Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഷ്‌ട്രീയകേരളത്തിന്റെ അധഃപതനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 12:50 am IST
in Vicharam

സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കരി ഓയില്‍ പ്രയോഗം നടത്തുന്ന സരിത-സോളാര്‍ കേസില്‍ ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയും മുള്‍മുനയിലാണ്. അദ്ദേഹത്തെ ഈ മാസം 25 ന് തിരുവനന്തപുരത്തുവച്ച് വിസ്തരിക്കുമെന്ന് സോളാര്‍ കമ്മീഷന്‍ അറിയിച്ചിരിക്കുന്നു. കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്നാണിത്. കോടികളുടെ തട്ടിപ്പ് നടന്ന സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടികള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. ഉമ്മന്‍ചാണ്ടിക്ക് സരിതയുമായി അവിഹിതബന്ധമുണ്ടെന്ന് പറയുന്ന കാസറ്റ്ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ബിജുവിന്റെ വാക്ക് വിശ്വസിച്ച് സോളാര്‍ കമ്മീഷന്‍ നടത്തിയ വാര്‍ത്താചാനലുകളുടെ അകമ്പടിയോടെയുള്ള ചെന്നൈ യാത്ര കേരളീയരെ ഉദ്വേഗഭരിതരാക്കുകയുണ്ടായി.

ഇങ്ങനെയൊരു സിഡി യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണോ ഉന്നത സമ്മര്‍ദ്ദത്താല്‍ മനഃപൂര്‍വം മറ്റെവിടേക്കെങ്കിലും മാറ്റിയതാണോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അതേസമയം, വിഐപികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണം അട്ടിമറിക്കാനും പ്രതികള്‍ മൊഴി നല്‍കാതിരിക്കാനും ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. സരിത സത്യം പറയുന്നത് ഭയപ്പെടുന്ന ആരോ അവരെ തടയുന്നുവെന്നും കമ്മീഷനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും സോളാര്‍ കമ്മീഷന്‍തന്നെ പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്.

സരിത എസ്. നായര്‍ ചൊവ്വാഴ്ച കമ്മീഷന് മുമ്പില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ സിറ്റിംഗ് ആരംഭിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ എത്തി സരിതക്ക് രാമങ്കരി എഫ്‌സിജെഎം കോടതിയില്‍ ഹാജരാകാനുള്ളതിനാല്‍ വരാനാകില്ല എന്നറിയിക്കുകയായിരുന്നു. ഇത് അറസ്റ്റ് ഒഴിവാക്കാനായിരുന്നുവത്രെ. നാലാംതവണയാണ് സരിത കമ്മീഷന് മുമ്പില്‍ ഹാജരാകാതിരിക്കുന്നത്. സത്യം വെളിപ്പെടുത്താതിരിക്കാന്‍ സരിതക്കുമേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇതും.

കമ്മീഷന്റെ മുമ്പില്‍ ഹാജരായ സമയം സരിത മൂക്കില്‍നിന്നും രക്തം വന്നതിനാല്‍ മൊഴി നല്‍കിയിരുന്നില്ല. തന്റെ മൂക്കുത്തിയില്‍ പിടിച്ച് ഞെക്കി ചോരവരുത്തിയതാണെന്നും അന്ന് ആരോപണമുയര്‍ന്നിരുന്നു. ജയിലില്‍വച്ചെഴുതിയ കത്തിന്റെ പകര്‍പ്പ് കൈമാറാന്‍ കഴിയില്ലെന്നും രേഖാമൂലം അവര്‍ അറിയിച്ചുവത്രെ. സോളാര്‍ തട്ടിപ്പ് കേസന്വേഷിക്കാന്‍ സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചെങ്കിലും എന്താണ് കണ്ടെത്തേണ്ടതെന്ന് പോലും പറഞ്ഞില്ല എന്നതുതന്നെ ഈ കമ്മീഷന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രമാണെണെന്ന് കരുതേണ്ടിയിരിക്കുന്നു. ആറുമാസം കാലാവധി നിശ്ചയിച്ച കമ്മീഷന്റെ പ്രവര്‍ത്തനം രണ്ടരവര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തത് സാക്ഷികള്‍ ഹാജരാകാത്തതിനാലാണെന്ന് പറയപ്പെടുന്നു. സാക്ഷികളെ മൊഴി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയാണ്. സരിതക്ക് രാഷ്‌ട്രീയക്കാരുടെ ഇടയിലുള്ള പിടി കുപ്രസിദ്ധമാണല്ലോ. അഞ്ച് എംഎല്‍എമാരും മൂന്ന് എംപിമാരും മുഖ്യമന്ത്രിയും വനംമന്ത്രിയും മറ്റും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടത്രെ. മുഖ്യമന്ത്രിയുടെ ഓഫീസിനും സോളാര്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണമുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കേളീരംഗമാണെന്നത് പൊതുധാരണയാണ്. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനും ആരോപിക്കുന്നത് കമ്മീഷന് മുമ്പാകെ തെളിവുകള്‍ വരാന്‍ ആരൊക്കെയോ തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഡിവൈഎസ്പി ഹരികൃഷ്ണന്‍ ഉള്‍പ്പെടെ പലരും ഒരുദിവസം മൊഴി നല്‍കിയശേഷം പല കാരണങ്ങള്‍കൊണ്ട് ഹാജരായിട്ടില്ല. ഇതുമൂലം സിറ്റിംഗ് നീണ്ടുപോകുന്നുവെന്നല്ലാതെ ക്രിയാത്മകമായ ഒന്നും കമ്മീഷന് ചെയ്യാന്‍ സാധിക്കുന്നില്ല. മുഖ്യമന്ത്രിയുടെ സഹായികളായ ജോപ്പനും ജിക്കുമോനും നേരത്തെ ഈ കേസില്‍ അന്വേഷണവിധേയരായിരുന്നല്ലോ. എന്തായാലും കേരളത്തിന്റെ സാംസ്‌കാരികമുഖം കളങ്കപ്പെടുത്തിയാണ് രാഷ്‌ട്രീയക്കാര്‍ അഴിമതിയിലും അവിഹിതത്തിലും ഉള്‍പ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തിലും ഇടതു-വലതു മുന്നണികളെ നയിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ലാവ്‌ലിനും സോളാര്‍ കേസും മറ്റും നഷ്ടപ്പെടുത്തിയ പ്രതിഛായയുമാണ് ജനങ്ങളെ സമീപിക്കാന്‍ പോകുന്നത്. ഇവിടെയാണ് മാറേണ്ടത് മുന്നണിയല്ല, രാഷ്‌ട്രീയമാണെന്ന ബിജെപിയുടെ നിലപാട് പ്രസക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.