തിരുവനന്തപുരം: മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച മുന്‍ മേയര്‍ അഡ്വ. കെ. ചന്ദ്രികയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ ഉപരോധ നാടകം നടത്തിയ മേയര്‍ വി.കെ. പ്രശാന്ത് നഗരവസികളോട് മാപ്പ് പറയണമെന്ന ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ നിയമം അനുസരിച്ച് പദ്ധതി മരവിപ്പിക്കല്‍ സാധ്യമല്ല. മെഡിക്കല്‍ കോളേജും സെന്‍ട്രല്‍ ജയിലും കാട്ടായിക്കോണത്തേക്ക് മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. തെറ്റായ പദ്ധ
തികളെ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്രമം നടത്തി പ്രതികരിക്കുന്നവരെ ഇല്ലാതാക്കാന്‍ സിപിഎം ശ്രമിക്കുന്നു. കഴിഞ്ഞ കൗണ്‍സിലിലെ ബിജെപി അംഗങ്ങളുടെ വിയോജിപ്പാണ് പ്രദേശ വാസികളുടെ എതിര്‍പ്പായി പിന്നീട് മാറിയത്. സമരത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെ അണികള്‍ നഷ്ടപ്പെടുമെന്ന് കരുതി സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും അഡ്വ ജെ.ആര്. പത്മകുമാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: