Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെട്ടിടം പൊട്ടിപ്പൊളിഞ്ഞു, ഭൂരേഖകള്‍ നശിച്ചു ഇത് വില്ലേജ് ഓഫീസോ… കാലിത്തൊഴുത്തോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 07:57 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: അറുപതുവര്‍ഷത്തിലേറെ പഴക്കമുള്ള ഓട് മേഞ്ഞ മൂന്നുമുറി കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് നിലം പതിക്കാന്‍ ഊഴം കാത്തിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിനുള്ളിലെ രണ്ട് മുറികളിലായി കൂട്ടിയിട്ടിരിക്കുന്ന ഭൂരേഖകള്‍ നനഞ്ഞ് കുതിര്‍ന്ന് നാമാവശേഷമായി. പരിസരം മുഴുവന്‍ കാടുമൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. ഇത് വിളപ്പില്‍ വില്ലേജ് ഓഫീസിലെത്തുന്ന ഏതൊരാള്‍ക്കും പ്രത്യക്ഷത്തില്‍ ബോധ്യമാകുന്ന കാഴ്ചകളാണ്. അക്ഷരാര്‍ഥത്തില്‍ കാലിത്തൊഴുത്തിനെക്കാള്‍ കഷ്ടം.

വിണ്ടുകീറിയ ചുമരുകളും പൊട്ടിയടര്‍ന്ന ഓടുകളും എപ്പോഴാണ് തലയ്‌ക്ക് മുകളില്‍ പതിക്കുന്നതെന്ന ഭയത്തോടെയാണ് ജീവനക്കാരും നാട്ടുകാരും വില്ലേജ് ഓഫീസില്‍ നില്‍ക്കുന്നത്. വിളപ്പില്‍ പഞ്ചായത്തിലെ 20 വാര്‍ഡുകളും വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലെ കുറച്ച് ഭാഗങ്ങളും ചേര്‍ന്ന് വലിയൊരു ഭൂപ്രദേശത്തിന്റെ റവന്യൂരേഖകള്‍ കൈകാര്യം ചെയ്യുന്ന ഓഫീസിനാണ് ഈ ദുര്‍ഗതി. പ്രതിമാസം രണ്ട് ലക്ഷം രൂപയിലേറെ റവന്യൂവരുമാനമുള്ള വിളപ്പില്‍ വില്ലേജിന് പുതിയ മന്ദിരം നിര്‍മിച്ചു നല്‍കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുപത് സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിലും കെട്ടിടം നിര്‍മിച്ചു നല്‍കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല.

2013 ല്‍ വിളപ്പില്‍ വില്ലേജിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ താലൂക്ക് അധികൃതരെത്തി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. ഉടന്‍ കെട്ടിടം നിര്‍മിക്കുമെന്ന് റവന്യൂവകുപ്പിന്റെ പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.

വില്ലേജിന്റെ 20 സെന്റ് വസ്തുവില്‍ നിന്ന് അഞ്ച് സെന്റ് ഭൂമി വിട്ടു നല്‍കിയാല്‍ സമീപത്തുള്ള വിളപ്പില്‍ പഞ്ചായത്തിന്റെ ആസ്ഥാനമന്ദിരം പൊളിച്ച് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കാമെന്ന് 2012 ല്‍ പഞ്ചായത്ത് ഭരണസമിതി റവന്യൂവകുപ്പിനെ അറിയിച്ചിരുന്നു. ലോകബാങ്ക് സഹായമായി പഞ്ചായത്തിന് കിട്ടിയ ഒരു കോടി രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മിക്കാനായിരുന്നു ഉദ്ദേശ്യം. വിളപ്പില്‍ പഞ്ചായത്ത് മന്ദിരം സ്ഥിതിചെയ്യുന്നിടത്ത് സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ സ്ഥല പരിമിതി തടസമായതിനാലാണ് വില്ലേജിന്റെ വസ്തു ആവശ്യപ്പെട്ടത്. എന്നാല്‍ വസ്തു വിട്ടുനല്‍കാന്‍ റവന്യൂവകുപ്പ് കൂട്ടാക്കിയില്ല. അതോടെ ആ പദ്ധതി പഞ്ചായത്തിന് ഉപേക്ഷിക്കേണ്ടി വന്നു.

ദിവസേന നൂറുകണക്കിന് അപേക്ഷകരും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുവാനെത്തുന്നവരും കരം ഒടുക്കുവാനുള്ളവരും വന്നുപോകുന്ന വില്ലേജ് ഓഫീസിന്റെ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഒരു വില്ലേജ് ഓഫീസറടക്കം ആറ് ജീവനക്കാരാണ് ഇവിടെയുള്ളത്. നേരിയ കാറ്റ് വീശിയാല്‍ പോലും പ്രാണരക്ഷാര്‍ഥം ഓഫീസിന് പുറത്തിറങ്ങി നില്‍ക്കേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്ക്. വിളപ്പില്‍ വില്ലേജിന്റെ ഈ പഴകി ദ്രവിച്ച കെട്ടിടം അപകടകരമായി തുടര്‍ന്നിട്ടും നടപടിയെടുക്കേണ്ട അധികാരികള്‍ക്കു മാത്രം തിമിരം ബാധിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

Kerala

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

World

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.