Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിനാശകാരിയായ സ്‌ഫോടക വസ്തു പകയും വെറുപ്പും വിദ്വേഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:09 pm IST
in Samskriti

മനുഷ്യര്‍ നടത്തിയിട്ടുള്ള ഒട്ടുമിക്ക യുദ്ധങ്ങളും സത്യത്തിനും നീതിക്കും നിരക്കാത്തവയായിരുന്നു. അത്യന്തം സ്വാര്‍ത്ഥതനിറഞ്ഞ ലക്ഷ്യങ്ങളാണ് അവരുടെ എല്ലാം പിന്നിലുണ്ടായിരുന്നത്. ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍, മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ കാലഘട്ടം വരെ ഭാരതത്തില്‍ നടന്നിട്ടുള്ള യുദ്ധങ്ങളില്‍ സത്യത്തിനും ധര്‍മത്തിനും വലിയ സ്ഥാനമുണ്ടായിരുന്നു.

അക്കാലത്ത് ഒരുമഹായുദ്ധമുണ്ടായി. ശത്രുവിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തുക, വേണ്ടിവന്നാല്‍ നശിപ്പിക്കുക എന്നതൊക്കെ യുദ്ധത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, യുദ്ധക്കളത്തിലും യുദ്ധമുറയിലും വ്യക്തവും നീതിഷ്ഠവുമായ നിയമങ്ങള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, കാലാള്‍പ്പട മറുപക്ഷത്തെ കാലാള്‍പ്പടയിലെ ഭടന്മാരുമായി മാത്രമേ പൊരുതുവാന്‍ പാടുള്ളൂ. ആന, രഥം, കുതിര എന്നിവയില്‍ സഞ്ചരിക്കുന്ന ഭടന്മാരുടെ കാര്യവും അതുപോലെ തന്നെയായിരുന്നു. ഗദ, വാള്‍, അമ്പും വില്ലും എന്നീ ആയുധങ്ങളേന്തി യുദ്ധം ചെയ്യുന്നവരും ഇതേ നിയമം പാലിക്കണം. യുദ്ധത്തില്‍ മുറിവേറ്റ ആളിനെയോ, നിരായുധനായ ഭടനെയോ ആക്രമിക്കാന്‍ പാടില്ല. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരെ ഉപദ്രവിക്കരുത്. സൂര്യോദയത്തില്‍ ശംഖനാദം മുഴക്കി യുദ്ധം ആരംഭിക്കും. സൂര്യാസ്തമനമായാല്‍ യുദ്ധം നിര്‍ത്തും. അതുകഴിഞ്ഞാല്‍ ഇരുപക്ഷവും ഒരുമിച്ച് ആഹാരം കഴിച്ച സന്ദര്‍ഭങ്ങളെക്കുറിച്ചു പോലും നമ്മള്‍ കേട്ടിട്ടുണ്ട്. വീണ്ടും പ്രഭാതത്തില്‍ യുദ്ധം ആരംഭിക്കും.

യുദ്ധം ജയിച്ച രാജാവ്, ശത്രുപക്ഷത്തുനിന്നും താന്‍ പിടിച്ചെടുത്ത രാജ്യവും സമ്പത്തും കീഴടങ്ങിയ രാജാവിനോ അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്കോ സന്തോഷത്തോടെ മടക്കിക്കൊടുത്ത ചരിത്രവുമുണ്ട്. ഇതായിരുന്നു ധര്‍മ്മയുദ്ധത്തിന്റെ പൊതുവായ സ്വഭാവം. യുദ്ധക്കളത്തിലും യുദ്ധാനന്തരവും ശത്രുവിനെ ആദരവോടും ദയയോടും പരിഗണിച്ചിരുന്ന മഹത്തായ പാരമ്പര്യം! ശത്രുരാജ്യത്തിലെ ജനങ്ങളുടെ വികസനവും അവരുടെ സംസ്‌കാരവും മാനിച്ചിരുന്ന ധീരമായ കാഴ്ചപ്പാടായിരുന്നു അന്ന് ഉണ്ടായിരുന്നത്.

ഇന്ന് ഭീകരാക്രമണം തടയാന്‍ സുരക്ഷാനടപടികള്‍ കര്‍ക്കശമായിരിക്കുന്നു. അങ്ങനെയുള്ള നടപടികള്‍ അത്യാവശ്യമില്ല എന്ന് അമ്മ പറയുന്നില്ല. എന്നാല്‍ ഈ പരിശോധനകള്‍ ഒന്നിനും ശാശ്വതപരിഹാരമാകുന്നില്ല. സ്‌ഫോടനവസ്തുക്കള്‍ക്കുവേണ്ടി തിരച്ചില്‍ നടത്താന്‍ യന്ത്രങ്ങളും നായകളും ഉണ്ട്.

എന്നാല്‍ ഏറ്റവും വിനാശകാരിയായ ഒരു സ്‌ഫോടകവസ്തുവുണ്ട്. അതിനെ കണ്ടെത്താന്‍ കഴിയുന്ന യന്ത്രങ്ങള്‍ ഇന്നില്ല. ഒരു വിമാനത്താവളത്തിലും അവ സ്ഥാപിക്കപ്പെട്ടിട്ടില്ല. അത് മനുഷ്യമനസ്സിലെ പകയും വെറുപ്പും വിദ്വേഷവുമാണ്. ഇത്തരം വിനാശകാരികളായ വികാരങ്ങള്‍ തുടച്ചുനീക്കാതെ ലോകത്തില്‍ യുദ്ധങ്ങളും ഭീകരാക്രമണങ്ങളും അവസാനിപ്പിക്കാന്‍ കഴിയില്ല.

ശത്രുരാജ്യങ്ങളെ എല്ലാവിധത്തിലും നശിപ്പിക്കുക, അവയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുക, അവരുടെ ഭൂമിയും സമ്പത്തും കൊള്ളയടിച്ച് ആസ്വദിക്കുക, തലമുറകള്‍ പഴക്കമുള്ള അവയുടെ സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും തായ്‌വേരറുക്കുക, നിരപരാധികളെ നിഷ്‌കരുണം കൊന്നുതള്ളുക ഇങ്ങനെ പലമുറകളുമുണ്ട് യുദ്ധത്തിന്.

യുദ്ധത്തിന് ഉപയോഗിക്കുന്ന ബോംബും മറ്റായുധങ്ങളും അന്തരീക്ഷത്തില്‍ വിഷം വിതറുന്നു. അത് ഇനിവരുന്ന തലമുറകളുടെ പോലും ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ബാധിക്കുന്നു. പേരറിയാത്ത പലരോഗങ്ങളും ഇങ്ങനെയാണ് ഉണ്ടാകുന്നത്. തുടര്‍ന്ന് ദാരിദ്ര്യവും പട്ടിണിമരണവും പകര്‍ച്ചവ്യാധികളും നടമാടുന്നു. ഇതൊക്കെയാണ് യുദ്ധം മനുഷ്യന് സമ്മാനിക്കുന്നത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

Kerala

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

World

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

പുതിയ വാര്‍ത്തകള്‍

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.