Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സയന്‍സും വേദാന്തവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 08:01 am IST
in Samskriti

യുക്തിവിചാരത്തിനു വളരെയേറെ പ്രാധാന്യം കൊടുക്കുന്ന രണ്ടു വൈജ്ഞാനികശാഖകളാണ് സയന്‍സും വേദാന്തവും. സയന്‍സില്‍ നിരീക്ഷണം, അതനുസരിച്ചുള്ള ചോദ്യങ്ങള്‍ രൂപീകരിക്കല്‍, ലഭ്യമായ നിരീക്ഷണഫലങ്ങള്‍ ഉപയോഗിച്ചു ഒരു ഹൈപ്പോതെസിസ് അഥവാ ഒരു സാങ്കല്പികസിദ്ധാന്തം രൂപപ്പെടുത്തല്‍, അതിനെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കല്‍, പരീക്ഷണഫലങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തല്‍, അതനുസരിച്ചു ഹൈപ്പോതെസിസ് അംഗീകരിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യല്‍, വീണ്ടും പരീക്ഷണം നടത്തി ഒരു നിഗമനത്തിലെത്തി പൊതുസിദ്ധാന്തം രൂപീകരിക്കല്‍ എന്നീ പ്രക്രിയകളാണ് ഉള്ളത്. ഈ നിഗമനങ്ങളെ ഗണിതം എന്ന ഭാഷയുടെ സഹായത്താല്‍ ആണ് സയന്‍സ് അവതരിപ്പിക്കുന്നത്.

ഗണിതഭാഷകൊണ്ട് വിശദീകരിക്കാന്‍ സാധ്യമല്ലാത്തത് സയന്‍സ് പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല. സയന്‍സിന്റെ ഭാഷയാണ് ഗണിതം. എന്നാല്‍ ഗണിതഭാഷ എന്നത് ഒരു റിപ്രസെന്റേഷന്‍ അഥവാ മാതൃക മാത്രമാണ്. ഹിമാലയത്തിന്റെ ചിത്രം ഒരിക്കലും ഹിമാലയമാകില്ല, ഒരു ധാരണ മാത്രമേ അത് നല്കൂ. ആ ധാരണയെ അടിസ്ഥാനമാക്കി യുക്തിയെ അവലംബിച്ച് നിഗമനത്തില്‍ എത്തുവാനേ ഗണിതം കൊണ്ട് കഴിയൂ. മനുഷ്യയുക്തിയുടെ എല്ലാ പരിമിതികളും ഗണിതത്തിനും ബാധകമെന്ന് ചുരുക്കം.

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമെന്തെന്നാല്‍ സയന്‍സ് വിശദീകരിക്കുന്നത് അറിയപ്പെടുന്ന വിഷയങ്ങള്‍ അഥവാ ദൃശ്യങ്ങളെയാണ് എന്നുള്ളതാണ്. അറിയുന്നവനെയോ അറിവിനെയോ സയന്‍സിനു വിഷയമാക്കാന്‍ സാധിക്കുന്നില്ല.

മനുഷ്യന്‍ എന്നത് ഒരു ബഹുകോശജീവിയല്ലേ? ആ ജീവിയുടെ മസ്തിഷ്‌കപ്രവര്‍ത്തനം ഉള്‍പ്പെടെ എല്ലാം സയന്‍സിനു വിഷയവുമല്ലേ? പിന്നെങ്ങനെ അറിയുന്നവന്‍ വിഷയമല്ലാതെയാകും? ഏതൊരു വിഷയവും ഇന്ദ്രിയങ്ങളാല്‍ അറിയപ്പെടുകയും ബുദ്ധിയാല്‍ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ലല്ലോ. ജഡവസ്തുവായ മനുഷ്യമസ്തിഷ്‌കത്തെക്കുറിച്ചുള്ള അറിവുപോലും നിശ്ചയിക്കുന്നത് ജീവനുള്ള, ബുദ്ധിയുള്ള മനുഷ്യനാണ്. ഏറ്റവും സങ്കീര്‍ണ്ണമായ ഉപകരണത്തില്‍ നിന്നും ലഭിക്കുന്ന വിവരം പോലും മനുഷ്യന്റെ അറിവിന് വിഷയമായെങ്കിലെ അതിനു പ്രയോജനമുള്ളൂ. അറിയുന്നവനും അറിയപ്പെടുന്നതും ഭിന്നമാണെങ്കിലേ അളക്കുവാന്‍ കഴിയൂ എന്നതിനാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യന് ‘തന്നെ’ അറിയുവാന്‍ കഴിയുന്നില്ല. അതിനാല്‍ മനുഷ്യന്‍ അറിയുന്നത് തന്റെ മസ്തിഷ്‌കത്തെ മാത്രമാണ്, ‘തന്നെ’യല്ല. അതുകൊണ്ട് സയന്‍സ് മോശമാകുന്നില്ല.

ഭൗതികമായ വസ്തുക്കളെയും പ്രതിഭാസങ്ങളേയും സയന്‍സ് അതിന്റേതായ മാര്‍ഗ്ഗത്തില്‍ അതിന്റെ ഭാഷയില്‍ വിശദീകരിക്കുന്നു. എന്നാല്‍ ആ വിശദീകരണങ്ങള്‍ കേവലമല്ല, ആപേക്ഷികമാണ് എന്ന് ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം ഭൗതികവും സമ്മതിക്കുന്നു. സയന്‍സിന് ഈ കാണപ്പെട്ട പ്രപഞ്ചത്തിനോ അല്ലാതെയോ ഉള്ള ഒരു കേവലസത്തയെ കാണുവാന്‍ കഴിയുന്നില്ല. ഉദാഹരണമായി നമ്മള്‍ ഒരു സയന്റിസ്റ്റിനോട് ആറ്റം ഉണ്ടോ എന്ന് ചോദിക്കുക. അയാള്‍ പറയും ഉണ്ട് എന്ന്. എവിടെ എന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു സ്ഥലം പറയാന്‍ ആവില്ല, അത് കാണപ്പെടുന്ന സ്ഥലത്തിന്റെ സാധ്യതകള്‍ പറയാം എന്ന് പറയും. അനിശ്ചിതത്വം ആറ്റത്തെ ഉലച്ചുകൊണ്ടേയിരിക്കുന്നു.

തുടരും – ഭാഗം 3: ആറ്റം എന്നത് ഒരു സാങ്കല്പിക നാമം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.