ശാസ്താംകോട്ട: സ്കൂളില്‍ നിന്നും നേരേ റോഡിലേക്ക് ഇറങ്ങുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ ഒരുക്കിയ നടപ്പാതയും സംരക്ഷണവേലിയും കാടുപിടിച്ചു.
പോരുവഴി ചക്കുവള്ളി ദേവസ്വംബോര്‍ഡ് സെന്ട്രല്സ്കൂളിനോട് ചേര്‍ന്ന നടപ്പാതയും, സംരക്ഷണവേലിയുമാണ് കാടുപിടിച്ചിരിക്കുന്നത്. സ്കൂള്‍ വിടുന്നതോടെ ഗേറ്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ നേരേ റോഡിലേക്ക് ഇറങ്ങുകയാണ് പതിവ്. ഇതുമൂലം വാഹനങ്ങള്‍ വരുന്നത് കാണാനാകാതെ അപകടങ്ങള്‍ പെരുകുന്നതുമൂലമാണ് സ്കൂള്‍ മതിലിന് ചേര്‍ന്ന് റോഡിലെ നടപ്പാത ഇരുമ്പുക്കമ്പികൊണ്ട് വേലികെട്ടിതിരിച്ചത്. കുട്ടികള്‍ക്ക് വേലിയുടേയും മതിലിനിടയിലേയും നടപ്പാത വഴി റോഡിലേക്ക് പ്രവേശിക്കാവുന്നതിനല് വാഹനങ്ങള്‍ വരുന്നതുകാണാനാകും വാഹനങ്ങള്‍ കടന്നുപോയശേഷം അപകടം കൂടാതെ റോഡ്മുറിച്ച് കടന്നുപോകുന്നതിന് സാധിക്കും.
എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി വേലിക്കും സ്കൂള്‍ മതിലിനിടയിലുള്ള നടപ്പാത കാടുപിടിച്ചുകിടക്കുന്നതിനാല്‍ ഇതുവഴി നടക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതുമൂലം സ്കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ നേരേറോഡിലേക്ക് ഇറങ്ങുകയാണ്. റോഡിന്റെ ഇരുവശവും മുള്ളോടുകൂടിയ വള്ളിച്ചെടിപടര്ന്ന് കാടുമൂടിയതിനാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡിലേക്ക് മാറുന്നതിനും സാധിക്കാത്ത അവസ്ഥയാണുള്ളത്. കൂടാതെ കാടുമൂടിയ നടപ്പാതയിലും റോഡിലും ഇഴജന്തുക്കള്‍ ഉള്ളതും വിദ്യാര്‍ത്ഥികളേയും നാട്ടുകാരേയും ഭയാശങ്കരാക്കുന്നു.
ദേവസ്വംബോര്‍ഡാണ് റോഡ്സൈഡില്‍ നടപ്പാതയൊരുക്കി വേലി നിര്‍മ്മിച്ചിരിക്കുത്. റോഡിന്റെ വശങ്ങളില് പ്രവര്‍ത്തിക്കുന്ന എല്ലാസ്കൂളുകളുടേയും റോഡിലേക്ക് പ്രവേശിക്കുന്ന വശങ്ങളില് ഇരുമ്പുപൈപ്പുകൊണ്ട് സംരക്ഷണവേലികെട്ടി നടപ്പാതയൊരുക്കണമെന്ന തീരുമാനപ്രകാരമാണ് സംരക്ഷണവേലി നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ എല്ലായിടത്തും നടപ്പാത കാടുമൂടുന്നതിനാല് ഉപയോഗശൂന്യമായിരിക്കുകയാണ്.
റോഡിന്റെ വശങ്ങളിലെ ടാറിടാത്ത രണ്ടരയടിയോളമുള്ള ഭാഗങ്ങളാണ് വേലികെട്ടി നടപ്പാതയായി ഉപയോഗിക്കുന്നത്. കാടുമൂടിയതുമൂലം റോഡിലൂടെ വേണം നടക്കേണ്ടത്. നിരവധിതവണ നാട്ടുകാരും, രക്ഷിതാക്കളും നടപ്പാതക്കുള്ളിലെ കാട് വെട്ടിത്തെളിച്ച് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.കുട്ടികള്‍ക്കുള്ള നടപ്പാതയും
സംരക്ഷണവേലിയും കാടുപിടിച്ചുമോദിസര്ക്കാരിന്റെ സമ്മാനമായി കൊല്ലം ബൈപാസിന്റെ പണി പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: