എം.ഡി.ബാബുരഞ്ജിത്ത്
കരുനാഗപ്പള്ളി: കേരളത്തെ പിടിച്ചുകുലുക്കിയ അഴീക്കലിലെ പീഡനകേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെപ്പറ്റി പൊതുചര്‍ച്ചകള്‍ ഉയരാതിരിക്കാനും ശ്രദ്ധ വഴിതിരിച്ചുവിടാനുമായി അക്രമത്തിന് കോപ്പുകൂട്ടുകയാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഗുരുമന്ദിരത്തില്‍ നടന്ന നാടന്‍പാട്ട് അലങ്കോലപ്പെടുത്താനുള്ള ശ്രമം.
അറിയപ്പെടുന്ന ക്രിമിനലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ലുട്ടാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഫൈസലിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. വീടിന് അടുത്തായി നടന്ന നാടന്‍പാട്ട് കേള്‍ക്കാനെത്തിയ ചില ആര്‍എസ്എസ് പ്രവര്‍ത്തകരെ ലുട്ടാപ്പി അകാരണമായി അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്ന വാക്കുതര്‍ക്കവും ഉന്തുംതള്ളുമാണ് ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ച് പ്രതിഷേധയോഗവും ഭീഷണികളുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇറങ്ങിതിരിച്ചിരിക്കുന്നത്. അജയപ്രസാദ് മരിച്ചതിന് ശേഷം ഇവിടെയുള്ള ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപകമായ അക്രമങ്ങളാണ് സിപിഎം നടത്തിയത്. അതിന് ശേഷം ശാന്തമായ ഇവിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായതില്‍ പകച്ചുനില്‍ക്കുന്ന പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാന്‍ അക്രമമുണ്ടാക്കി ജനശ്രദ്ധതിരിക്കാനെ മാര്‍ഗമുള്ളൂ എന്നായിട്ടുണ്ട്. ഇതിനായാണ് ചെറുതുംവലുതുമായ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് ചര്‍ച്ചയാക്കാനുള്ള സിപിഎം ശ്രമം. ഇതിനിടെ പീഡനകേസില്‍ പിടികിട്ടാനുള്ള പള്ളിക്കടവ് കണ്ണന്‍, വെള്ളാംപള്ളി സന്തോഷ് എന്നിവരുടെ വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തി. പള്ളിക്കടവ് കണ്ണന്‍ യൂത്ത് കോണ്‍ഗ്രസിന്റെയും വെള്ളാംപള്ളി സന്തോഷ് ഡിവൈഎഫ്‌ഐയുടെയും സജീവപ്രവര്‍ത്തകരാണ്. ഇവരെ എന്തുവില കൊടുത്തും കേസില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇരുമുന്നണികളും. ഇവരെ ഒളിവില്‍ പാര്‍പ്പിക്കുന്നത് ഇരുമുന്നണികളുടെയും നേതൃത്വത്തിന്റെ അറിവോടെ തന്നെയാണെന്ന് ആക്ഷേപമുണ്ട്. പീഡനകേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
















