മാഹി: തലശ്ശേരി-മാഹി ബൈപ്പാസ് പദ്ധതിയുടെ ഭാഗമായി മാഹിയില്‍ ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ദേശീയ പാതയുടെ ഭാഗമായ ആര്‍ബിട്രേറ്റര്‍ ഭൂവുടമകള്‍ക്ക് അര്‍ഹമായതിലും ഇരട്ടിയിലധികം നഷ്ടപരിഹാരം പ്രഖ്യാപിച്ചതിന് ബിജെപി മാഹി മേഖല കമ്മറ്റി അഭിനന്ദിച്ചു.
മുപ്പത് വര്‍ഷമായി കോണ്‍ഗ്രസ് ഭരണത്തിനിടയിലും ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ മാഹിയില്‍ രൂപംകൊണ്ട വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭൂവുടമകളുടെയും പ്രക്ഷോഭ സമിതിയായ കര്‍മ്മ സമിതിക്ക് വേണ്ടി കോടതിയില്‍ കേസ് നല്‍കുകയും പിന്നീട് ജില്ലാതല പര്‍ച്ചേസിംഗ് കമ്മറ്റി (ഡിഎല്‍പിസി) നിശ്ചിത തുക അധികമാണെന്ന് കാണിച്ച് ദേശീയ പാത വിഭാഗം കോടതിയെ സമീപിച്ചതും നഷ്ടപരിഹാര തുക വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കര്‍മ്മസമിതിയുടെ ഭാഗത്ത് നിന്നുള്ള അപേക്ഷ അനുസരിച്ച് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണ ദാസ് ഭൂവുടമകളെ കാണുകയും അവരുടെ ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കിയതിന് ശേഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന് ഗഡ്കരിയുമായി ചര്‍ച്ചനടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ പാത അധികൃതരോട് കോടതിയില്‍ ആര്‍ബിട്രേറ്റര്‍ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാര തുകക്കെതിരായി അപ്പീല്‍ പോകേണ്ടെന്ന് നിര്‍ദ്ദേശിക്കുകയും പ്രശ്നത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ എന്‍എച്ച് അതോറിട്ടി കോടതിയില്‍ നഷ്ടപരിഹാര കേസ് എതിര്‍ക്കാതിരുന്നതും ആര്‍ബിട്രേറ്റര്‍ക്ക് നഷ്ടപരിഹാര തുക പ്രഖ്യാപിക്കാനായതും.
നഷ്ടപരിഹാരതുക കൊടുക്കേണ്ടത് കേന്ദ്ര ഗവണ്മെന്റാണെന്നിരിക്കെ പുതുച്ചേരി മുഖ്യമന്ത്രിയെക്കണ്ട് നഷ്ടപരിഹാര തുക കൊടുക്കാന്‍ അഭിഭാഷകന് ആവശ്യപ്പെട്ടു എന്ന അവകാശ വാദവുമായി രംഗത്ത് വന്നത് അഭിഭാഷക ജോലിയോടുള്ള അവഹേളനവും കര്‍മ്മസമിതിയേയും രാഷ്ട്രീയ പാര്‍ട്ടികളെയും ജനങ്ങളെയും വിഢികളാക്കുന്നതുമാണെന്ന് ബിജെപി മാഹി മേഖലാ പ്രസിഡണ്ട് സി.കെ.രവീന്ദ്രന പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: