കോഴിക്കോട്: ഇന്ത്യയിലെ നൂറ്റമ്പതോളം പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്ന രാജ്യാന്തര സാഹിത്യോത്സവ ത്തിന് കോഴിക്കോട് വേദിയാവുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്നു പേരിട്ട സാഹിത്യോത്സവം ഫെബ്രുവരി നാല് മുതല്‍ നാലു ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കും.
തസ്ലീമ നസ്രീന്, അശോക് വാജ്പേയി, പ്രതിഭാറായ്, ഗീതാ ഹരിഹരന്, ലീന മണിമേഖല, മീനകന്ദസ്വാമി, ടി.എം. കൃഷ്ണ, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങി പ്രമുഖ എഴുത്തുകാര്‍ നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കും. മമ്മൂട്ടി, മഞ്ജുവാര്യര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, രാജശ്രീ വാര്യര്‍ മുതല്‍ കാലാകാരന്മാരും വിവിധ ദിവസങ്ങളില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.
കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന നാലു വേദികളിലായാണ് പരിപാടികള്‍ നടക്കുക. മേയര്‍ വി.കെ.സി. മമ്മദ്കോയ ചെയര്‍മാനും എ.കെ. അബ്ദുള്‍ ഹക്കിം ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സ്വാഗതസംഘമാണ് ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നത്. കവി കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഡി സി കിഴക്കെമുറി ഫൗണ്ടേഷന് സെക്രറി രവി ഡി.സിയാണ് ചീഫ് കോര്‍ഡിനേറ്റര്‍.
സ്വാഗതസംഘം രൂപീകരണ യോഗം മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന് റിയാസ് കോമു രൂപകല്പന ചെയ്ത ഫെസ്റ്റിവല്‍ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. യോഗത്തില്‍ മേയര്‍ വി.കെ.സി. മമ്മദ്കോയ അധ്യക്ഷത വഹിച്ചു. വെബ്സൈറ്റി ന്റെ(ംംം.സലൃമഹ മഹശലേൃമൗേൃലളലേെശ്മഹ.രീാ) പ്രകാശനവും മേയര്‍ നിര്‍വ്വ ഹിച്ചു.
രവി ഡി.സി സ്വാഗതവും എ.കെ. അബ്ദുല്‍ ഹക്കിം നന്ദിയും പറഞ്ഞു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം. രാധാകൃഷ്ണന്, പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, എ.വി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: