ന്യൂദല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അജ്ഞാതരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിനെതിരെ ഭാരതം കടുത്ത വിയോജിപ്പ് അറിയിച്ചു.
ഭീകരാക്രമണത്തില്‍ ജെയ്ഷ് ഇ മുഹമ്മദിന്റെ വ്യക്തമായ തെളിവുകള്‍ പാക്കിസ്ഥാന് ഭാരതം കൈമാറിയിരുന്നു. ജെയ്ഷ് ഇ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും ഭാരത അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ജെയ്ഷ് ഇ മുഹമ്മദിന്റെയും മസൂദ് അസ്ഹറിന്റെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല.
ജനുവരി രണ്ടിന് നടന്ന ഭീകരാക്രമണത്തില്‍ ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനുശേഷമാണ് പാക്കിസ്ഥാന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പാക് പഞ്ചാബിലെ ഗുജ്റന്‍വാലയിലെ ഭീകരവിരുദ്ധ കേന്ദ്രത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: