Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വേങ്ങാട് സാന്ത്വനത്തെ ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:06 pm IST
in Kannur

കണ്ണൂര്‍: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ യൂത്ത് അവാര്‍ഡുമായി ബന്ധപ്പെട്ട് വേങ്ങാട് സാന്ത്വനത്തെ ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടിയും സെക്രട്ടറി സനോജ് നെല്യാടനും അറിയിച്ചു.

ജീവകാരുണ്യ മേഖലയിലാണ് സാന്ത്വനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ക്കും വികലാംഗര്‍ക്കുമായി വീല്‍ ചെയര്‍ വിതരണം ചെയ്യുകയെന്നതാണ് പ്രധാന പദ്ധതി. ഇതിനകം നൂറുകണക്കിന് വീല്‍ ചെയറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 2012 ല്‍ കൂത്തുപറമ്പ് നഗരസഭയും സാന്ത്വനവും സംയുക്തമായി 100 വീല്‍ചെയറുകള്‍ വിതരണം ചെയ്തിരുന്നു. ഈ വര്‍ഷം നിരവധി വീല്‍ചെയറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അനാഥ-ബാലമന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കുക, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ-വസ്ത്ര വിതരണം നടത്തുക. മെഡിക്കല്‍ കേമ്പുകള്‍ നടത്തി നിര്‍ധനരായവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നുകളും എത്തിക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി കുടുംബങ്ങള്‍ക്ക് ഓണകിറ്റും ഓണക്കോടിയും കഴിഞ്ഞ രണ്ട് വര്‍ഷമായി നല്‍കിവരുന്നുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി പുതപ്പും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യാറുണ്ട്. തലശ്ശേരിക്കടുത്ത കൊടുവള്ളി ആമുക്കാ പള്ളിക്ക് സമീപത്തെ ഇന്ദിരയെന്ന നിര്‍ധനരായ സ്ത്രീക്കും കുടുംബത്തിനും നാട്ടുകര്‍ വീട് നിര്‍മിച്ച് നല്‍കുമ്പോള്‍ അതിന്റെ വയറിംഗ് പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തിയത് സാന്ത്വനമായിരുന്നു. മാങ്ങാട്ടിടം പഞ്ചായത്തിലെ കിരാച്ചിയില്‍ ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന വൃദ്ധയായ മീനാക്ഷിയുടെ വീടിന്റെ അറ്റകുറ്റ പണിയെടുത്ത് നല്‍കിയതും സാന്ത്വനമാണ്. ദീര്‍ഘദൂര ഓട്ടക്കാരനായിരുന്ന കൂത്തുപറമ്പ് മൂര്യാട്ടെ സഹീര്‍ വാലിഡിക്ക് പരിശീലനത്തിനാവശ്യമായ സാമഗ്രികളും സാമ്പത്തിക സഹായവും സാന്ത്വനം നല്‍കിയിരുന്നു.

കഴിഞ്ഞ മാസം ചെന്നൈയില്‍ പ്രളയ ദുരിതമുണ്ടായപ്പോള്‍ വസ്ത്രങ്ങളും ഭക്ഷണങ്ങളുമടക്കം 20 പെട്ടി സാധനങ്ങള്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണിന് കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം കാശ്മീരില്‍ പ്രളയമുണ്ടായപ്പോള്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനായി കമ്പിളിപ്പുതപ്പും കലക്ടര്‍ക്ക് നല്‍കിയിരുന്നു. ചാലയില്‍ ടാങ്കര്‍ ദുരന്തമുണ്ടായിരുന്നപ്പോള്‍ യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സാന്ത്വനം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.

ഇത്തരത്തില്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിനാലാണ് സ്വന്തം കെട്ടിടം എന്ന സങ്കല്‍പത്തിലേക്ക് കടക്കാത്തത്. ഓഫീസിനായി സ്ഥലവും കെട്ടിടവും നിര്‍മിക്കുന്ന പൈസകൊണ്ട് പാവപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കാനോ മറ്റെന്തെങ്കിലും സഹായം ചെയ്യാനോകഴിയുമെന്ന് വിശ്വസിക്കുന്നവരാണ് സാന്ത്വനം പ്രവര്‍ത്തകര്‍. നിലവിലുള്ള വാടക കെട്ടിടം ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസിന് അനുയോജ്യമായത് തന്നെയാണ്. നാട്ടുകാരില്‍നിന്നും നിര്‍ബന്ധിത പിരിവ് നടത്തി ബഹുനില കെട്ടിടം നിര്‍മ്മിച്ച് രാഷ്‌ട്രീയ പാര്‍ട്ടികളുടെ സബ് ഓഫീസുകളായി പ്രവര്‍ത്തിക്കാന്‍ സാന്ത്വനത്തിന് താല്‍പര്യമില്ല. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്‌മയാണ് സാന്ത്വനം. അവാര്‍ഡ് നിര്‍ണ്ണയ സമിതി സാന്ത്വനത്തിന്റെ ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ മിനുട്ട്‌സ് ബുക്ക് ഉണ്ടായിരുന്നില്ലെന്ന വാദം പച്ചക്കള്ളമാണ്. നിലവിലെ പ്രവര്‍ത്തനവര്‍ഷത്തെ മിനുട്ട്‌സ് ബുക്ക് സന്ദര്‍ശക സംഘം ഓഫീസില്‍ വച്ച് പരിശോധിച്ചതാണ്. പഴയ മിനുട്ട്‌സ് ബുക്കാണ് രക്ഷാധികാരിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. അത് ഡപ്യൂട്ടി കലക്ടരുടെ മുമ്പാകെ ഹാജരാക്കുകയും ആഴ്ചകളോളം അദ്ദേഹത്തിന്റെ കസ്റ്റഡിയില്‍ വച്ചതുമാണ്.

അവാര്‍ഡിനായി പരിഗണിക്കാന്‍ നല്‍കിയ അപേക്ഷയുടെ കൂടെ എംഎല്‍എമാരുടെയും പഞ്ചായത്ത് പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും വാര്‍ഡ് മെമ്പറുടെയുമെല്ലാം സാക്ഷ്യപത്രങ്ങള്‍ ഉണ്ടായിരുന്നു. ഇവരെല്ലാം സാന്ത്വനത്തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ പങ്കെടുത്തവരാണ്. മന്ത്രി കെ.പി.മോഹനന്‍, മുന്‍മന്ത്രി, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ.നാരായണന്‍ എംഎല്‍എ കെ.എം.ഷാജി എംഎല്‍എ, എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, കൂത്തു പറമ്പ് നഗരസഭാ മുന്‍ ചെയര്‍പേഴ്‌സന്‍ അഡ്വ.പത്മജാപത്മനാഭന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ എം.പി.മറിയം ബീവി, മുന്‍ വൈസ് ചെയര്‍മാന്‍ പി..എം.മധുസൂദനന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പ്രകാശിനി ടീച്ചര്‍, മാങ്ങാട്ടിടം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഷാജി കരിപ്പായി, വേങ്ങാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.പത്മനാഭന്‍ മാസ്റ്റര്‍, നിലവിലെ പ്രസിഡണ്ട് സി.പി.അനിത, കണ്ണൂര്‍ നഗര സഭാ മുന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.ടി.ഒ.മോഹനന്‍, വിവിധ നഗരസഭാ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, കൂത്തുപറമ്പ് സി.ഐ.കെ.പ്രേംസദന്‍, സി.ഐ മാരായ വേണുഗോപാല്‍, കെ.എസ്.ഷാജി, കണ്ണവം എസ്.ഐ.യായിരുന്ന പി.കെ പ്രകാശന്‍, കൂത്തുപറമ്പ് എസ്.ഐ.മാരായിരുന്ന കെ.സുധാകരന്‍, എം.വി.ദിനേശ്, ശിവന്‍ ചോടത്ത്, സിനിമാതാരം ശാന്താ ദേവി, തുടങ്ങിയ പ്രമുഖര്‍ സാന്ത്വനത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. നിരവധി മാധ്യമ പ്രവര്‍ത്തകരും സാന്ത്വനത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തവരാണ്.

നെഹ്രു യുവകേന്ദ്രയുടെ ജില്ലാ സംസ്ഥാനതല അവര്‍ഡുകള്‍ സാന്ത്വനത്തിന് ലഭിച്ചിരുന്നു. അത് തിരിച്ച് വാങ്ങാന്‍ ആലോചിച്ചിരുന്നുവെന്ന അരോപണം തട്ടിപ്പാണ്. നെഹ്രു യുവ കേന്ദ്രയുമായി ബന്ധപ്പെട്ടാല്‍ അരോപണത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ സാധിക്കും. ഈവര്‍ഷവും നെഹ്രു യുവകേന്ദ്രയുടെ അവാര്‍ഡിന് സാന്ത്വനത്തെ പരിഗണിച്ചിരുന്നു.

സാന്ത്വനത്തിന്റെ ഓഫീസിന് നേരെ നേരത്തെ രണ്ട് തവണ രാഷ്‌ട്രീയ പിന്‍ബലമുളള സാമൂഹ്യദ്രോഹികള്‍ അക്രമം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയതുമാണ്. അതിനാലാണ് ഓഫീസില്‍ വിലപിടിപ്പുളള സാധനങ്ങള്‍ സൂക്ഷിക്കാത്തത്. കായിക ശേഷികൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും സാന്ത്വനത്തെ തകര്‍ക്കാന്‍ കഴിയാതെവന്നതിനാലാകണം ഇത്തരം ആരോപണങ്ങളുമായി ചിലര്‍ രംഗത്ത് വന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

India

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

Automobile

ജൂൺ ഒന്ന് മുതൽ മാരുതി കാറുകളുടെ വില കൂടും , 30,000 രൂപ വരെ വില ഉയരാൻ സാധ്യത

Kerala

പകല്‍ വെളിച്ചത്തില്‍ പിണറായി…കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുമ്പുകസേരയില്‍ നേതാവ്….മാളികമുകളേറിയ മന്നന്റെ തോളില്‍….എന്ന് ജനങ്ങളുടെ ട്രോള്‍

India

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ വിമാനത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വ്യോമയാന വകുപ്പ് ഒഴിവാക്കി, നടപടി ഭരണമാറ്റത്തിന് പിന്നാലെ

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.