Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാലിന്യം പേറുന്ന കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 11:34 pm IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഒന്ന് ‘സ്വഛ് ഭാരത്’ ആണ്. പക്ഷെ ഭാരതത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കേരളത്തിന് ‘സ്വഛ് കേരള’ എന്ന സ്ഥാനത്തിന് അര്‍ഹതയില്ല. ഇവിടെ മാലിന്യസംസ്‌കരണം എന്ന ആശയംപോലും അന്യമാണെന്ന് തോന്നിക്കുന്നപോലെയാണ് ജനങ്ങള്‍ വീട്ടിലെയും മാര്‍ക്കറ്റിലെയും കക്കൂസ്മാലിന്യമുള്‍പ്പെടെ, നദികളിലും തുറന്ന ഓടകളിലും തോടുകളിലും റോഡരികിലും വലിച്ചെറിയുന്നത്.

എറണാകുളം ജില്ലയിലെ ആലുവ മേഖലയിലെ മാലിന്യം നീക്കാത്തതിനാല്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍ വിഷമിക്കുകയാണ്. ആലുവ മേഖലയില്‍ പെരിയാറിലും കനാലുകളിലും കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാത്തതിനാല്‍ ജലത്തിന്റെ ഒഴുക്ക് നിലച്ച് ദുര്‍ഗന്ധം വമിക്കുകയാണ്. മാലിന്യം കരയിലേക്ക് കോരിവയ്‌ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കേരളത്തിലെ വീടുകളില്‍നിന്നും ആശുപത്രികളില്‍നിന്നും വ്യവസായങ്ങളില്‍നിന്നും മറ്റും ഉല്‍പാദിപ്പിക്കുന്നത് പ്രതിദിനം 6000 ടണ്‍ മാലിന്യമാണ്.

പ്രകൃതിമനോഹരമായ കേരളം ഇന്ന് ഒരു മാലിന്യക്കൂമ്പാരമാണ്. കേരളത്തിന്റെ 47.7 ശതമാനം നഗരവല്‍കൃതമാണ്. മാലിന്യം കായലിലേക്കും കടലിലേക്കും തള്ളുന്നത് ജലജീവികളുടെ മരണത്തിനും കാരണമാകുന്നുണ്ട്. അഞ്ച് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള 400 ബയോഗ്യാസ് പ്ലാന്റുകള്‍ വീടുകളില്‍ കൊടുത്തിട്ടുണ്ട്. പക്ഷെ കേരളത്തിലെ ജല-വായു മലിനീകരണം വര്‍ധിക്കുകയാണ്. നീരൊഴുക്ക് തടയുമ്പോള്‍ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൊതുകുകള്‍ പെരുകുകയും ജലജന്യ-കൊതുകുജന്യ രോഗങ്ങള്‍ പെരുകുകയും ചെയ്യുന്നു. വിവിധതരം പനികളുടെ കേന്ദ്രമാണിന്ന് കേരളം.

മലിനീകരണം പാരിസ്ഥിതിക അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു. മാലിന്യം തോന്നുന്നിടത്ത് വലിച്ചെറിയുന്നതിന് പുറമെ ഇവിടെ കക്കൂസ് മാലിന്യവും കുടിവെള്ളത്തില്‍ തള്ളുന്നു. പെരിയാറിലും കായലിലും മത്‌സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. ഇവിടെ കാനകള്‍ക്ക് മൂടിയില്ല എന്നതും മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് സൗകര്യമാകുന്നു. കൊച്ചിയില്‍ 420 ടണ്‍ പ്രതിശീര്‍ഷ മാലിന്യം ഉല്‍പാദിപ്പപ്പിക്കപ്പെടുന്നുണ്ടെത്ര. ഒരുദിവസം 600 മെട്രിക് ടണ്‍! മാലിന്യസംസ്‌കരണം ഇന്ന് നിലവിലുള്ളത് ബ്രഹ്മപുരത്തു മാത്രമാണ്. ആറ് ട്രാക്ടറുകളും 32 ട്രെയിലറുകളും മാലിന്യനിര്‍മാര്‍ജനത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

ഗൃഹമാലിന്യം, മാര്‍ക്കറ്റ്മാലിന്യം, അറവുശാല മാലിന്യം മുതലായവ ശേഖരിച്ച് തള്ളുുന്നത് ചിറ്റൂര്‍ പാലത്തിന് താഴെയാണ്. കൊച്ചി കോര്‍പ്പറേഷനാണ് മാലിന്യസംസ്‌കരണത്തിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും നിയുക്തര്‍. പക്ഷെ ഇത് കോര്‍പ്പറേഷന്റെ മുന്‍ഗണനയല്ല. കക്കൂസ് മാലിന്യം കയറ്റിയ ലോറികള്‍ പെരിയാര്‍ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. ആ പെരിയാറിലെ ജലമാണ് കൊച്ചി നിവാസികള്‍ കുടിക്കുന്നത്. ശരാശരി 6000 ടണ്‍ ഖരമാലിന്യം കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത് ശരിയായ രീതിയില്‍ സംസ്‌കരിക്കാനുള്ള സംവിധാനം ഇവിടെയില്ല. കേരളത്തില്‍ ജനങ്ങള്‍ വര്‍ധിക്കുന്നതിനോടൊപ്പം മാലിന്യവും കൂടും. മാലിന്യം നിറച്ച പ്ലാസ്റ്റിക് ബാഗുകള്‍, കുപ്പികള്‍ മുതലായവയും കാനകളിലേക്കാണ് എറിയുന്നത്.

ശുചിത്വമിഷന്‍ പ്രോഗ്രാമില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ വീടുകള്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ട്. പക്ഷെ ഇവ പ്രവര്‍ത്തിക്കുന്നില്ലത്രേ. മാലിന്യക്കൂമ്പാരവും ദുര്‍ഗന്ധവും മാലിന്യകേന്ദ്രീകൃത രോഗങ്ങളും കേരളത്തെ ഇന്ന് പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കേരളം സാക്ഷരത നേടിയിട്ട് എന്തുകാര്യം? സാമൂഹ്യ, പാരിസ്ഥിതികാവബോധം കേരളത്തിനന്യമാണ്. കേരളത്തില്‍ ഭരണത്തിലെത്താന്‍ മത്‌സരിക്കുന്നവര്‍ ഭരണം ജനോപകാരപ്രദമാക്കാന്‍ പ്രയത്‌നിക്കുന്നില്ല. കുന്നുകളും മലകളും ഇടിക്കലും വയലുകള്‍ നികത്തലുമാണ് യുഡിഎഫിന്റെ വികസനം. അതിനെതിരെ ജനങ്ങള്‍ കൊടികുത്തി പ്രതിഷേധിക്കുന്നു. ഇവയെല്ലാം നികത്തപ്പെടുമ്പോള്‍ മണ്ണിനടിയിലുള്ള ജലസ്രോതസ്സുകള്‍ നശിക്കുന്നു എന്നുമാത്രമല്ല, അവ മലിനീകരിക്കപ്പെടുകയും ചെയ്യുന്നു. കൊച്ചിയിലെ 700,000 ജനസംഖ്യയും 1,00,000 വന്നുപോകുന്നവരും തള്ളുന്നത് 420 ടണ്‍ ഖരമാലിന്യമാണ്.

മാലിന്യം വളമാക്കാമെന്ന് മലയാളിക്കറിയാം. പക്ഷെ അതിലും എളുപ്പം കുടിവെള്ളത്തില്‍ തള്ളുന്നതാണല്ലോ. ഇതിന് പരിഹാരം പ്രൊഫഷണല്‍ മാനേജ്‌മെന്റാണ്. ഇന്ന് പകര്‍ച്ചവ്യാധികള്‍ ഇവിടെ പെരുകുന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷണമില്ല. വീട്, ഹോട്ടലുകള്‍, കടകള്‍, സ്‌കൂളുകള്‍ എല്ലാം ആഹാരാവശിഷ്ടങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് സഞ്ചികളും ജൈവമാലിന്യങ്ങളും പെരുവഴിയിലും കനാലിലും നദിയിലും തള്ളുന്നു. 49 ശതമാനം ഗൃഹമാലിന്യം, 17 ശതമാനം ഹോട്ടല്‍ മാലിന്യം, 16 ശതമാനം മാര്‍ക്കറ്റ് മാലിന്യം എല്ലാം ഈവിധം നിക്ഷേപിക്കപ്പെടുമ്പോഴും ക്ലീന്‍ കേരള മിഷന്‍ നിഷ്‌ക്രിയമാണ്. മാലിന്യമില്ലാത്ത കേരളം അങ്ങനെ സ്വപ്‌നമായി അവശേഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

പുതിയ വാര്‍ത്തകള്‍

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.