ചേര്‍ത്തല: റോഡ് സുരക്ഷാവാരാചരണം പൊടിപൊടിക്കുമ്പോളും മാതൃകാ ഇടനാഴിയില്‍ പോലും സുരക്ഷയൊരുക്കാതെ അധികൃതര്‍. ദേശീയപാതയില്‍ ഒറ്റപ്പുന്ന മുതല്‍ മണ്ണുത്തി വരെ മാതൃകാ സുരക്ഷാ പാതയായി പ്രഖ്യാപിച്ചിട്ടുെങ്കിലും ഇത് സംബന്ധിച്ച യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. റോഡ് സുരക്ഷയുടെ പേരില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമ്പോഴും ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.
ദേശീയപാതയില്‍ ഒറ്റപ്പുന്ന ജംക്ഷന് സമീപം നാലുവരി പാത അവസാനിക്കുന്നിടത്ത് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡോ മറ്റ് സൂചനകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ പെരുകുന്നതിന് കാരണമാവുന്നത്. നാലുവരി പാത അവസാനിച്ച് ഇരട്ടവരി പാതയാകുന്നത് ഡ്രൈവര്‍മാര്‍ക്ക് നേരത്തെ മനസിലാക്കുവാന്‍ കഴിയാതെ വരുകയും വടക്കു നിന്നു വരുന്ന വാഹനങ്ങള്‍ റോഡിന് മധ്യത്തിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുമാണ് അപകടങ്ങള്‍ പതിവാകുന്നത്. ഡിവൈഡറിന്റെ ഭാഗത്ത് തുടര്‍ച്ചയായി വെള്ള വരകളുങ്കെിലും പലപ്പോഴും ഇത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാറില്ല.
രാത്രിയാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. ഡിവൈഡറില്‍ രാത്രിയില്‍ ശ്രദ്ധയില്‍പ്പെടുന്ന തരത്തില്‍ റിഫഌക്ടര്‍ ലൈറ്റുകളും മറ്റ് ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമു്. ഇതിനാവശ്യമായ നടപടി സ്വീകരിക്കുന്നതില്‍ ദേശീയപാതാ അധികൃതരും, മോട്ടര്‍വാഹന വകുപ്പും വിമുഖത കാട്ടുകയാണ്. പാതയോരങ്ങളിലെ അനധികൃത പാര്‍ക്കിങും കെട്ടിട നിര്‍മാണ സാമഗ്രികള്‍ പതിവായി ഇറക്കിയിടുന്നതും ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നു്. ചില വാഹനങ്ങള്‍ സ്ഥിരമായി റോഡിന്റെ വശങ്ങളിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കുന്നുെങ്കിലും അധികാരികള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
നഗരത്തിലേക്കുള്ള പ്രവേശന കവാടമായ ഒറ്റപ്പുന്ന കവലയില്‍ സിഗ്നല്‍ സംവിധാനമടക്കം ഒരുക്കി അപകട സാധ്യത ഒഴിവാക്കാന്‍ അധികാരികളുടെ ഭാഗത്തു നിന്നും നടപടി ഉാകണമെന്ന ആവശ്യം ഉയര്‍ന്നു.
















