ന്യൂദല്‍ഹി: കേരളത്തിലെ വിവിധയിടങ്ങളില്‍ സിപിഎം തുടരുന്ന ആക്രമണങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പാര്‍ലമെന്റിലും പുറത്തും ബിജെപി എംപിമാര്‍ പ്രതിഷേധിച്ചു. രാജ്യത്തെ വിവിധയിടങ്ങളില്‍ കേരളത്തിലെ അക്രമം ഉയര്‍ത്തിക്കാട്ടി പ്രതിഷേധ പരിപാടികള്‍ നടന്നു. കേന്ദ്രമന്ത്രിമാരുടെ ഉന്നത തലസംഘം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കര്‍ണ്ണാടകത്തില്‍ നിന്നുള്ള ബിജെപി എംപിമാരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ പാര്‍ലമെന്റിലെ മഹാത്മാ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ എംപിമാര്‍ പ്രതിഷേധ പരിപാടി നടത്തിയത്. നളിന്‍ കാട്ടീലിന്റെയും ബി.എസ്.യദ്യൂരപ്പയുടേയും നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സിപിഎം അക്രമത്തിനെതിരായ പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. തിരുവനന്തപുരത്ത് മുന്‍ അധ്യക്ഷന്‍ വി. മുരളീധരന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും സിപിഎം അതിക്രൂരമായി മര്‍ദ്ദിച്ച വിഷയം റിച്ചാര്‍ഡ് ഹേ എംപി പാര്‍ലമെന്റിനകത്ത് ഉന്നയിച്ചു. ചൊവ്വാഴ്ച രാത്രി 9.45 നാണ് റിച്ചാര്‍ഡ് ഹേ ഈ വിഷയത്തില്‍ ലോക്സഭയില്‍ സംസാരിച്ചത്. അസഹിഷ്ണുതയുടെ ശരിയായ ഉദാഹരണമാണ് കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങളെന്ന് എംപി സഭയില്‍ ചൂണ്ടിക്കാട്ടി.
കേരളമെങ്ങും വ്യാപക അക്രമം അഴിച്ചുവിടുന്ന സിപിഎമ്മില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ബിജെപി പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധിസംഘം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കാനാവശ്യമായ നടപടികള്‍ കേരളത്തില്‍ കമ്മീഷന് സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് സിപിഎം അതിക്രമങ്ങളെപ്പറ്റി റിപ്പോര്‍ട്ട് തേടണമെന്നും ബിജെപി പ്രതിനിധിസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, നിര്‍മ്മല സീതാരാമന് തുടങ്ങിയവരാണ് നദ്ദയ്ക്കൊപ്പമുണ്ടായിരുന്നത്.
കേരളത്തിലെ അന്തരീക്ഷം അതീവ സംഘര്‍ഷഭരിതമാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം അക്രമങ്ങള്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ അട്ടിമറിക്കാനുദ്യേശിച്ചാണെന്നും ബിജെപി പ്രതിനിധിസംഘം സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച് വകവരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഫെബ്രു. 15ന് കണ്ണൂരിലെ പാപ്പിനിശ്ശേരിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലിരുന്ന വൈരാഗ്യത്തിന് ബിജെപി നേതാവ് സുജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മാര്‍ച്ച് 8ന് ബിജെപി പ്രവര്‍ത്തകനായ ഓട്ടോ റിക്ഷാ ഡ്രൈവറെ സ്കൂള്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒന്നാം ക്ലാസിലെയും രണ്ടാംക്ലാസിലെയും വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടായിരുന്നു പൈശാചിക കൃത്യം. ബിജു ഇപ്പോഴും ഗുരുതരാവസ്ഥയിയില്‍ തുടരുകയാണ്.
മാര്‍ച്ച് 14ന് വി.മുരളീധരന് ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ക്ക് നേരേ തിരുവനന്തപുരത്തെ കാട്ടായിക്കോണത്ത് അതിക്രൂരമായ ആക്രമണമുണ്ടായി. പരിക്കേറ്റ മൂന്നുപേര്‍ ഇപ്പോഴും അത്യാസന്ന നിലയിലാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാര്‍ സ്വീകരിച്ച വിവാദമായ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയെയാണ് സിപിഎം ആക്രമിച്ചത്. നടപടിയെടുക്കേണ്ടത് തെര. കമ്മീഷനാണെന്നും ബിജെപി പ്രതിനിധിസംഘം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: