Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തെള്ളകം അമ്പലക്കോളനി നിവാസികള്‍ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 10:25 pm IST
in Kottayam

പി.എസ്. രാധാകൃഷ്ണന്‍

ഏറ്റുമാനൂര്‍: നഗരസഭ പത്തൊമ്പതാം വാര്‍ഡില്‍ പെട്ട തെളളകം അമ്പലകോളനിയിലെ ജീവിതം ദുസ്സഹമായതോടെ കോളനി നിവാസികള്‍ സമരത്തിലേക്ക്. പിന്നോക്ക വിഭാഗത്തില്‍ പെട്ട അമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നാണ് കോളനി നിവാസികളുടെ പരാതി. ഇരുപത്തിയെട്ട് വര്‍ഷംമുമ്പ് സര്‍ക്കാര്‍ പണിതു നല്‍കിയ വീടുകളില്‍ പലതും ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞ് ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.

ശുദ്ധജലം ലഭിക്കാനില്ലെന്നതാണ് കോളനി നിവാസികളെ ഏറെ കഷ്ടപ്പെടുത്തുന്നത്. ഒരു കുടുംബത്തിന് മൂന്നര സെന്റ് സ്ഥലം വീതമാണ് നല്‍കിയിരുന്നത്. ഒരോ വീടിനും പ്രത്യേകം കക്കൂസ് ഉള്ളതിനാല്‍ ഇവയുടെയെല്ലാം ടാങ്കുകള്‍ അടത്തടുത്താണ്. കക്കൂസ് മാലിന്യങ്ങള്‍ നിറഞ്ഞ് കോളീഫാം ബാക്ടീരിയകള്‍ പെരുകിയ കോളനിയിലെ ഏക കിണറിലെ വെള്ളം ഉപയോഗശൂന്യമാണ്. ഇപ്പോള്‍ കുടിക്കുവാനുള്ള വെള്ളം ദൂരെനിന്നും തലച്ചുമടായാണ് കൊണ്ടുവരുന്നത്. ഉയരം കൂടിയ പ്രദേശമായതിനാല്‍ ഇവിടെയുള്ള കുഴല്‍കിണറിന് 350 അടിയോളം താഴ്ചയുണ്ട്. ഇതിനാല്‍ കൈകൊണ്ട് പമ്പുചെയ്യുക എന്നത് ആയാസകരമാണ്. കിണറ്റില്‍നിന്നും വെള്ളം ശേഖരിക്കാനുള്ള മറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വെള്ളത്തിന് ഈ കുഴല്‍കിണറിനെയും ആശ്രയിക്കാന്‍ കഴിയില്ല. കോളനിയില്‍തന്നെ ഒരു കുടിവെള്ള സംഭരണി നിര്‍മ്മിച്ചാല്‍ പമ്പുചെയ്ത് സംഭരണിയില്‍ വെള്ളം നിറയ്‌ക്കാവുന്നതാണ്. ഈ ടാങ്കില്‍നിന്നും ടാപ്പുകളിലൂടെ ജലം ശേഖരിക്കാന്‍ കഴിയും. എന്നാല്‍ കോളനി നിവാസികളുടെ വര്‍ഷങ്ങളായുള്ള ഈ ആവശ്യം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. അതിലുപരി വഴിയരുകിലുള്ള ഈ കുഴല്‍ കിണര്‍ അപകടഭീതി ഉയര്‍ത്തുന്നുമുണ്ട്. തുറന്നു കിടക്കുന്നു ഈ കിണറില്‍ പെട്ട് അപകടം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്നതാണ്. ഭീതിയിലായ കോളനി നിവാസികള്‍ അപകടം ഒഴിവാക്കാനായി കിണറിന് മുകളില്‍ ചാക്കുകളം കല്ലുകളും പെറുക്കി നിരത്തിയിരിക്കുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ മാലിന്യ സംസ്‌കരണത്തിനു സംവിധാനം ഒന്നുംതന്നെയില്ല. ഇതിനാല്‍ ഒരു ഭാഗത്ത് കുമിഞ്ഞുകൂടിയ മാലിന്യം കിടന്നു ചീഞ്ഞുനാറുകയാണ്. ഈ മാലിന്യം നീക്കംചെയ്യാനുള്ള നടപടിയും നഗരസഭ ചെയ്യാറില്ല. പണി പൂര്‍ത്തിയാകാതെ കിടക്കുന്ന സാംസ്‌ക്കാരിക നിലയം കാടുപിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പാതിവഴിയില്‍ നിലച്ചുപോയ ഇതിന്റെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന കോളനി നിവാസികളുടെ ആവശ്യവും അവഗണിക്കപ്പെടുകയാണ്. കോളനിയിലെ കുട്ടികള്‍ പഠിക്കുന്ന അംഗനവാടി കെട്ടിടത്തിന്റെ ചുവരുകള്‍ പൊട്ടി കുട്ടികളുടെ തലയില്‍ പതിക്കുമെന്ന സ്ഥിതിയിലാണ്. തെളളകം തിരുകേരളപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനോടു ചേര്‍ന്നു കിടക്കുന്ന അമ്പല കോളനിക്ക് പ്രത്യേകം പരിഗണന നല്‍കി ജീവിത സാഹചര്യം ഒരുക്കണമെന്ന് കോളനിക്കാര്‍ക്കു വേണ്ടി സെക്രട്ടറി പി.ആര്‍. അജയന്‍, വി.ഡി. ജോസ് എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

Samskriti

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

Kerala

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

Samskriti

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

പുതിയ വാര്‍ത്തകള്‍

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

ബംഗാള്‍ തെരഞ്ഞെടുപ്പ് കലാപം: കണക്കുകള്‍ പറയുന്ന കഠിന സത്യം

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

തോല്‍വി ഭയം; ബംഗാളില്‍ തൃണമൂലിന്റെ വ്യാപക അക്രമം

ആണവശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.