Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 08:08 pm IST
in Samskriti

യോഗനിദ്രയിലാണ്ട വിഷ്ണുഭാഗവാനെക്കണ്ട് താമരയിലയില്‍ ഇരുന്നുകൊണ്ട് ബ്രഹ്മാവ് സ്തുതിച്ചതായ ദേവിയെ ഞാനും ഇതാ നമിക്കുന്നു. അരൂപയും, സുഗുണയും, മായാമയിയും മുക്തിപ്രദായകിയുമായ ദേവിയെക്കുറിച്ചുള്ള പുരാണം നിങ്ങള്‍ ശദ്ധിച്ചു കേട്ടാലും. പതിനെണ്ണായിരം സാരഗര്‍ഭങ്ങളായ ഉത്തമശ്ലോകങ്ങളാണ് ഇതിനുള്ളിലുള്ളത്. പന്ത്രണ്ടു സ്‌കന്ധങ്ങള്‍, മുന്നൂറ്റിപ്പതിനെട്ടദ്ധ്യായങ്ങള്‍. ഒന്നാം സ്‌കന്ധത്തില്‍ ഇരുപത്, രണ്ടില്‍ പന്ത്രണ്ട്, മൂന്നില്‍ മുപ്പത്, നാലില്‍ ഇരുപത്തഞ്ച്, അഞ്ചില്‍ മുപ്പത്തിയഞ്ച്, ആറില്‍ മുപ്പത്തിയൊന്ന്, എഴില്‍ നാല്‍പ്പത്, എട്ടില്‍ ഇരുപത്തിനാല്, ഒന്‍പതില്‍ അന്‍പത്, പത്തില്‍ പതിമൂന്ന്, പതിനൊന്നില്‍ ഇരുപത്തിനാല്, പന്ത്രണ്ടില്‍ പതിനാല് എന്നിങ്ങിനെയാണ് അദ്ധ്യായങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

സര്‍ഗ്ഗം, പ്രതിസര്‍ഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം എന്നിങ്ങിനെ അഞ്ചു ലക്ഷണങ്ങളാണ് പുരാണങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത്. അവയെല്ലാം ഇതിലുമുണ്ട്.

സര്‍ഗ്ഗം: സര്‍വ്വവ്യാപിയും, സദാ നിത്യയും, നിര്‍ഗ്ഗുണയും, നിശ്ചലയും, മുക്തിദായികയും, യോഗാഭിഗമ്യയും, സര്‍വ്വാശ്രയവുമായ ദേവിയുടെ മൂന്നു പ്രകൃതികളായ സാത്വികം, രാജസികം, താമസം എന്നിവ യഥാക്രമം മാഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നീ ദേവീശക്തിഭാവങ്ങളില്‍ പ്രകടമായിരിക്കുന്നു. ജഗദംബിക ഈ മൂന്നു ശക്തികളെ സൃഷ്ടിക്കായി കൈക്കൊണ്ടതിന്റെ കഥകളാണ് സര്‍ഗ്ഗം എന്നറിയപ്പെടുന്നത്. ബ്രഹ്മാവിഷ്ണുമഹേശ്വര ത്രിമൂര്‍ത്തികളുടെ ആവിര്‍ഭാവങ്ങളാണ് പ്രതിസര്‍ഗ്ഗത്തില്‍ ഉള്ളത്. സൃഷ്ടിസ്ഥിതിസംഹാര പ്രവര്‍ത്തനങ്ങള്‍ ത്രിമൂര്‍ത്തികളുടേതാണല്ലോ.

വംശത്തില്‍ സൂര്യചന്ദ്രവംശങ്ങളില്‍പ്പെട്ട രാജാക്കന്മാര്‍, അസുരന്മാര്‍ എന്നിവരുടെ വംശങ്ങളെ വര്‍ണ്ണിക്കുകയാണ്. സ്വായംഭുവ മനുതൊട്ടുള്ള രാജാക്കന്മാരെയും അവരുടെ കാലത്തെയും വര്‍ണ്ണിക്കുന്നത് മന്വന്തരം. അവരുടെ വംശങ്ങളെക്കുറിച്ചുള്ള വിവരണമാണ് വംശാനുചരിതം. ഇതുകൂടാതെ വേദ തുല്യമെന്ന് പേരുകേട്ട മഹാഭാരതം എന്ന ഇതിഹാസവും വ്യാസനിര്‍മ്മിതമത്രേ. ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളാണ് മഹാഭാരതത്തിലുള്ളത്.

ശൗനകന്‍ പറഞ്ഞു: എത്രയാണ്, ഏതൊക്കെയാണ് ആ പുരാണങ്ങള്‍ എന്ന് വിസ്തരിച്ചു പറയൂ. ഞങ്ങള്‍ക്കത് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. കാലഭീതിയിലാണ് ഞങ്ങള്‍ ഈ പുണ്യഭൂമിയില്‍ വസിക്കുന്നത്. മനോമയമായ ഒരു ചക്രം ഞങ്ങള്‍ക്ക് തന്നിട്ട് ബ്രഹ്മാവ് ഞങ്ങളോട് പറഞ്ഞു ‘ഈ ചക്രത്തിനെ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് പവിത്രമായ ഒരിടത്തെത്താം. അവിടെ കലിക്ക് പ്രവേശനമില്ല. സത്യയുഗം വരെ നിങ്ങള്‍ക്കവിടെ താമസിക്കാം’.

ആ മനോമയചക്രമുരുട്ടി ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നു. നേമി (ചക്രം) ഇവിടെയെത്തിയപ്പോള്‍ നിശ്ചലമായി. അങ്ങിനെ ഇപ്രദേശത്തിനു നൈമിഷം എന്ന് പേരും സിദ്ധിച്ചു. കലിക്ക് പ്രവേശനമില്ലാത്തയിടമായതിനാല്‍ ഞാന്‍ മാത്രമല്ല, സിദ്ധന്മാരും മുനീന്ദ്രന്മാരുമെല്ലാം ഇവിടെ എന്നോടൊപ്പം കൂടി. അരി, എള്ള്, ഉഴുന്ന്, പഞ്ചസാര, മധു, നെയ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പുരോഡാശം ഉപയോഗിച്ച് പശുക്കളെക്കൂടാതെയുള്ള യാഗങ്ങള്‍ ചെയ്താണ് ഞങ്ങള്‍ സത്യയുഗം വരെ കാലം കഴിക്കുന്നത്. അങ്ങിപ്പോള്‍ വന്നെത്തിയത് ഞങ്ങളുടെ മഹാഭാഗ്യം. ഭാഗവതകഥ ഉടനെതന്നെ തുടങ്ങിയാലും. പറയാന്‍ അങ്ങയെപ്പോലൊരുവനും, കേള്‍ക്കാന്‍ ഉത്സുകരായി ഞങ്ങളും ഉണ്ടല്ലോ! മറ്റുകാര്യങ്ങള്‍ ഒന്നും ചെയ്തു തീര്‍ക്കാനില്ലാത്തതിനാല്‍ എകാഗ്രചിത്തരുമാണ് ഞങ്ങള്‍. താപത്രയങ്ങളില്‍ നിന്നും അങ്ങേയ്‌ക്ക് മുക്തിയുണ്ടാവട്ടെ.

ധര്‍മ്മാര്‍ത്ഥകാമങ്ങളെക്കൂടാതെ ജ്ഞാനത്തെയും ഭാഗവതത്തില്‍ ഭംഗിയായി വര്‍ണ്ണിച്ചിട്ടുണ്ടല്ലോ! മോക്ഷദായകമാണ് ജ്ഞാനം. കൃഷ്ണദ്വൈപായനന്‍ ചൊല്ലിത്തന്ന കഥകള്‍ കേട്ട് ഞങ്ങള്‍ക്കിനിയും മതിയായിട്ടില്ല. സകലഗുണങ്ങള്‍ക്കും നിദാനമായ, പവിത്രയായ, ജഗജ്ജനനിയുടെ ചരിത്രം എത്ര വിചിത്രം! എല്ലാ പാപങ്ങള്‍ക്കും നാശകാരണവും ആശകളുടെ ആദിമൂലവുമായ ഭഗവതിയെക്കുറിച്ചുള്ള പുരാണം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അത്യധികം ആഗ്രഹമുണ്ട്. അങ്ങ് കഥ തുടങ്ങിയാലും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.