ആലപ്പുഴ: സൗത്ത് പോലീസ് സ്റ്റേഷനില്‍ 2004 ല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ദേഹോപദ്രവ കേസിലെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ തസ്മാ മന്‍സിലില്‍ അല്‍ത്താഫി(32) നെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 2004ല്‍ ആലിശ്ശേരി സ്വദേശി ഹാരിസ് എന്നയാളെ അല്‍ത്താഫ് ഉള്‍പ്പടെയുള്ള ആറംഗ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി പിന്നീട് നാട്ടിലെത്തി പലസ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. 2003 ല്‍ പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ യുവാവിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസ്സിലെ പ്രതി കൂടിയാണ് അല്‍ത്താഫ്. എസ്ഐ അപ്പുക്കുട്ടന്, സിപിഒമാരായ മധു, പോള്‍ എന്നിവരും അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: