തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും മന്ത്രി മഞ്ഞളാംകുഴി അലി. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ജേക്കബ് തോമസിനെതിരെ മന്ത്രി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ജേക്കബ് തോമസിനെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരാധകരും അനുകൂലികളും എത്ര പരിഹസിച്ചാലും താന്‍ നിലപാട് മാറ്റില്ലെന്നും മന്ത്രി ഫെയ്സബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഒളിഞ്ഞുംതെളിഞ്ഞും രൂക്ഷമായ ആക്രമണമാണ് അലി തന്റെ പോസ്റ്റിലൂടെ ജേക്കബ് തോമസിനെതിരെ നടത്തിയിരിക്കുന്നത്.
മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ വിമര്‍ശിച്ചാല്‍ വാര്‍ത്തയാണ്. എന്നാല്‍ തിരിച്ചായാല് വിവാദമാകും. പാര്‍ട്ടിക്കുള്ളിലെ വിമതരെയും മുന്നണികളില്‍ ഇടഞ്ഞുനില്ക്കുന്നവരെയും സര്‍വീസിലിരുന്ന് സര്‍ക്കാരിനെതിരെ പറയുന്നവരെയുമാണ് മാധ്യമങ്ങള്‍ക്ക് പ്രിയം. കൃത്യമായി ജോലി ചെയ്യാത്തതിന് മുഖ്യമന്ത്രി ആരെയെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ മതി ഉടന്‍ മുഖ്യമന്ത്രി തൊഴിലാളിവിരുദ്ധനാകുമെന്നും അലി തന്റെ പോസ്റ്റില്‍ പറയുന്നു.
ഏതൊരാളെയും മഹത്വവത്കരിക്കുന്നതിന് മുമ്പ് അവരുടെ സേവനത്തിന്റെ ബാലന്‍സ്ഷീറ്റ് പരിശോധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് സര്‍ക്കാരുദ്യോഗസ്ഥരുടെ ചുരുക്കം ചെയ്തികളിലൂടെയെങ്കിലും കണ്ണോടിക്കണം. സര്‍വീസ് രംഗത്ത് വട്ടപ്പൂജ്യമാകുന്നവര് മേലുദ്യോഗസ്ഥരുടെ കണ്ണില്‍ കരടാകും. പിന്നെ ജനശ്രദ്ധ ആകര്‍ഷിക്കാനാകും താത്പര്യം. അതിന് അഴിമതിവിരുദ്ധ പോരാട്ടമെന്ന കവചമുണ്ടാക്കും. സ്വയം നിലപാടുകളുള്ള ആളാണെന്ന് നടിക്കും. അതാണ് മീഡിയ മാനേജ്മെന്റെന്നും മന്ത്രി പറയുന്നു.ജനപ്രതിനിധികള്‍ ഓരോ അഞ്ചുവര്‍ഷവും ജനങ്ങളാല്‍ വിലയിരുത്തപ്പെടുന്നുണ്ടെന്ന് ഓര്‍ക്കണം. എന്നാല്‍ ഭാരിച്ച ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പ്രവേശിച്ചാല്‍ പിന്നെ വിരമിക്കുന്നതു വരെ ആരെയും പേടിക്കേണ്ട. അവര്‍ക്കു വേണ്ടതൊക്കെ ചെയ്യാം. ചോദിക്കാനും പറയാനും ആളില്ല എന്ന മട്ടിലാണ് മുന്നോട്ടു പോകുന്നത്. ഈ ഉദ്യോഗസ്ഥരുടെ നന്മകളും ദോഷങ്ങളും ബാധിക്കുന്നത് സര്‍ക്കാരിനെയാണെന്നും മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പെന്‍ഷണേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കേരള പെന്‍ഷണേഴ്സ് സംഘിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം മസ്ദൂര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഡോ.വി.ശശിധരനില്‍ നിന്ന് ആജീവനാന്ത അംഗത്വം റിട്ട.പ്രൊഫസര്‍ പി. ഗോപാലകൃഷ്ണ പണിക്കര്‍ ഏറ്റുവാങ്ങുന്നു. ബിഎംഎസ് ജില്ലാ സെക്രട്ടറി റ്റി. രാജേന്ദ്രന് പിള്ള, പെന്‍ഷണേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി രാജേന്ദ്രന്.പി, ജില്ലാ സെക്രട്ടറി ഓമനക്കുട്ടന് പിള്ള, സംസ്ഥാന എക്സി.കമ്മറ്റി അംഗം എസ്.വാരിജാക്ഷന്‍ എന്നിവര്‍ സമീപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: