Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചരിത്രത്തിന്റെ ഇടനാഴികളിലൂടെ ഒരു യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 10:08 pm IST
in Kottayam

കോട്ടയം: ചരിത്രത്തിന്റെ ഇടനാഴികളിലൂടെ യാത്രയൊരുക്കി പുരാവസ്തു പുരാരേഖാ വകുപ്പുകളുടെ പ്രദര്‍ശനം. സുവര്‍ണം 2015 സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനത്താണ് കാലഘട്ടങ്ങളുടെ കഥയൊരുക്കിയ കാഴ്ചകള്‍ നിരന്നത്. പ്രദര്‍ശനം സന്ദര്‍ശകരുടെ മനസില്‍ അത്ഭുതത്തിന്റെയും ആകാംക്ഷയുടെയും വിളക്കുകള്‍ കൊളുത്തുന്നു. പുരാതന രേഖകള്‍, താളവാദ്യങ്ങള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, വേണാടിന്റെ തനത് നാണയം ലക്ഷ്മി വരാഹന്‍, മണിച്ചിത്രത്താഴ്, ഊരാക്കുടുക്ക് തുടങ്ങി നിരവധി ഇനങ്ങളാണ് കാലഘട്ടങ്ങള്‍ക്കിപ്പുറത്തേക്ക് ഇറങ്ങിവന്ന് സന്ദര്‍ശകരുമായി സംവദിക്കുന്നത്.

അന്‍പതിലധികം താള വാദ്യങ്ങളാണ് മേളയില്‍ ഇടംപിടിച്ചിരിക്കുന്നത്. തുടി, തമുക്ക്, കിടുപിടി, പഞ്ചമുഖവാദ്യം, സര്‍പ്പവംശി, ചീങ്കണ്ണിവീണ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാണ്. 200 വര്‍ഷം പഴക്കമുള്ള ഇലത്താളം, സാരംഗി എന്നിവ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല സാധാരണക്കാരിലും താല്‍പര്യമുണര്‍ത്തുന്നു. വാദ്യോപകരണങ്ങളില്‍ അപൂര്‍വ്വമായ ചന്ദ്രവളയവും കൊക്കറയും പ്രദര്‍ശനത്തിനുണ്ട്.

പുരാവസ്തു വകുപ്പിന്റെ നാണയശേഖരമാണ് ഏവരെയും ആകര്‍ഷിക്കുന്നത്. ക്രിസ്തുവിന് രണ്ട് നൂറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന പഞ്ച് മാര്‍ക്ക് നാണയങ്ങള്‍ മുതല്‍ 13-ാം നൂറ്റാണ്ടിലെ ലക്ഷ്മി വരാഹന്‍വരെ പ്രദര്‍ശിപ്പിക്കുന്നു. ശാസ്താംകോട്ട കായലില്‍നിന്നും ലഭിച്ച ചൈനീസ് നാണയങ്ങള്‍, ടിപ്പുസുല്‍ത്താന്റെ കാലഘട്ടത്തിലെ നാണയം, ഹൈദരാബാദ് നൈസാമിന്റെ ചാര്‍മിനാര്‍ നാണയം എന്നിവയും പ്രദര്‍ശനത്തിലെ ആകര്‍ഷണമാണ്.

ഗ്രന്ഥപ്പെട്ടി, രത്‌നപ്പെട്ടി, ആമാടപ്പെട്ടി, അത്ഭുതവിളക്ക്, തിരുവിതാംകൂര്‍ കമ്മട്ടം, അളവ് ഉപകരണങ്ങള്‍, കഠാര, കുന്തം, വാള്‍ തുടങ്ങിയവയെല്ലാം പുതുതലമുറക്ക് പരിചിതമല്ലാത്തതാണ്. നാടിന്റെ സംസ്‌കാരത്തിലേക്ക് ഒരു എത്തിനോട്ടംകൂടിയാണ് ഈ പ്രദര്‍ശനം.

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ പാലക്കാട്ടെ മുസ്ലിം സ്ത്രീകള്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടുന്നു. തമിഴ് ശൈലിയില്‍ നിര്‍മ്മിച്ചവയാണിവ. ബേക്കല്‍കോട്ടയില്‍നിന്നും കണ്ടെടുത്ത പീരങ്കിയുണ്ടകള്‍, കന്നുകാലികള്‍ക്ക് മരുന്നു നല്‍കാന്‍ ഉപയോഗിച്ചിരുന്ന ഒട്ടം, മടക്കികൊണ്ടുപോകാവുന്ന പെട്ടിച്ചിരവ, കുതിരക്കാരന്‍ വിളക്ക് എന്നിവയും മുന്‍കാലങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉപകരണങ്ങളാണ്. ആരെയും അത്ഭുത സ്തംബ്ധരാക്കുന്നതാണ് ചിത്രവധക്കൂട്. കൊടിയകുറ്റം ചെയ്തവരെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള പ്രാകൃത ഉപകരണം. ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്ന സന്ദര്‍ശകര്‍ ചിത്രവധക്കൂട്ടിനു മുന്നില്‍ തരിച്ചുനില്‍ക്കും.

ഇതുകൂടാതെ പുരാരേഖാവകുപ്പ് നിരവധി രേഖകളും പ്രസംഗങ്ങളും കൈയ്യൊപ്പുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കോട്ടയത്തിന്റെ വളര്‍ച്ചയുടെ ഓരോഘട്ടവും ഇവിടെ മറനീക്കി പുറത്തുവരുന്നു. കോട്ടയത്തെ ടൗണ്‍ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള 1894 ആഗസ്റ്റ് 8ലെ രേഖ, കോട്ടയം പട്ടണത്തിലെ വീടുകള്‍ക്ക് കരം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച്, നഗരത്തില്‍ ഒരു ലിക്വര്‍ ഷോപ്പ് തുടങ്ങുന്നതിന് അനുമതിസംബന്ധിച്ചുള്ള രേഖകള്‍ എന്നിവ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. പബ്ലിക് ടെലിഫോണ്‍ കോള്‍ ഓഫീസ്, തിരുനക്കര മൈതാനത്ത് പട്ടംതാണുപിള്ള നടത്തിയ പ്രസംഗം, മലയാള മനോരമ പത്രത്തിന്റെ അംഗീകാരം റദ്ദാക്കലും തുടര്‍നടപടികളും, തൃപ്പടിദാനം, തിരുവിതാംകൂറും ഡച്ചുകാരും തമ്മിലുള്ള സഖ്യ ഉടമ്പടി തുടങ്ങി ചരിത്രത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങളുടെ രേഖകള്‍ ഇവിടെ കാണാം. നിരവധി രാജശാസനകളും ഇവിടെയുണ്ട്.

18ന് ആരംഭിച്ച പ്രദര്‍ശനം ഇന്ന് സമാപിക്കും. അമൂല്യമായ വസ്തുക്കളും രേഖകളും കണ്‍മുന്നില്‍ കാണാനുള്ള അസുലഭാവസരമാണ് കോട്ടയത്തിന് ലഭിച്ചത്. സുവര്‍ണ്ണം 2015 സാംസ്‌കാരികോത്സവത്തിന്റെ സമാപന ദിവസമായ ഇന്നും കോട്ടയത്തിന് നിറച്ചാര്‍ത്തുകളുടെ ദിവസമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)
India

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

Kerala

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

Kerala

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

Kerala

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.