കൊട്ടാരക്കര: ഗ്രാമസഭയില്‍ ദളിത് വനിതാ പഞ്ചായത്തംഗത്തിന് നേരെ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ അംഗത്തിനും ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റു. കൊട്ടാരക്കര നെടുവത്തൂര്‍ പഞ്ചായത്തിലെ കോട്ടാത്തല നാലാം വാര്‍ഡ് മെമ്പര്‍ എസ്. മഞ്ജുഷ, ഭര്‍ത്താവ് ബിജുദാസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കൊട്ടാരക്കര കോട്ടാത്തലയിലാണ് സംഭവം. വാര്‍ഡിലെ ആദ്യഗ്രാമസഭ പണയില്‍ സ്കൂളില്‍ നടക്കുന്നതിനിടയിലായിരുന്നു സംഭവം. 120 ഓളം അംഗങ്ങള്‍ എത്തി ഒപ്പിട്ട് വികസന സമിതി രൂപീകരിച്ച് യോഗം നടക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ സിപിഐ നേതാവ് തങ്ങളുടെ നേതാക്കള്‍ എത്താതെ യോഗം നടത്താന്‍ പറ്റില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അണികള്‍ക്ക് സിഗ്നല്‍ നല്കി നേതാവ് ഹാള്‍ വിട്ടയുടന്‍ പട്ടികജാതിക്കാരിയായ നിന്നെ ഞങ്ങള്‍ മെമ്പറായി വാഴിക്കില്ലെന്ന് പ്രഖ്യാപിച്ച് അഞ്ചംഗസംഘം മെമ്പര്‍ക്ക് നേരെ ഓടിയെടുത്തു. കൈയിലിരുന്ന വികസനസമിതി അംഗങ്ങളുടെ ലിസ്റ്റും മിനിട്ട്സും കീറിയെറിഞ്ഞു. മെമ്പറെ തള്ളിവീഴ്ത്തി. ഓടിയെത്തിയ ഭര്‍ത്താവ് ബിജുദാസിനെ അടിച്ച് താഴെയിട്ടു. ഹാളിലെ കസേരകളെല്ലാം അടിച്ചൊടിച്ചു. മെമ്പറെ മര്‍ദ്ദിക്കുന്നത് കണ്ട് സഭയില്‍ പങ്കെടുത്ത സ്ത്രീകള്‍ അടക്കമുള്ള സംഘം നിലവിളിച്ചു.
ഗ്രാമസഭയുടെ നടത്തിപ്പിനായി എത്തിയ വനിതയേയും സംഘം ഭീഷണിപെടുത്തി. ഗ്രാമസഭ നടന്നില്ല എന്ന് രേഖപെടുത്താന്‍ ആവശ്യപ്പെട്ടു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിക്കൂട്ടം നാട്ടുകാര്‍ സംഘടിച്ചതോടെയാണ് സ്ഥലംവിട്ടത്. മര്‍ദ്ദനമേറ്റ മഞ്ജുഷയെ നാട്ടുകാരാണ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ വീട് നില്ക്കുന്ന വാര്‍ഡില്‍ ഇടതുപക്ഷത്തിന്റെ കുത്തക തകര്‍ത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായാണ് മഞ്ജുഷ വിജയിച്ചത്. അന്നുമുതല്‍ ഇടതുപക്ഷം ഇവര്‍ക്കെതിരെ കള്ളപ്രചാരണങ്ങളുമായി രംഗത്തുണ്ട്.
മെമ്പറെ ഒരുതരത്തിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് വാര്‍ഡില്‍ കൂടുതല്‍ ജനപ്രിയയായി മഞ്ജുഷ മാറിയതോടെ ഇവരുടെ അസഹിഷ്ണുത പുറത്ത് വരുകയായിരുന്നു. സിപിഐയില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് സിപിഎമ്മില്‍ എത്തിയ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ചികിത്സയില്‍ കഴിയുന്ന മഞ്ജുഷ പറഞ്ഞു. വ്യാപകമായി അക്രമത്തിലൂടെ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കം സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: