Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുളങ്ങളും ചിറകളും ശോച്യാവസ്ഥയില്‍; നവീകരണ തുകകള്‍ പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 11:39 am IST
in Kollam

കുന്നത്തൂര്‍: പൊതുകുളങ്ങളുടെയും ചിറകളുടെയും നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണത്തിനുമായി ത്രിതലപഞ്ചായത്തുകള്‍ ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ പൊതുജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും നല്‍കാതെ പാഴായിപോകുന്നു.

കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ള കുന്നത്തൂര്‍ താലൂക്കില്‍ ചെറുതും വലുതുമായ അമ്പതില്‍പരം കുളങ്ങളും ചിറകളും ഉണ്ടെങ്കിലും അവയിലെ ജലം ഫലപ്രദമായി ഉപയോഗിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. എല്ലാ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളില്‍ നിന്നും എംഎല്‍എ, എംപി ഫണ്ടുകളില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് ഇത്തരം ജലസ്രോതസുകളുടെ നവീകരണങ്ങള്‍ക്കായി പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്നത്. പലപ്പോഴും നവീകരണപ്രവര്‍ത്തനമെന്നാല്‍ ചിറകള്‍ക്കുചുറ്റും കരിങ്കല്‍ സംരക്ഷണഭിത്തി നിര്‍മ്മാണം മാത്രമായി ഒതുങ്ങും. ഇത് കരാറുകാരെ സഹായിക്കുവാനും അതുവഴി കമ്മീഷന്‍ പറ്റാറുള്ള അധികൃതരുടെ പദ്ധതി ഉപയോഗിച്ച് ജലസ്രോതസുകളിലെ പായലുകളും മറ്റ് മാലിന്യങ്ങളും കോരി വൃത്തിയാക്കുമെങ്കിലും ഇത് ഒറ്റത്തവണയില്‍ അവസാനിപ്പിക്കുന്നു. എന്നാല്‍ ആഫ്രിക്കന്‍ പായലുകള്‍പോലുള്ള കളകളുടെ വിത്തുകള്‍ വീണ്ടും വളര്‍ന്ന് ജലോപരിതലത്തില്‍ വ്യാപിക്കുകയാണ്. ഇവ പൂര്‍ണമായും നീക്കം ചെയ്യാന്‍ നിരവധി തവണ ഈ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. എന്നാല്‍ അധികൃതര്‍ ഇതിന് മുതിരാറില്ല. മറ്റൊരു പ്രധാന പ്രശ്‌നമാണ് കുളങ്ങളും ചിറകളും മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി ചിലര്‍ കാണുന്നത്. ഇറച്ചി മാലിന്യങ്ങള്‍ ചാക്കുകളില്‍ കെട്ടി ഇവിടെ കൊണ്ടുതള്ളുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും ആശുപത്രി, സെപ്റ്റിക് മാലിന്യങ്ങളും വലിയ രീതിയില്‍ നിക്ഷേപിക്കാനുള്ള ഇടം ആയിത്തീരുകയാണ് ഇത്തരം ജലസംഭരണികള്‍. ലക്ഷങ്ങള്‍ ചെലവഴിച്ച് കുളങ്ങളുടെ നവീകരണത്തിനായി മുന്നിട്ടിറങ്ങുന്ന അധികൃതര്‍, നവീകരിച്ച കുളങ്ങളുടെയും ചിറകളുടെയും തുടര്‍സംരക്ഷണത്തിനും ജലത്തിന്റെ ഫലപ്രദമായ വിനിയോഗത്തിനും മേല്‍നോട്ടം വഹിക്കുന്നില്ല എന്നുള്ളതാണ് വസ്തുത.

കടപുഴ ചിറ്റുമല ചിറക്ക് അഞ്ചുകോടിയും ചക്കുവള്ളി ചിറക്ക് ഒന്നരകോടിയും ഉള്‍പ്പെടെ താലൂക്കിലെ ജലസംഭരണികളുടെ സംരക്ഷണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കോടികള്‍ ചെലവഴിച്ചെന്നും എന്നാല്‍ ഉദ്യോഗസ്ഥതലത്തിലുള്ള പിടിപ്പുകേടും കരാറുകാരുടെ അനാസ്ഥയും മൂലം അവയില്‍ മിക്ക പദ്ധതികളും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ സര്‍ക്കാരിന് കടുത്ത സാമ്പത്തികബാധ്യതകള്‍ വരുത്തി വയ്‌ക്കുന്നുണ്ടെന്നും സ്ഥലം എംഎല്‍എ കൂടിയായ കോവൂര്‍ കുഞ്ഞുമോന്‍ പറയുന്നു.

വേനല്‍ കടുത്തതോടെ ശാസ്താംകോട്ട തടാകത്തില്‍ നിന്നുമുള്ള ജലവിതരണം കുറയുകയും തന്മൂലം താലൂക്കിന്റെ വിവിധ പ്രദേശങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമത്തിലായി. അതോടെ ബദല്‍ മാര്‍ഗങ്ങള്‍ തേടി നെട്ടോട്ടമോടുന്ന അധികൃതര്‍ക്ക് മുമ്പില്‍ തെളിനീരുറവകളായ ഇത്തരം കുളങ്ങളും ചിറകളും അപ്പോഴും മാലിന്യകൂമ്പാരങ്ങളായി തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.