Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇരട്ടിസീറ്റുകള്‍ ആവശ്യപ്പെടാന്‍ ആര്‍എസ്പി നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 11:11 am IST
in Kollam

എ. ശ്രീകാന്ത്

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സീറ്റുറപ്പിക്കാനുള്ള നീക്കം ആര്‍എസ്പി ശക്തമാക്കി. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജാഥ അവസാനിച്ചതിന് ശേഷം അടുത്ത മാസം മുതല്‍ മുന്നണിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സീറ്റുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്താനാണ് ആര്‍എസ്പി തീരുമാനം. എല്‍ഡിഎഫില്‍ തുടര്‍ന്നപ്പോള്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടി സീറ്റുകളാണ് യുഡിഎഫില്‍ അവര്‍ ആവശ്യപ്പെടുന്നത്. കൊല്ലത്ത് നാലും തിരുവനന്തപുരം, ആലപ്പുഴ എന്നിവടങ്ങളില്‍ രണ്ടുവീതവും സീറ്റാണ് ലക്ഷ്യമിടുന്നത്. കൊല്ലമൊഴികെ മറ്റിടങ്ങളില്‍ സീറ്റ് ഒന്നായി ചുരുങ്ങിയാല്‍ ദേശീയപാര്‍ട്ടിയെന്നത് പരിഗണിച്ച് തൃശൂരും മലപ്പുറത്തും മത്സരിപ്പിക്കണമെന്നും ആവശ്യപ്പെടും. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സുരക്ഷിത മണ്ഡലങ്ങളാണ് ഇവിടങ്ങളില്‍ ആര്‍എസ്പി കണ്ടുവച്ചിരിക്കുന്നത്.

അതേസമയം ആര്‍എസ്പിയുടെ നീക്കം കോണ്‍ഗ്രസുകാര്‍ക്കിടയില്‍ കടുത്ത മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. നാലു സീറ്റ് മാത്രം എല്‍ഡിഎഫ് നല്‍കിയിരുന്ന സ്ഥാനത്ത് ഇരട്ടി സീറ്റുകള്‍ ആവശ്യപ്പെടുന്ന പുതിയ ഘടകകക്ഷിയായ ആര്‍എസ്പിക്ക് അത്യാര്‍ത്തിയാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൊടുത്തതുപോലെ തന്നെ സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്നാണ് ഇവരുടെ പക്ഷം. കൂടുതല്‍ സീറ്റുകള്‍ക്കായി മുറവിളി ശക്തമായാല്‍ ഒരുസീറ്റ് കൂടി നല്‍കാമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം ആര്‍എസ്പിക്കാര്‍ക്കിടയില്‍ ഭിന്നിപ്പിന് ശ്രമിക്കുന്ന സിപിഎമ്മിന് മുന്നില്‍ അടിയറവ് പറയാതിരിക്കാനും അണികള്‍ക്കിടയില്‍ വര്‍ധിതവീര്യം തെരഞ്ഞെടുപ്പ് വേളയില്‍ സൃഷ്ടിക്കാനും പാര്‍ട്ടിയുടെ അന്തസും അഭിമാനവും ഉയര്‍ത്താനുമായാണ് കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ ആവശ്യപ്പെടുന്നതെന്നാണ് ആര്‍എസ്പി നേതാക്കളുടെ പക്ഷം. പാര്‍ട്ടിയിലെ യുവജനവിഭാഗത്തെ വിഘടിപ്പിക്കാനും ഒപ്പം കൂട്ടാനും ശക്തമായ ശ്രമങ്ങളാണ് സിപിഎമ്മില്‍ നിന്നും പ്രാദേശികതലത്തില്‍ ഉണ്ടാകുന്നത്. അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ പാര്‍ട്ടിസംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടയിലും ചിലര്‍ പാര്‍ട്ടിവിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത് നേതൃത്വത്തെ അലട്ടുന്നുണ്ട്. സിപിഎം വിട്ടുവരുന്നവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന യോഗങ്ങളും പരിപാടികളും അടിത്തട്ടിലെത്തിക്കാനും സാധിക്കുന്നുമില്ല. ഇതില്‍ നേതൃത്വത്തിന് കടുത്ത നിരാശയും അമര്‍ഷവുമുണ്ട്.

ഇതിനെല്ലാം പരിഹാരമായി എട്ടുസീറ്റുകള്‍ കിട്ടിയെ പറ്റൂ എന്ന കടുത്ത നിലപാടില്‍ മുന്നണിയോഗത്തില്‍ ഉറച്ചുനില്‍ക്കാനാണ് ആര്‍എസ്പി നീക്കം. കൊല്ലത്ത് യുഡിഎഫിന്റെ ഘടകകക്ഷിയായ മുസ്ലിം ലീഗ് സ്ഥിരമായി മത്സരിക്കുന്ന സീറ്റായ ഇരവിപുരത്ത് നിന്നും പിന്‍വാങ്ങാന്‍ കൊല്ലം സീറ്റ് ഉള്‍പ്പെടെ ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെടും. സ്വന്തം തട്ടകമെന്ന നിലയില്‍ ശക്തി തെളിയിക്കാനുള്ള അവസരമായികണ്ട് യുഡിഎഫ് നേതൃത്വം ഇതിന് വഴങ്ങുമെന്നാണ് വിശ്വാസം. മുസ്ലിംലീഗ് മത്സരിക്കുന്ന തിരുവിതാംകൂര്‍ഭാഗത്തെ ഏക സീറ്റായതിനാല്‍ ഇരവിപുരം വിട്ടുകൊടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ എട്ടുസീറ്റെത്തിക്കാന്‍ മലപ്പുറത്തെ ലീഗിന്റെ സുരക്ഷിതമണ്ഡലങ്ങള്‍ ആവശ്യപ്പെടാനും ആര്‍എസ്പി തന്ത്രങ്ങള്‍ മെനയുകയാണ്.

2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ പുലര്‍ത്തിയെങ്കിലും സിപിഎം വഞ്ചിച്ചതിന്റെ ഫലമായി തിരിച്ചുകിട്ടിയില്ല. ജില്ലയില്‍ മൂന്നു സീറ്റില്‍ മത്സരിച്ച് രണ്ടെണ്ണത്തില്‍ മാത്രമെ ജയിക്കാനുമായുള്ളു. കുന്നത്തൂരില്‍ നിന്നും കോവൂര്‍ കുഞ്ഞുമോനും ഇരവിപുരത്ത് നിന്നും എ.എ.അസീസുമാണ് എംഎല്‍എമാരായത്. നാലാമത്തെ സീറ്റ് അരുവിക്കരയായിരുന്നു. ഇവിടെ ജി.കാര്‍ത്തികേയനോട് മത്സരിച്ച പാര്‍ട്ടിസ്ഥാനാര്‍ത്ഥി അമ്പലത്തറ ശ്രീധരന്‍നായര്‍ 7694 വോട്ടിന് പരാജയപ്പെട്ടു. ആര്‍എസ്പിക്ക് വേണ്ടി ചവറയില്‍ മത്സരിച്ച എന്‍.കെ.പ്രേമചന്ദ്രനായിരുന്നു മറ്റൊരു തോല്‍വി. ഇപ്പോള്‍ ഒപ്പമുള്ള ആര്‍എസ്പി ബിയുടെ ഷിബു ബേബിജോണാണ് ഇവിടെ വിജയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.