Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനുമാസത്തില്‍ തിരുവാതിര ഭഗവാന്‍തന്റെ തിരുനാളല്ലോ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 08:25 pm IST
in Samskriti

സ്ത്രീകളുടെ സന്തോഷത്തിമിര്‍പ്പിന്റെ ഉത്സവമാണ് ധനുമാസത്തിലെ തിരുവാതിര. ലോകമാതാപിതാക്കളായി ഹൈന്ദവ സമൂഹം ആരാധിക്കുന്നത് ശ്രീപാര്‍വതിയേയും ശ്രീപരമേശ്വരനേയും ആണല്ലോ. ജഗദീശ്വരനായ ശ്രീപരമേശ്വരന്റെ ജന്മദിനമായി ധനുമാസത്തിലെ തിരുവാതിര ആചരിച്ചുവരുന്നു. എന്നാല്‍ ഇതു ശരിയല്ലായെന്നും നിര്‍ഗുണബ്രഹ്മമായിരിക്കുന്ന ഭഗവാന് ജന്മനക്ഷത്രവും പിറന്നാളുമില്ലായെന്നും ശ്രീപാര്‍വതി കഠിന തപസ്സില്‍കൂടി ഭഗവാനെ പ്രത്യക്ഷമാക്കി ആ ചൈതന്യത്തെ സ്വാം ശീകരിച്ച ദിവസമായിരിയ്‌ക്കാം തിരുവാതിരനാള്‍ എന്നും പ്രചാരമുണ്ട്.

ഏതായാലും സ്ത്രീകള്‍ നെടുംമാംഗല്യത്തിനുവേണ്ടിയും കുടുംബസൗഖ്യത്തിനു വേണ്ടിയും വ്രതാനുഷ്ഠാനത്തോടെ ഈ ദിവസം ആഘോഷിക്കുന്നു. പ്രകൃതിക്കും ഒരു മാറ്റമുണ്ടാകുന്നു. ഹേമന്ത ഋതുവിലേക്ക് പ്രകൃതി കടക്കുന്നു. മഴ കഴിഞ്ഞ് മഞ്ഞുകാലമാകുന്നു. പകല്‍ ചൂട് കൂടുന്നതോടൊപ്പം രാത്രിയില്‍ തണുപ്പുംഏറുന്നു. ശിവനെ പ്രത്യക്ഷപ്പെടുത്താന്‍ ശ്രീപാര്‍വതി അനുഷ്ഠിക്കുന്ന തപസ്സിനെയാണ് തിരുവാതിര നൊയമ്പ് അനുസ്മരിപ്പക്കുന്നതെന്ന് നിസ്സംശയം പറയാം.

തിരുവാതിരയുടെ ആചാരാനുഷ്ഠാനങ്ങള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും ചെറിയ വ്യത്യാസങ്ങളോടെയാണ് ആചരിച്ചുവരുന്നത്. എന്നാല്‍ തിരുവാതിരനൊയമ്പ് ഉറക്കമൊഴിക്കല്‍, പാതിരാപൂചൂടല്‍, മംഗലയാതിരപാടല്‍, സ്വയംവരംപാടല്‍ എന്നിവയെല്ലാം എല്ലാ സ്ഥലങ്ങളിലും ഒരുപോലെ ആഘോഷിക്കുന്നു. തിരുവാതിര നാളിലെ ”ആര്‍ദ്രാദര്‍ശന”വും വളരെയേറെ പ്രാധാന്യമുള്ളതാണ്.

കേരളത്തിന്റെ   വടക്കന്‍ഭാഗങ്ങളില്‍ തിരുവാതിരനൊയമ്പിനും, 108 വെറ്റില മുറുക്കലിനുമാണ് പ്രാധാന്യം. തിരുവാതിരക്കളിക്കും എട്ടങ്ങാടി ചുടലിനും വളരെ പ്രാധാന്യം നല്കിക്കൊണ്ടാണ് തെക്കന്‍ കേരളത്തില്‍ തിരുവാതിര ആഘോഷിക്കുന്നത്.

ശ്രീപാര്‍വ്വതിയുടെ തപസ്സിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ത്തന്നെയാണ് തിരുവാതിരവ്രതവും അനുഷ്ഠിക്കുന്നത്. വൃശ്ചികമാസത്തിലെ തിരുവാതിര മുതലാണ് തിരുവാതിരകളി തുടങ്ങുന്നത്. വൈകുന്നേരങ്ങളിലാണ് കളിക്കുക. സന്ധ്യയോടെ കളി അവസാനിക്കും. ഈ ചടങ്ങുകള്‍ ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കുന്നതിനു വേണ്ടി ഗോപസ്ത്രീകള്‍ അനുഷ്ഠിച്ച കാര്‍ത്ത്യായനി വ്രതത്തിനെ ഓര്‍മ്മിപ്പിക്കുന്നു. വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ 41 ദിവസത്തെ വ്രതം ധനുമാസത്തിലെ തിരുവാതിര നാളില്‍ അവസാനിക്കും.

മഞ്ഞണിഞ്ഞ ധനുമാസത്തിലെ പുലര്‍കാലങ്ങളില്‍ അശ്വതി മുതല്‍ തിരുവാതിര വരെ സ്ത്രീകള്‍ അഷ്ടമംഗല്യവും നിലവിളക്കുമായി കുളത്തിലെത്തുന്നു. വെളളത്തില്‍ നിന്ന് സങ്കീര്‍ത്തനങ്ങള്‍ പാടി തുടിച്ചുകുളിച്ച് നീന്തിക്കയറി അലക്കിയ തോര്‍ത്തുകൊണ്ട് തോര്‍ത്തി, അലക്കിയ പുടവയുടുത്ത്, ദശപുഷ്പം ചൂടി, ചന്ദനംകൊണ്ട് കുറിതൊട്ട്, കുങ്കുമവും മുക്കൂറ്റി ചാന്തും തൊട്ട്, കണ്ണെഴുതി വെറ്റിലമുറുക്കി കുളക്കടവില്‍ നിന്നും തിരിച്ചു വരുന്നു. ഈ പ്രാഥമിക ഒരുക്കങ്ങള്‍ക്കുശേഷം തിരുവാതിരയുടെ പ്രധാന ചടങ്ങുകള്‍ തുടങ്ങുന്നു. ശരീരത്തിനു തണുപ്പു നല്‍കുന്ന ഭക്ഷണങ്ങളായ കൂവ, ചെറുപഴം, കരിക്ക് ഇവ നിര്‍ബന്ധമാണ്. നേന്ത്രക്കായ വട്ടത്തില്‍ നുറുക്കി വറുത്തെടുക്കാറുണ്ട്.

മുത്തശ്ശിമാര്‍ മുതല്‍ പേരക്കുട്ടികള്‍ വരെ ഒന്നിച്ചുകൂടുന്ന തിരുവാതിരകളിയില്‍ കഥകളിപ്പദങ്ങള്‍ മുതല്‍ ചെറിയ തമാശപ്പാട്ടുകള്‍ വരെയുണ്ട്. കുട്ടികള്‍ ചെറിയ പാട്ടുകള്‍ പാടി കളിക്കുന്നത് കൗതുകകരമാണ്. വിശേഷ ദിവസങ്ങളില്‍ പാടുവാന്‍ ഏകാദശി മാഹാത്മ്യം, പ്രദോഷ മാഹാത്മ്യം തുടങ്ങിയവയാണ് എടുക്കാറ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

India

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

Kerala

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

Entertainment

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.