കേരളത്തിൽനിന്നും കോൺഗ്രസ്, കമ്മ്യൂണിസ്റ്റു പാർട്ടികളുടെ എംപിമാരും എട്ടു മന്ത്രിമാരും ഉണ്ടായിരുന്ന യുപിഎ സർക്കാർ ചെയ്ത ചില നയങ്ങളെ ഫലപ്രദമായി ചെറുക്കാതെ അഴിമതിയും മറ്റുമായി നടന്നതു കാരണം കേരളത്തിലെ റബ്ബർ കർഷകർ ഇപ്പോൾ ആത്മഹത്യചെയ്യേണ്ട സ്ഥിതിയിൽ. ഭാരതത്തിലെ എല്ലാ തുറമുഖങ്ങളിലും വിദേശ രാജ്യങ്ങളിൽ നിന്നും റബ്ബർ ഇറക്കുമതി യഥേഷ്ടം അനുവദിച്ചു ദീർഘകാല കരാർ വിദേശ രാജ്യങ്ങളുമായി അംഗീകരിച്ചത് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകിയ യുപിഎ സർക്കാരെടുത്ത തീരുമാനപ്രകാരമാണ്.
ഇവ കോൺഗ്രസ് പാർട്ടി എംപിമാരോ, കമ്മ്യൂണിസ്റ്റു പാർട്ടി എംപിമാരോ ശ്രദ്ധിച്ചുമില്ല, എതിർത്തുമില്ല. വിദേശ രാജ്യങ്ങളിൽ നിന്നും റബ്ബർ ഇറക്കുമതി ചെയ്തു സംഭരിച്ചു ഒന്നര വർഷം വരെ സൂക്ഷിയ്‌ക്കാമെന്ന തീരുമാനങ്ങൾ എടുത്തതും യുപിഎ സർക്കാർ. പക്ഷെ കേരളത്തിൽ നിന്നും യുപിഎ സർക്കാരിൽ ഉണ്ടായിരുന്ന കേന്ദ്ര മന്ത്രിമാരും, എംപിമാരും അതൊന്നും ശ്രദ്ധിച്ചതുമില്ല, അറിഞ്ഞതുമില്ല! വിദേശ രാജ്യങ്ങളിൽ നിന്നു റബ്ബർ ഇറക്കുമതി നിയന്ത്രിച്ചു റബ്ബർ വ്യാവസായിക, നാണ്യവിള ഭാരതത്തിൽ ചെയ്യുന്നവരുടെ സാമ്പത്തിക കാര്യങ്ങളിൽ നഷ്ടം വരാതിരിയ്‌ക്കുവാൻ ബിജെപി കേന്ദ്രസർക്കാർ ആസിയാൻ കരാർ പ്രകാരം ലോക രാജ്യങ്ങൾക്കു അനുവദിച്ചിരിയ്‌ക്കുന്ന പരമാവധി ഇറക്കുമതി ചുങ്കം ഭാരതത്തിൽ ഏർപ്പെടുത്തി.
ഭാരതത്തിലെ എല്ലാ തുറമുഖങ്ങളിൽക്കൂടിയും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള റബ്ബർ ഇറക്കുമതി ബിജെപി കേന്ദ്ര സർക്കാർ ഇപ്പോൾ ഇല്ലാതാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള റബ്ബർ ഇറക്കുമതി ഭാരതത്തിലെ രണ്ടു തുറമുഖങ്ങളിൽ മാത്രമാക്കി. പക്ഷെ ക്രിസ്ത്യൻ, മുസ്ലീം പ്രീണന യുപിഎ സർക്കാരിനെ അന്ധമായി അനുകൂലിയ്‌ക്കുകയും, ഭാരത ഹിന്ദു സമൂഹത്തെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടിയുടെ കേരള ഘടകത്തെ പിന്തുണയ്‌ക്കുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ നേതാവിന്റെ മകൻ കേന്ദ്രസർക്കാരിനെതിരെ കോട്ടയത്തു റബ്ബറിന്റെ വില കയറ്റാൻ ഇപ്പോൾ നിരാഹാരം ചെയ്യുന്നു! കേന്ദ്രസർക്കാരിനെതിരെ ജോസ് കെ. മാണി കേരളത്തിൽ നടത്തുന്ന കള്ള ‘നിരാഹാര സമരം’ തിരിച്ചറിയണം.
ശ്രീകുമാർ
















