തിരുവനന്തപുരം: ഡിവൈഎഫ്ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. തൈക്കാട് കണ്ണേറ്റുമുക്ക് കെ. വൈശാഖി(17) നെയാണ് ഗുരുതര പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വൈശാഖിനൊപ്പമുണ്ടായിരുന്ന എസ്.ആര്. വിഷ്ണുവിനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി 12 ഓടെയായിരുന്നു വൈശാഖിനെ ഡിഫിഗുണ്ടകള് ആക്രമിച്ചത്.
തൈക്കാട് കണ്ണേറ്റുമുക്ക് ഭൂതനാഥ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന വൈശാഖിനെ സമീപിക്കുകയും കാര്യം പറയാനുണ്ടെന്ന് ധരിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി അക്രമിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് വൈശാഖ് മൊഴിനല്‍കി. മുതുകത്തും നെഞ്ചത്തും മുഖത്തും മര്‍ദനമേറ്റിട്ടുണ്ട്. കുറച്ചു കാലം മുമ്പു വരെ ഡിവൈഎഫ്ഐ സഹയാത്രികനായിരുന്ന വൈശാഖും വിഷ്ണുവും ഇപ്പോള്‍ ആര്‍എസ്എസ് ശാഖയില്‍ പോകുന്നുണ്ട്. ഇതില്‍ അസ്വസ്ഥരായ ഡിവൈഎഫ്ഐകാരാണ് ആക്രമണം നടത്തിയത്.
അല്‍പ്പം കാലം മുമ്പുവരെ തൈക്കാട് ലോക്കല്‍ കമ്മറ്റിയില്‍ സജീവമായിരുന്ന നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പാര്‍ട്ടി വിട്ട് ആര്‍എസ്എസില്‍ ചേര്‍ന്നിട്ടുണ്ട്. ഇതിനെതിരെ പലപ്പോഴായി ഭീഷണികളും അക്രമങ്ങളും അഴിച്ചുവിട്ട് പ്രദേശത്ത് ഭീതിജനകമായ അവസ്ഥ ഡിഫി ഗുണ്ടകള്‍ സൃഷ്ടിച്ചിരിക്കുന്നത്. വൈശാഖിനെയും വിഷ്ണുവിനെയും കരുതിക്കൂട്ടി ആക്രമിച്ചതിനെതിരെ തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, തിരുവനന്തപുരം മണ്ഡലം ജനറല്‍ സെക്രട്ടറി വലിയശാല പ്രവീണ്‍, ജഗതി ഏര്യ പ്രസിഡന്റ് സതീഷ്, യുവമോര്‍ച്ച ജില്ല കമ്മറ്റി അംഗം പ്രശോഭ് എന്നിവര്‍ പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: