ന്യൂദല്‍ഹി: അമേരിക്ക എഫ്-16 യുദ്ധ വിമാനങ്ങള്‍ പാക്കിസ്ഥാനു വില്ക്കുന്നതില് ഭാരതം ശക്തമായ അതൃപ്തി അറിയിച്ചു. ഭാരതത്തിലെ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി രാജ്യത്തിന്റെ എതിര്‍പ്പ് അറിയിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിച്ചു.
ഭീകരതയ്ക്കെതിരെ പോരാടാനുള്ള സഹായമെന്ന നിലയിലാണ് പാക്കിസ്ഥാന് അമേരിക്ക യുദ്ധ വിമാന കൈമാറ്റം നടത്തുന്നത്. എന്നാല്‍, ഇത് എത്രകണ്ട് ഫലപ്രദമാകുമെന്ന് കണ്ടറിയണമെന്ന് ഭാരത വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
700 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുന്ന എട്ട് എഫ്-16 യുദ്ധ വിമാനങ്ങളാണ് അമേരിക്ക പാക്കിസ്ഥാനു വില്‍ക്കുന്നത്. പെന്റഗണിന്റെ വിഭാഗമായ ഡിഫന്‍സ് സെക്യൂരിറ്റി കോര്പ്പറേഷന് ഏജന്‍സി വിമാനത്തിന്റെ വില 699.4 മില്യനാണെന്നാണ് കാണിക്കുന്നത്. യു.എസിന്റെ വിദേശകാര്യനയത്തിന്റെ ഭാഗമായി തെക്കന്‍ ഏഷ്യയിലെ തന്ത്രപ്രധാന പങ്കാളിയുടെ ദേശീയസുരക്ഷാ വര്‍ദ്ധിപ്പിക്കാനാണ് പാകിസ്ഥാന് വിമാനങ്ങള്‍ കൈമാറുന്നതെന്ന് അവരുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: