പന്മന: സാഹിത്യം മനുഷ്യാനുഭവങ്ങളുടെ ആവിഷ്കരണ കല എന്ന നിലയില്‍ സ്വതന്ത്രമായ നിലനില്‍പ്പുള്ള ഒന്നാണെന്ന് സാഹിത്യകാരന് എന്‍.എസ്.മാധവന്. ചവറ വികാസ് കാലാ സാംസ്കാരിക സമിതിയുടെ വാര്‍ഷികാഘോഷഭാഗമായി കേരള സാഹിത്യഅക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൊല്ലം ദേശപ്പെരുമ സാഹിത്യസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം പ്രദേശം പല കാലഘട്ടങ്ങളിലായി മലയാളസാഹിത്യത്തെ നവീകരിച്ചുകൊണ്ടിരുന്ന സാഹിത്യപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായിരുന്നു. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷവും സമന്വയവും ആവിഷ്കരിച്ച അഗ്രഗാമികളായ പല എഴുത്തുകാരും കൊല്ലം ദേശക്കാരാണ്. സമൂഹത്തിലെ എല്ലാത്തരം അധീശശക്തികള്ക്കും എതിരാണ് സാഹിത്യമെന്നും എന്‍.എസ്.മാധവന് പറഞ്ഞു. സാഹിത്യ സൃഷ്ടികള്‍ പഠിക്കുമ്പോള്‍ എഴുത്തുകാരന് ജീവിച്ച ദേശസംസ്കാരത്തെ കുറിച്ചുളള വിശകലനം പ്രധാനപ്പെട്ടതാണെന്നും എഴുത്തിലെ ദേശത്തനിമയെപ്പറ്റിയുളള പഠനം കൃതിയുടെ ഉളളിലേക്കുളള കിളിവാതിലുകള്‍ തുറന്നു തരുന്നുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് പറഞ്ഞു. അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, സെക്രട്ടറി ആര്.ഗോപാലകൃഷ്ണന്, വികാസ് സെക്രട്ടറി എസ്.രാഗേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: