Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൈതൃക സമ്പത്ത് സംരക്ഷിക്കാന്‍ നേപ്പിയര്‍ മ്യൂസിയം പുനരുദ്ധാരണത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 11:05 pm IST
in Thiruvananthapuram

നേപ്പിയര്‍ മ്യൂസിയത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുരാവസ്തുക്കള്‍

പശാന്ത് ആര്യ

തിരുവനന്തപുരം:തലസ്ഥാനത്തിന്റെ തിലകക്കുറിയായ നേപ്പിയര്‍ മ്യൂസിയം പുനരുദ്ധരിച്ച് പുരാവസ്തുക്കള്‍ സംരക്ഷിക്കാന്‍ ബൃഹദ് പദ്ധതി തയ്യാറാകുന്നു. പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശാനുതകുന്ന അനേകം പൈതൃക സമ്പത്തുകള്‍ ഈ മ്യൂസിയത്തിലുണ്ട്. കാലപ്പഴക്കം മൂലം കേടുപാടുകളുണ്ടായി അവ നശിച്ചു പോകാതിരിക്കാനാണ് വിദേശ പങ്കാളിത്തമുള്ള ബൃഹദ് സംരംഭവുമായി മ്യൂസിയം അധികൃതര്‍ മുന്നോട്ടുപോകാന്‍ തയ്യാറെടുക്കുന്നത്. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ തലവനും പ്രൊഫസറുമായ ഡോ വേലായുധന്‍നായരെ മുഖ്യ ഉപദേഷ്ടാവാക്കി സര്‍ക്കാര്‍ നിയോഗിച്ച നാലംഗംങ്ങളടങ്ങുന്ന എക്‌സ്‌പെര്‍ട്ട് കമ്മറ്റിയാണ് നേപ്പിയര്‍ മ്യൂസിയത്തിന്റെ പുനരുദ്ധാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ലോകപ്രശസ്ത പുരാവസ്തു സംരക്ഷകയും വിയന്നയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സര്‍വേഷന്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് ആര്‍ട്‌സ് വിഭാഗം മേധാവി ഡോ ഗബ്രിയേല്‍ ക്രിസ്റ്റ്, ന്യൂയോര്‍ക്ക് കണ്‍സര്‍വേഷന്‍ സെന്റര്‍ പ്രസിഡന്റ് ജോണ്‍ സ്‌കോട്ട്, ലഖ്‌നൗവിലെ നാഷണല്‍ റിസര്‍ച്ച് ലബോറട്ടറി ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് കള്‍ച്ച് പ്രോപ്പര്‍ട്ടി ഡയറക്ടറും പ്രോജക്ട് ഓഫീസറുമായ ബി.വി. ഖാര്‍ബഡെ എന്നിവരാണ് മറ്റ് അംഗങ്ങള്‍. പദ്ധതിക്ക് കേന്ദ്രസഹായവും ലഭ്യമാക്കുമെന്ന് ബി.വി. ഖാര്‍ബഡെ പറഞ്ഞു. പുതിയ മ്യൂസിയം നിര്‍മിക്കാന്‍ കേന്ദ്രം പത്തുകോടി രൂപയാണ് നല്‍കുക. നിലവിലെ മ്യൂസിയം പുനരുദ്ധരിക്കാന്‍ അഞ്ചുകോടി നല്‍കും. ഈ ഗ്രാന്റ് തീര്‍ച്ചയായും പ്രതീക്ഷിക്കാം ഖാര്‍ബഡെ വ്യക്തമാക്കി. ഒന്ന്, എട്ട്, പന്ത്രണ്ട് നൂറ്റാണ്ടുകളിലെ പുരാവസ്തുക്കള്‍ നേപ്പിയര്‍ മ്യൂസിയത്തില്‍ സംരക്ഷിച്ചിട്ടുണ്ടെന്ന് ഡോ വേലായുധന്‍നായര്‍ പറഞ്ഞു. 500 ലധികം വിവിധയിനം പുരാവസ്തുക്കളാണ് ഇവിടെയുള്ളത്. ഇതില്‍ അയ്യായിരത്തിലധികം നാണയങ്ങളും പെടും. 50 ഓളം പ്രാചീന തുണിത്തരങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മ്യൂസിയത്തിന്റെ പുനരുദ്ധാരണം മാത്രമല്ല ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുരാവസ്തുക്കള്‍ സംരക്ഷിക്കാനുള്ള വിശദമായ പദ്ധതിയും ഈ കമ്മറ്റി പഠിച്ച് തയ്യാറാക്കുമെന്ന് ഗബ്രിയേല്‍ ക്രിസ്റ്റ് പറഞ്ഞു. പുരാവസ്തുക്കളുടെ ചിത്രങ്ങള്‍ സഹിതം വിശദവിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിച്ച ശേഷമായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അന്തരീക്ഷ മര്‍ദ്ദം, താപനില, വെളിച്ചം എന്നിവയും പൂപ്പല്‍ ബാധിക്കാനുള്ള സാധ്യതകളെ കുറിച്ചും വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. ശേഖരിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടാക്കി എക്‌സ്‌പെര്‍ട്ട് കമ്മറ്റിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.

നിലവിലെ പുരാവസ്തുക്കളുടെ അവസ്ഥ മികച്ചതാണെന്ന് ജോണ്‍ സ്‌കോട്ട് പറഞ്ഞു. അവ നന്നായി സംരക്ഷിച്ചിട്ടുണ്ട്. എന്നാല്‍ കാലവസ്ഥയുടെയും മാറുന്ന സാഹചര്യങ്ങളുടെയും വെല്ലുവിളി വലുതാണ്. മ്യൂസിയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ മാതൃകയിലുള്ള കെട്ടിടം കേടുപാടുകള്‍ തീര്‍ത്താല്‍ മതിയാകും. പ്രത്യേകിച്ചും മേല്‍ക്കൂരയുടെ. പക്ഷേ പുരാവസ്തുക്കള്‍ ആധുനിക സംവിധാനത്തില്‍ സംരക്ഷിക്കാനുള്ള ജോലി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല. ഇവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇവിടെയുള്ള ജോലിക്കാരെയും ശില്‍പ്പ വിദഗ്ധരെയും ഉപയോഗിച്ചാണ് ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടത്. കൈവശമുള്ള പുരാവസ്തുക്കളുടെ 20 ശതമാനം മാത്രമേ പ്രദര്‍ശിപ്പിക്കാവൂ. ബാക്കി 80 ശതമാനവും ശേഖരണത്തില്‍ സൂക്ഷിക്കേണ്ടതാണ്. കാലാവധി വച്ച് 20 ശതമാനം മാറ്റി മാറ്റി പ്രദര്‍ശിപ്പിക്കണം. എന്നാല്‍ ഇന്ത്യയില്‍ ഈ രീതി പിന്തുടരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേപ്പിയര്‍ മ്യൂസിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മ്യൂസിയം ഡയറക്ടറുടെ ഓഫീസില്‍ നാലുദിവസങ്ങളായി നടന്നുവന്ന അന്താരാഷ്‌ട്ര ശില്‍പ്പശാല ഇന്നലെ സമാപിച്ചു. ശില്‍പ്പശാല ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ്, അമേരിക്കയിലെ ന്യൂയോര്‍ക്ക് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, വിയന്നയിലെ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് ആര്‍ട്‌സിന് കീഴിലുള്ളഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സര്‍വേഷന്‍ എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിച്ചത്. നവീകരണം വിശദമാക്കുന്ന ചടങ്ങില്‍ മ്യൂസിയം ഡയറക്ടര്‍ കെ. ഗംഗാധരനും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.