Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാലിന്യങ്ങളും പേറി ചാത്തന്നൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 02:52 pm IST
in Kollam

തോട്അരുണ്‍ സതീശന്‍

ചാത്തന്നൂര്‍: ചാത്തന്നൂര്‍ പഞ്ചായത്തിന്റെ കിഴക്കെ അറ്റമായ കാരംകോട് തലച്ചിറയില്‍ നിന്നും ഒഴുകി പോളച്ചിറ ഏലായില്‍ എത്തിച്ചേരുന്ന ചാത്തന്നൂര്‍ തോട് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. ഒരു നാടിന്റെ മുഴുവന്‍ മാലിന്യങ്ങളും അവശിഷ്ടങ്ങളും പേറി ഒരു തോടിന് എത്രകാലം ഇങ്ങനെ ഒഴുകാനാകുമെന്നാണ് പരിസ്ഥിതിസ്‌നേഹികളുടെ ചോദ്യം.

ഇന്ന് ചാത്തന്നൂര്‍ പഞ്ചായത്തിലെ പല വ്യവസായസ്ഥാപനങ്ങളിലെയും മാര്‍ക്കറ്റിലെയും മലിനജലവും കക്കൂസ് മാലിന്യങ്ങളും ഒഴുക്കിവിടാനുള്ള അഴുക്കുചാലായി ചാത്തന്നൂര്‍ തോടിനെ മാറ്റിയിരിക്കുന്നു. ചാത്തന്നൂര്‍ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന് നിറവിത്യാസവും ദുര്‍ഗന്ധവും ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്. നിരന്തരമായ പ്രക്ഷോഭങ്ങളും നിവേദനങ്ങളും കൊണ്ട് ഫലമില്ലാതെ വന്നതോടെ നാട്ടുകാര്‍ നിസഹായ അവസ്ഥയിലാണ്. വറ്റിവരണ്ട്, അറവുശാലകളിലെയും വീടുകളിലെയും ടൗണിലെ കടകളുടെയെല്ലാം മാലിന്യവും പേറി ഒഴുകുന്ന തോട് കാണുമ്പോള്‍ ആരും കരഞ്ഞുപോകും. ചാത്തന്നൂര്‍ തോടിന്റെ വിരിമാറ് ഇരുകരകളിലുമായി സ്വകാര്യവ്യക്തികള്‍ കവര്‍ന്നെടുത്തതോടെ പതനം പൂര്‍ത്തിയായ തോട് പുതുതലമുറക്ക് ഇതുവഴി തോട് ഒഴുകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടാനുള്ള സ്ഥലം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. പത്ത് കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള തോടിനു മുപ്പത് ലിങ്‌സിലധികം വീതിയുണ്ടായിരുന്നു ഇന്ന് കേവലം പത്തടി പോലും ഇല്ലാത്ത സ്ഥിതിയിലാണ്.

തോടിന്റെ ഭാഗമായിരുന്ന കൈയേറ്റ ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളും വറ്റിവരണ്ട് കിടക്കുന്ന ശേഷിക്കുന്ന തോടിന്റെ ഭാഗവും ചൂണ്ടിക്കാട്ടി ഇവിടെയൊരു തോടുണ്ടായിരുന്നുവെന്ന് പുതിയ തലമുറയെ പരിചയപ്പെടുത്തേണ്ട സ്ഥിതിയാണിപ്പോള്‍.

തോടിന്റെ ഉത്ഭവസ്ഥാനമായ കാരംകോട് തലചിറയുടെ നാല് വശത്തെയും ഭൂമി കൈയേറി താമസം തുടങ്ങിയതോടെ ചാത്തന്നൂര്‍ തോടിന്റെ ശവപെട്ടിയില്‍ ആദ്യത്തെ ആണിയടിച്ചു. ഈ കൈയേറ്റം ഒഴിപ്പിക്കാനോ കുടിലുകള്‍ പൊളിച്ചുമാറ്റാനോ തലചിറ മണ്ണിട്ട് നികത്താനോ ആരും തയാറായില്ല. രാഷ്‌ട്രീയസ്വാധീനവും വോട്ടുബാങ്ക് രാഷ്‌ട്രീയവും കൈയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. തലച്ചിറ നികന്നതോടെ തോട്ടിലെ നീരൊഴുക്ക് നിലച്ചു. ഇതേ തുടര്‍ന്ന് തോടിന്റെ തീരത്തുള്ള കാരംകോട്, ഏറം, മീനാട് ഏലാകളിലെ നെല്‍കൃഷി അസാധ്യമായി.

തരിശായ നിലം ഭൂമാഫിയ തുഛമായ വിലയ്‌ക്ക് വാങ്ങി മണ്ണിട്ട് നികത്തി. ഏറത്ത് ചേരിയിലെ വയല്‍ ഇപ്പോള്‍ ഓര്‍മ്മയാണ്. മണ്ണിട്ട് നികത്തിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ കെട്ടിടങ്ങള്‍ ഉയരുകയാണ്. ഇപ്പോഴും തോടിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് നികത്തല്‍ സജീവമാണ്.’ഭൂമാഫിയയക്ക് സഹായകമായി തോടിനു സമാന്തരമായി റോഡ് നിര്‍മ്മിച്ചതോടെ വയലുകള്‍ മണ്ണിട്ട് നികത്താന്‍ ഏറെ സഹായകമായി. ശ്രീഭൂതനാഥ ക്ഷേത്രംമുതല്‍ മീനാട് വരെയുള്ള ഏലാകള്‍ നേരത്തെ ചാത്തന്നൂരിന്റെ നെല്ലറയായിരുന്നു. പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന പ്രത്യയശാസ്ത്രം പഞ്ചായത്ത് ഭരണാധികാരികള്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ അത് ഭൂമാഫിയ പ്രയോജനപെടുത്തി.

തണ്ണീര്‍തടങ്ങളും നീരൊഴുക്കുകളും ഭൂമാഫിയ മണ്ണിട്ട് നികത്തിയതോടെ തോടിലെ നീരൊഴുക്ക് നഷ്ടപെട്ടു. ഇതാകട്ടെ ചാത്തന്നൂരും പരിസരങ്ങളിലുമുള്ള കിണറുകള്‍ ഉള്‍പ്പെടെ ജലസ്രോതസുകള്‍ വറ്റിവരളുന്നതിനും കാരണമായി. ഇതോടെ കൃഷിയും നശിച്ചു. ക്ഷീരകര്‍ഷകരും വെള്ളമില്ലാതെ ദുരിതത്തിലായി. ഇതുമൂലം തോട്ടില്‍ പോളകളും കാടുകളും വളര്‍ന്നു. തോടിന്റെ വരമ്പുകള്‍ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. അല്‍പ്പം വെള്ളമുള്ള സ്ഥലത്ത് ചാത്തന്നൂര്‍ ടൗണിലെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കൊണ്ട് നാശമായി. ഇപ്പോള്‍ വെള്ളമുള്ള ഭാഗത്ത് പോലും ഇറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്. ചാത്തന്നൂര്‍ തോട് സംരക്ഷിക്കണമെന്നും മാലിന്യവിമുക്തമാക്കണമെന്നും ചെറുതും വലുതുമായ കൈയേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കണമെന്നും നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.