Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേജ്‌രിവാളിന്റെ മറുവശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 09:16 pm IST
in Vicharam

അഴിമതി ആരോപണം സംബന്ധിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ചീഫ് സെക്രട്ടറിയായ രാജേന്ദ്രകുമാറിന്റെ ഓഫീസും വീടും ഉള്‍പ്പെടെ പതിനാലിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത് കേജ്‌രിവാളിനെ അരിശംകൊള്ളിച്ചു. രാഷ്‌ട്രീയമായി തന്നെ നേരിടുവാന്‍ കെല്‍പില്ലാത്ത നരേന്ദ്ര മോദി സിബിഐയെ തനിക്കെതിരെ തിരിച്ചുവിട്ടിരിക്കുകയാണെന്ന് കേജ്‌രിവാള്‍ കുറ്റപ്പെടുത്തി. മോദി ഭീരുവാണെന്നും മനോരോഗിയാണെന്നും അധിക്ഷേപിച്ചു. രാജേന്ദ്രകുമാറിനെതിരെയുള്ള അന്വേഷണം തനിക്കെതിരെയുള്ളതാണെന്ന് കേജ്‌രിവാള്‍ കരുതി.

രാജേന്ദ്രകുമാറിനെതിരായ അഴിമതി ആരോപണങ്ങള്‍ 2007-14 കാലഘട്ടത്തില്‍ ഉന്നയിക്കപ്പെട്ടതാണ്. ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ഡയറക്ടര്‍മാരാക്കി രാജേന്ദ്രകുമാര്‍ തുടങ്ങിയ ചില കമ്പനികള്‍ ദല്‍ഹി വാട്ടര്‍ അതോറിറ്റിയില്‍നിന്നും 2.46 കോടി രൂപക്കുള്ള കരാറുകളടക്കം മറ്റു ചില കരാറുകളും വഴിവിട്ട് നേടിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഷീസ് ജോഷി ഈവര്‍ഷം (2015) ആദ്യം ദല്‍ഹി പോലീസില്‍ രാജേന്ദ്രകുമാര്‍ നടത്തിയ അഴിമതികളെ സംബന്ധിച്ച് ഫയല്‍െചയ്ത ഹര്‍ജി, ജൂലായ്‌മാസത്തില്‍ ദല്‍ഹി പോലീസ് സിബിഐ അന്വേഷണത്തിന് അയച്ചുകൊടുത്തു. ജോഷിയെ കൂടാതെ, അഴിമതിവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യാന്തര സംഘടനയായ ‘ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണലും’ രാജേന്ദ്രകുമാറിനെതിരായി അഴിമതി ആരോപണങ്ങള്‍ ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിനോട് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. രാജേന്ദ്രകുമാര്‍ ബന്ധപ്പെട്ട കമ്പനികള്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകളും അന്വേഷണവിധേയമാക്കണമെന്നുംകൂടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ കേജ്‌രിവാള്‍ അവഗണിച്ചു.

അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ രാജേന്ദ്രകുമാറിനെ കേജ്‌രിവാള്‍ ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറിയായും രണ്ടാംതവണ അധികാരത്തിലേറിയപ്പോള്‍ ചീഫ് സെക്രട്ടറിയായും നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ ചുമതലകള്‍ക്ക് പുറമെ, സേവനവകുപ്പിന്റെ ചുമതലകളും രാജേന്ദ്രകുമാറിന് നല്‍കപ്പെട്ടിട്ടുണ്ട്. ഈ പദവികള്‍ പ്രയോജനപ്പെടുത്തി സ്വന്തം കമ്പനികളെ പോഷിപ്പിക്കുവാന്‍ രാജേന്ദ്രകുമാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ വെളിച്ചത്തുവരും.

അഴിമതിവിരുദ്ധ സമരത്തിലൂടെയായിരുന്നു കേജ്‌രിവാളിന്റെ രാഷ്‌ട്രീയ രംഗപ്രവേശവും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും. അഴിമതി അന്വേഷണത്തിനു വിധേയനായ രാജേന്ദ്രകുമാറിനെ ആദ്യം പേഴ്‌സണല്‍ സെക്രട്ടറിയായും പിന്നീട് കേന്ദ്രഭരണപ്രദേശിന്റെ ചീഫ് സെക്രട്ടറിയായും നിയമിക്കുവാന്‍ കേജ്‌രിവാളിന് എന്തായിരുന്നു നിര്‍ബന്ധം? രാജേന്ദ്രകുമാറിനെതിരെയുള്ള അന്വേഷണം തനിക്കെതിരെയുള്ളതാണെന്ന് കരുതി കേജ്‌രിവാള്‍ എന്തിന് വിറൡപിടിക്കണം?

ആദ്യം മോദിക്കെതിരെ വിഷം തുപ്പിയ കേജ്‌രിവാള്‍, പിന്നീട് അരുണ്‍ ജെറ്റ്‌ലിയെ ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ തുടങ്ങി. ദല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് ചില പ്രതേ്യക വ്യക്തികള്‍ മാത്രം ഡയറക്ടര്‍മാരായ, മേല്‍വിലാസം കപടമായ നാലു കമ്പനികള്‍ രണ്ട് കോടി രൂപ (ഓരോ കമ്പനിയും 50 ലക്ഷം രൂപ വീതം) ആം ആദ്മി പാര്‍ട്ടിക്ക് സംഭാവനകള്‍ നല്‍കിയതിനെ ധനകാര്യമന്ത്രാലയം അന്വേഷിക്കുവാന്‍ ഉദ്ദശിക്കുന്നുണ്ടെന്ന വിവരങ്ങള്‍ കേജ്‌രിവാളിന് ലഭിച്ചിരിക്കാം. അതുകൊണ്ടാണ് ജെറ്റ്‌ലിക്കെതിരെ കേജ്‌രിവാള്‍ തിരിഞ്ഞതെന്നാണ് ദല്‍ഹി രാഷ്‌ട്രീയവൃത്തങ്ങള്‍ ഊഹിക്കുന്നത്.

അഴിമതി തുടച്ചുനീക്കുവാന്‍ അവതരിച്ച ദേവദൂതനായി പ്രശംസിക്കപ്പെട്ട കേജ്‌രിവാള്‍ തരംതാഴ്ന്ന രാഷ്‌ട്രീയ കുതന്ത്രങ്ങള്‍ സ്വീകരിക്കുകയാണ്. ഒരുപക്ഷേ, ഇത് കേജ്‌രിവാളിന്റെ മറുവശമായിരിക്കാം!

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.