് ഒമര്‍ അല്‍ ഗമ്മാല്‍ പറഞ്ഞു. ഇയാള്‍ ധരിച്ചിരുന്ന വെള്ള ബെല്‍റ്റ് വീര്‍ത്തിരുന്നു. അതില്‍ നിന്ന് വയറുകള്‍ പുറത്തേക്ക് തള്ളി നില്‍പ്പുണ്ടായിരുന്നു.ഇതിനപ്പുറം അതില്‍ സ്‌ഫോടകവസ്തുക്കള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ആദ്യസൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.