Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്മണന്‍ കിഷ്‌കിന്ധയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 09:50 pm IST
in Samskriti

 

കോപഭാവത്തില്‍ കിഷ്‌കിന്ധാപുരിയില്‍ കവാടത്തിലെത്തിയ ലക്ഷ്മണന്‍ ഒരു ചെറു ഞാണൊലിയിട്ടു അവിടെയുണ്ടായിരുന്ന വാനരന്മാര്‍ ഭയന്ന് ഒച്ചയുണ്ടാക്കി. ലക്ഷ്മണന്‍ വന്നതറിഞ്ഞ് യുവരാജാവായ അംഗദന്‍ വാനരന്മാരെ തടുത്ത് മാറ്റിനിറുത്തിയിട്ട് ലക്ഷ്മണനെ സമീപിച്ച് സാഷ്ടാംഗം പ്രണമിച്ചു. അംഗദനെ ആലിംഗനം ചെയ്തുകൊണ്ട് ജ്യേഷ്ഠന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് താന്‍ വന്നുനില്‍ക്കുന്ന വിവരം സുഗ്രീവനെ അറിയിക്കാന്‍ പറഞ്ഞു.

അംഗദന്‍ ഉടനെ സുഗ്രീവന്റെ അടുത്തെത്തി ലക്ഷ്മണന്‍ കോപാകുലനായി നഗരവാതില്‍ക്കല്‍ നില്‍ക്കുന്നവിവരം സുഗ്രീവനെ അറിയിച്ചു. ഭയന്നുവിറച്ച സുഗ്രീവന്‍ ഹനുമാനെ വിളിച്ച് അംഗദനോടൊപ്പംപോയി ലക്ഷ്മണനെ ശാന്തനാക്കി ആദരപൂര്‍വ്വം കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു. താരയോട് ലക്ഷ്മണനെ അനുനയിപ്പിക്കാനും ആവശ്യപ്പെട്ടു. ഈശ്വരകാര്യങ്ങള്‍ വേണ്ടസമയത്ത് നിര്‍വഹിക്കാതിരുന്നാലുള്ള ബുദ്ധിമുട്ടുകള്‍ നോക്കുക. താര മദ്ധ്യപ്രവേശന കവാടത്തില്‍ തയ്യാറായി നിന്നപ്പോള്‍ അംഗദനും ഹനുമാനും ലക്ഷ്മണന്റെ അടുത്തെത്തി ഭക്തിപൂര്‍വം സ്വാഗതം ചെയ്തു. ”മഹാഭാഗ, ഈ ഗൃഹം അങ്ങയുടേതാണ്. സംശയിച്ചു നില്‍ക്കാതെ അകത്തുവന്ന് രാജാവിനെ കാണുക. അദ്ദേഹം വേണ്ടതൊക്കെ ചെയ്യും.” എന്നുപറഞ്ഞ് ഹനുമാന്‍ ലക്ഷ്മണന്റെ കൈയില്‍പിടിച്ച് അകത്തേക്കു കൂട്ടികൊണ്ടുവന്നു.

ലക്ഷ്മണനെ കണ്ടയുടന്‍ താര മനോഹരമായി പുഞ്ചിരിതൂകിക്കൊണ്ട് വണങ്ങി. ”ഇതങ്ങയുടെ മന്ദിരമല്ലേ? അങ്ങ് വിശിഷ്ട സ്വഭാവിയും ഭക്തവത്സലനുമാണ്. അങ്ങയുടെ ഭക്തനായ സുഗ്രീവനോടിത്ര കോപിക്കാനെന്താണ്. വളരെനാള്‍ സഹായിക്കാനാരുമില്ലാതെ കാട്ടില്‍ കിടന്നു കഷ്ടപ്പെട്ടതല്ലേ. നിങ്ങളൊക്കെയല്ലേ സഹായിച്ച് ഇപ്പോള്‍ സുഖം അനുഭവിക്കാറായത്. വാനരജാതിയല്ലേ, അല്പം ചാപല്യം കൂടുതലായിരിക്കും. അതുകൊണ്ട് കാമസുഖങ്ങളില്‍ മുഴുകി രഘുനാഥനെ സേവിക്കാന്‍ വന്നില്ല. അതു തെറ്റാണെന്നു കരുതരുതേ സുഗ്രീവന്‍ രാമകാര്യം മറന്നിട്ടില്ല. സീതാദേവിയെ അന്വേഷിക്കാനും രാക്ഷസകുലത്തെ നശപ്പിക്കാനുമായി നാനാദിക്കില്‍നിന്നും വീരന്മാരായ വാനരന്മാരെ വരുത്താന്‍ പത്തായിരം പേരെയാണ് അയച്ചത്. കുറെപ്പേര്‍ എത്തിക്കഴിഞ്ഞു.

