Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തെള്ളകം അമ്പലക്കോളനി നിവാസികള്‍ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 10:25 pm IST
in Kottayam

പി.എസ്. രാധാകൃഷ്ണന്‍

ഏറ്റുമാനൂര്‍: നഗരസഭ പത്തൊമ്പതാം വാര്‍ഡില്‍ പെട്ട തെളളകം അമ്പലകോളനിയിലെ ജീവിതം ദുസ്സഹമായതോടെ കോളനി നിവാസികള്‍ സമരത്തിലേക്ക്. പിന്നോക്ക വിഭാഗത്തില്‍ പെട്ട അമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നാണ് കോളനി നിവാസികളുടെ പരാതി. ഇരുപത്തിയെട്ട് വര്‍ഷംമുമ്പ് സര്‍ക്കാര്‍ പണിതു നല്‍കിയ വീടുകളില്‍ പലതും ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞ് ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.

ശുദ്ധജലം ലഭിക്കാനില്ലെന്നതാണ് കോളനി നിവാസികളെ ഏറെ കഷ്ടപ്പെടുത്തുന്നത്. ഒരു കുടുംബത്തിന് മൂന്നര സെന്റ് സ്ഥലം വീതമാണ് നല്‍കിയിരുന്നത്. ഒരോ വീടിനും പ്രത്യേകം കക്കൂസ് ഉള്ളതിനാല്‍ ഇവയുടെയെല്ലാം ടാങ്കുകള്‍ അടത്തടുത്താണ്. കക്കൂസ് മാലിന്യങ്ങള്‍ നിറഞ്ഞ് കോളീഫാം ബാക്ടീരിയകള്‍ പെരുകിയ കോളനിയിലെ ഏക കിണറിലെ വെള്ളം ഉപയോഗശൂന്യമാണ്. ഇപ്പോള്‍ കുടിക്കുവാനുള്ള വെള്ളം ദൂരെനിന്നും തലച്ചുമടായാണ് കൊണ്ടുവരുന്നത്. ഉയരം കൂടിയ പ്രദേശമായതിനാല്‍ ഇവിടെയുള്ള കുഴല്‍കിണറിന് 350 അടിയോളം താഴ്ചയുണ്ട്. ഇതിനാല്‍ കൈകൊണ്ട് പമ്പുചെയ്യുക എന്നത് ആയാസകരമാണ്. കിണറ്റില്‍നിന്നും വെള്ളം ശേഖരിക്കാനുള്ള മറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വെള്ളത്തിന് ഈ കുഴല്‍കിണറിനെയും ആശ്രയിക്കാന്‍ കഴിയില്ല. കോളനിയില്‍തന്നെ ഒരു കുടിവെള്ള സംഭരണി നിര്‍മ്മിച്ചാല്‍ പമ്പുചെയ്ത് സംഭരണിയില്‍ വെള്ളം നിറയ്‌ക്കാവുന്നതാണ്. ഈ ടാങ്കില്‍നിന്നും ടാപ്പുകളിലൂടെ ജലം ശേഖരിക്കാന്‍ കഴിയും. എന്നാല്‍ കോളനി നിവാസികളുടെ വര്‍ഷങ്ങളായുള്ള ഈ ആവശ്യം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. അതിലുപരി വഴിയരുകിലുള്ള ഈ കുഴല്‍ കിണര്‍ അപകടഭീതി ഉയര്‍ത്തുന്നുമുണ്ട്. തുറന്നു കിടക്കുന്നു ഈ കിണറില്‍ പെട്ട് അപകടം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്നതാണ്. ഭീതിയിലായ കോളനി നിവാസികള്‍ അപകടം ഒഴിവാക്കാനായി കിണറിന് മുകളില്‍ ചാക്കുകളം കല്ലുകളും പെറുക്കി നിരത്തിയിരിക്കുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ മാലിന്യ സംസ്‌കരണത്തിനു സംവിധാനം ഒന്നുംതന്നെയില്ല. ഇതിനാല്‍ ഒരു ഭാഗത്ത് കുമിഞ്ഞുകൂടിയ മാലിന്യം കിടന്നു ചീഞ്ഞുനാറുകയാണ്. ഈ മാലിന്യം നീക്കംചെയ്യാനുള്ള നടപടിയും നഗരസഭ ചെയ്യാറില്ല. പണി പൂര്‍ത്തിയാകാതെ കിടക്കുന്ന സാംസ്‌ക്കാരിക നിലയം കാടുപിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പാതിവഴിയില്‍ നിലച്ചുപോയ ഇതിന്റെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന കോളനി നിവാസികളുടെ ആവശ്യവും അവഗണിക്കപ്പെടുകയാണ്. കോളനിയിലെ കുട്ടികള്‍ പഠിക്കുന്ന അംഗനവാടി കെട്ടിടത്തിന്റെ ചുവരുകള്‍ പൊട്ടി കുട്ടികളുടെ തലയില്‍ പതിക്കുമെന്ന സ്ഥിതിയിലാണ്. തെളളകം തിരുകേരളപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനോടു ചേര്‍ന്നു കിടക്കുന്ന അമ്പല കോളനിക്ക് പ്രത്യേകം പരിഗണന നല്‍കി ജീവിത സാഹചര്യം ഒരുക്കണമെന്ന് കോളനിക്കാര്‍ക്കു വേണ്ടി സെക്രട്ടറി പി.ആര്‍. അജയന്‍, വി.ഡി. ജോസ് എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

India

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.