Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നമ്മുടെ ദേവസ്വംബോര്‍ഡുകള്‍ ജനാധിപത്യപരമാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 01:35 am IST
in Vicharam

ജനാധിപത്യം എന്നതുകൊണ്ട് ഉദ്ദേ്യശിക്കുന്നത് യഥാര്‍ത്ഥത്തില്‍ ‘മാസ്റ്റര്‍ സേവ്’ ബന്ധമില്ലായ്‌മ. അഥവാ ‘അടിമ ഉടമ’ ബന്ധമില്ലായ്‌മ എന്നതാണല്ലോ? അതായത് എന്റെ ഉടമ ഞാന്‍തന്നെ.

ഹിന്ദുവെന്ന വാക്കിനെ ആരും എങ്ങും ഇതുവരെ ആധികാരികമായി നിര്‍വചിച്ചിട്ടില്ല.

ഒരു ശകലമെങ്കിലും ഉള്ളത് ‘ഫാമിലി ലോ’യിലാണ്. അതായത് those who are not Muslim or Christian is called Hindu. ഈ നിര്‍വചനം ചേരുമോ ആവോ?

ക്ഷേത്രം എന്നത് ഹിന്ദുക്കളുടെ ആരാധനാക്രമമാണ്. ഹിന്ദുവെന്നാല്‍ മഹാജനസഞ്ചയമാണ്. അതില്‍ വിവിധ വിശ്വാസികളുണ്ട്. അതായത് ചാര്‍വാകമുനിയുടെ ഭൗതികവാദികള്‍. അതായത് ദൈവമില്ല, ആത്മാവ് ഇല്ല. മരിച്ചാല്‍ അത് ഭൗതികമായി ഇല്ലാതാകുന്നു, പുനര്‍ജന്മമില്ല.

ഇതുകൂടാതെ ക്ഷേത്രത്തില്‍ വിശ്വസിക്കാത്ത പതഞ്ജലി സൂത്രം. പിന്നെ നിരീശ്വരവാദി. യുക്തിവാദി എന്നിങ്ങനെ വിവിധ ആശയങ്ങള്‍ അടങ്ങുന്നവരുടെ കൂട്ടത്തെ നാം ഹിന്ദു എന്ന് വിളിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഈ ക്ഷേത്രവിശ്വാസികളെ ആരു നയിക്കും!! അവരുടെ സ്വത്ത് ജനാധിപത്യപരമായി എങ്ങനെ കൈകാര്യം ചെയ്യും!!

യാതൊരുവിധ മേല്‍ക്കോയ്‌മയും ഇല്ലാതെ ഒരു ജനാധിപത്യ സംസ്‌കാരത്തില്‍ ക്ഷേത്രത്തെ നയിക്കേണ്ടത് ക്ഷേത്രവിശ്വാസികള്‍ മാത്രമാണ്!!

ഇപ്പോള്‍ നടക്കുന്നത് നമ്മുടെ ഗവണ്‍മെന്റ് ക്ഷേത്രത്തിന്റെ മേല്‍ക്കോയ്‌മ ഏറ്റെടുത്തിരിക്കുന്നു എന്നതാണ്.എന്താണ് കേരള ഗവണ്‍മെന്റ്.

വിവിധ മതവിഭാഗങ്ങള്‍, നിരീശ്വരവാദികള്‍, വിഗ്രഹാരാധനയെ നഖശിഖാന്തം എതിര്‍ക്കുന്നവര്‍ എന്നിവര്‍ രാഷ്‌ട്രീയമായി സംഘടിച്ച് അധികാരം പങ്കിട്ടെടുക്കുന്ന സംവിധാനം. ഇപ്പോള്‍ അവര്‍ തീരുമാനിക്കുന്ന ആളെ ക്ഷേത്രഭരണം ഏല്‍പ്പിക്കുന്നു!!

ആ ആള്‍ ക്ഷേത്രഭരണവുമായിട്ടോ അതിന്റെ വിശ്വാസപ്രമാണങ്ങളുമായിട്ടോ ക്ഷേത്രവിശ്വാസികളുമായിട്ടോ യാതൊരുവിധത്തിലുള്ള ബന്ധവുമില്ലാത്ത ആളായിരിക്കാം, അല്ലായിരിക്കാം. എന്നാല്‍ ഇദ്ദേഹത്തെ നിയന്ത്രിക്കുന്നത് മേല്‍പ്പറഞ്ഞ കേരളാ ഗവണ്‍മെന്റാണ്. അതായത് അടിമ ഉടമ ബന്ധം!!

ഇത് ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരാണ് എന്നതിന് വലിയ പഠനം വേണ്ട!!

ഇനി എങ്ങനെ ജനാധിപത്യപരമാക്കാം. ക്ഷേത്രത്തില്‍ വിശ്വസിക്കുന്നവരുടെ ഡയറക്ടറി അഥവാ ലിസ്റ്റ് ഉണ്ടാക്കുക. അത് വ്യക്തിയില്‍നിന്നും സത്യപ്രതിജ്ഞയിലൂടെ നേടുക. രഹസ്യബാലറ്റിലൂടെ അവരുടെ കാര്യനിര്‍വഹണ സമിതിയെ കണ്ടെത്തുക! ഇതില്‍ മറ്റാര്‍ക്കും യാതൊരുവിധ കൈകടത്തലിനും അവകാശമുണ്ടായിരിക്കരുത്!

എന്ന് ഇത് നടപ്പാകുന്നോ അന്നേ ക്ഷേത്രവിശ്വാസികള്‍ക്ക് നീതി കിട്ടൂ!! ജാതിവ്യവസ്ഥ ഇല്ലാതാവൂ!! മേലധികാരം ഇല്ലാതാവൂ!!

മോഹന്‍കുറുപ്പ്, പരവൂര്‍, കൊല്ലം

അവരും മുങ്ങിയതെങ്ങോട്ട്?

സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ജാമ്യമെടുത്ത് പുറത്തുവിഹരിക്കുന്നു. സോണിയക്ക് ആന്റണിയും (അവിടെ ആരോഗ്യവാന്‍) രാഹുലിന് സഹോദരി പ്രിയങ്കയുമ്രേത ജാമ്യം. സോണിയാഗാന്ധി ‘രഹസ്യ’ചികിത്‌സ നടത്തി വിദേശത്ത് തമ്പടിച്ചിരിക്കുന്നു. മകന്‍ മകന്‍ റൗള്‍ വിന്‍സി എന്ന രാഹുല്‍ഗാന്ധി രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും കണ്ണുവെട്ടിച്ച് വിദേശത്ത് രഹസ്യകേന്ദ്രത്തിലായിരുന്നു.

ഒരുദിവസം ‘ധ്യാന’ത്തിനു പോയിരുന്നതായി റിക്കാര്‍ഡാക്കി. വിദേശ കള്ളപ്പണ കൂമ്പാരത്തിന്റെ പുറകില്‍ അന്വേഷണം നടത്തുന്ന മോദിസര്‍ക്കാരിന്റെ നടപടികളില്‍ വെപ്രാളംപൂണ്ട് അറുപതുവര്‍ഷത്തിലൂടെ സ്വകാര്യ ഖജനാവ് വീര്‍പ്പിച്ച ഇന്ദിരാ കുടുംബത്തിന്റെ ഇന്നത്തെ അവകാശികളും കോണ്‍ഗ്രസിന്റെ അവകാശികളും വിദേശത്തു കറങ്ങിയതില്‍ ദുരൂഹതയുണ്ട്. സോണിയാ-രാഹുല്‍ എന്നിവര്‍ക്ക് ജാമ്യംനല്‍കുമ്പോള്‍ ഇവര്‍ വിദേശത്തു കടക്കുവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ ‘സ്വാധീന’മുള്ളവരെ വിദേശത്തേക്ക് കടക്കുവാന്‍ അനുവദിക്കരുതെന്നും സുബ്രഹ്മണ്യന്‍സ്വാമി അപേക്ഷിച്ചെങ്കിലും കോടതി ഇവരെ വിലക്കിയില്ല.

പക്ഷേ ഈ സമയത്ത് കേരള ആഭ്യന്തരന്‍ രമേശ് ചെന്നിത്തല ദല്‍ഹിക്ക് പറന്ന് ‘മാഡം’ ടീമിനെ കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യംനിന്ന ആന്റണിഅടിയന്തരമായി വിദേശത്തേക്ക് ‘ചികിത്‌സ’ക്കു പോകുകയും രമേശ് വിദേശത്തേക്ക് പോകുകയും ചെയ്തത് ഗൂഢമായ എന്തോ ഉദ്ദേശ്യംകൊണ്ടാണെന്നു കരുതുന്നവരെ കുറ്റംപറയാന്‍ പറ്റില്ല. എന്താണ് രമേശിനേല്‍പ്പിച്ച ദൗത്യം, ആന്റണിയും കൂട്ടിനുണ്ട്.

കൂടാതെ ഇവരുടെ പോക്കിനു മറ്റൊരു ആനുകാലിക പ്രസക്തിയുണ്ട്. കൊല്ലത്ത് മോദിപങ്കെടുത്ത ആര്‍. ശങ്കര്‍ പ്രതിമാ അനാഛാദന സമ്മേളനം ഇടതുപക്ഷ-കോണ്‍ഗ്രസ് കൂട്ടുകെട്ട് അരങ്ങേറി കലക്കാനുള്ള ഗൂഢപദ്ധതി വെള്ളാപ്പള്ളി തകര്‍ത്തു. പാതിരിപ്പട ചെലുത്തിയ സ്വാധീനംമൂലം നരേന്ദ്ര മോദി അമേരിക്കയിലേക്ക് കടക്കുന്നത് കുറച്ചുകാലം തടഞ്ഞിരുന്നുവെന്ന് നല്ലൊരുവിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നു.

പക്ഷേ മോദിയുടെ നേര്‍വഴിക്കുള്ള വിദേശകാര്യം ഈ വര്‍ഗ്ഗീയ അജണ്ടയെ ഛിന്നഭിന്നമാക്കി. ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് ഹാലിളകിയവര്‍ ഈ അടുത്തകാല ചരിത്രം ഓര്‍ക്കുന്നതു നന്നായിരിക്കും. എന്തോ അട്ടിമറി നടക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളരാഷ്‌ട്രീയത്തില്‍ മണക്കുന്നത്. അത് ഒരു മുഴംമുമ്പെ കണ്ട് നടപടിയെടുക്കുവാന്‍ ബിജെപിക്ക് കഴിയണം.

ആന്റണിയും ചെന്നിത്തലയും വിദേശത്ത് അതും ‘അമേരിക്ക’യില്‍ ആരെക്കണ്ട് സങ്കടമുണര്‍ത്തിക്കാനാണ് ഓടിയത്? സോണിയാദൗത്യമെന്ത്? എന്താണ് ഇവരുടെ അങ്കലാപ്പ്? പത്രക്കാര്‍ ഇതെന്താണ് മണക്കാത്തത്?

സി.വി. രാജഗോപാല്‍, കണ്ണൂര്‍

സ്വന്തം ചാനലുകള്‍ വേണം

പൂനെയില്‍ ഒന്നരലക്ഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത ശിവശക്തി സംഗമം പത്രത്തില്‍ വായിച്ചു. ചിത്രവും കണ്ടു; ബെംഗളൂരുവിലെ ഘോഷ് പ്രദര്‍ശനവും. ഭാരതത്തിലെ 100 കോടി ഹിന്ദുക്കള്‍ക്ക് ഇതൊന്നും കാണാന്‍ ഒരു ചാനലും ഉണ്ടായില്ല. ഇവിടെ മറ്റെല്ലാ വിഭാഗങ്ങള്‍ക്കും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും അസംഖ്യം ചാനലുകളുണ്ട്.

എല്ലാവരും ബിജെപി-ആര്‍എസ്എസ്-മോദിവിരുദ്ധ വാര്‍ത്തകള്‍ ഇരുപത്തിനാലു മണിക്കൂറും മത്‌സരിച്ച് സംേപ്രഷണം ചെയ്യുന്നു. ജനങ്ങള്‍ കണ്ടിരിക്കുന്നു. ഭാരതത്തിലെ ഏറ്റവും വലിയ ദേശീയകക്ഷിക്കും ലോകത്തിലെ ഏറ്റവും വലിയ ദേശീയ സംഘടനക്കും മാത്രം ദേശീയതലത്തില്‍ ചാനലുകളില്ല! ഈ അവസ്ഥ മാറേണ്ടതുണ്ട്.

പി.കെ. രാജേന്ദ്രന്‍, കോഴിക്കോട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.