കൂറ്റന്‍ പര്‍വതതുല്യരായ വളരെപ്പേര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. അങ്ങിനി അന്തഃപുരത്തിലേയ്‌ക്കു ചെല്ലുക. അവിടെ സുഗ്രീവന്‍ പുത്രന്‍, ഭാര്യ, സുഹൃത്തുക്കള്‍ എന്നിവരാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ചെന്നുകണ്ട് അഭയം കൊടുക്കുക. രാമചന്ദ്രന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോകുക.”

താരാവാക്യം കേട്ട് ലക്ഷ്മണന്റെ കോപം തണുത്തു. നേരെ അന്തഃപുരത്തിലേക്കു ചെന്നു. വാനരസ്വഭാവമനുസരിച്ച് ഭയന്നുവിറച്ച് ഭാര്യ രുമയെ കെട്ടിപ്പിടിച്ചിരുന്ന സുഗ്രീവന്‍ ഭയവും ലജ്ജയും കലര്‍ന്ന് കലങ്ങിയ കണ്ണുകളോടെ എണീറ്റു. ലക്ഷ്മണന്‍ കോപത്തോടെ പറഞ്ഞു ”നീ രഘുരാമനെ മറന്നതെന്ത്? ഇന്ദ്രപുത്രനെക്കൊന്ന ശരം ഇപ്പോഴും കൈയിലുണ്ട്. ജ്യേഷ്ഠന്റെ വഴിതന്നെ അനുജനേയും അയക്കുമെന്നാണ് ആര്യപുത്രന്‍ പറഞ്ഞുവിട്ടിരിക്കുന്നത്.” ഇതുകേട്ട് ഹനുമാന്‍ പറഞ്ഞു.

ഇങ്ങനെ പറയാന്‍ കാരണമെന്ത്? വാനരവീരനായ സുഗ്രീവന്‍ പുരുഷോത്തമനായ രാമനിലും സുമിത്രാത്മജനായ ലക്ഷ്മണനിലും ഭക്തിയുള്ളവനാണ് രാമകാര്യത്തിനു ഉണര്‍ന്നിരിക്കുകതന്നെയാണ്. നാനാദിക്കുകളില്‍നിന്നും വന്നുചേര്‍ന്ന കപിപുംഗവന്മാരെ അങ്ങു കണ്ടില്ലേ? ഇവര്‍ താമസിയാതെ രാമകാര്യം നിറവേറ്റും. ഇതുകേട്ട് ലജ്ജിതനായി ഹനുമാന്‍ നില്‍ക്കുമ്പോള്‍ സുഗ്രീവന്‍ പാദ്യം അര്‍ഘ്യം മുതലായവകൊണ്ട് ലക്ഷ്മണനെ പൂജിച്ചു. ഞാന്‍ രാമന്റെ ദാസനാണ്. രാഘവനാണ് എന്നെ രക്ഷിച്ചത്. അദ്ദേഹത്തിന് തന്റെ തേജസ്സുകൊണ്ട് ഈ ലോകമാകെ അരക്ഷണത്തില്‍ ജയിക്കാന്‍ കഴിയും.

ഞാന്‍ അദ്ദേഹത്തിന്റെ നിയോഗത്തെ വഹിക്കുന്നു. ഇതുകേട്ട് ഹൃദയമലിഞ്ഞ് ലക്ഷ്മണന്‍ പറഞ്ഞു. ”ഞാന്‍ ദുഃഖംകൊണ്ട് പരുഷം പറഞ്ഞത് ക്ഷമിക്കണം. നമുക്കിനി ഒട്ടും വൈകാതെ രാമന്റെ അടുത്തേക്കു പോകാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.