പുനലൂര്‍: ആര്യങ്കാവ്, അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പുനലൂരില്‍ നിന്ന് ഘോഷയാത്രയായി എത്തിച്ചു. കേരള-തമിഴ്നാട് സായുധപോലീസിന്റെ സുരക്ഷാ അകമ്പടിയോടെയായിരുന്നു തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര.
രാവിലെ എട്ടരക്ക് പുനലൂര്‍ പുതിയിടം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ദേവസ്വം സ്ട്രോങ് റൂമില്‍ നിന്ന് പുറത്തെടുത്ത തിരുവാഭരണങ്ങള്മുല്ലപ്പന്തലില് ഭക്തര്‍ക്കായി ദര്‍ശനത്തിന് വച്ചു. മുഖകകാപ്പ്, തിരുമുഖം, തങ്കഅങ്കികള്‍, ശംഖ്, രത്നം പതിച്ച കൈക്കെട്ട്, കിരീടം, മാല, മോതിരം, ഉടവാള്, കാന്തമല വാള് എന്നിവയാണ് തിരുവാഭരണങ്ങളില് ഉള്ളത്.
അച്ചന്‍കോവില്‍ കറുപ്പസാമി കോവിലിലേക്കുള്ള വെള്ളിയങ്കികളും ഇതോടൊപ്പമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് തിരുവാഭരണഘോഷയാത്ര ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ബോര്‍ഡ് പ്രസിഡന്റിനെ പുനലൂരിലെ ദേവസ്വം അധികൃതര്‍ തെങ്കാശി തിരുവാഭരണസ്വീകരണ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പുനലൂര്‍ ഡിവൈഎസ്പി മധുസൂദനന്, സിഐ, എസ്ഐമാരായ ശിവപ്രകാശ്, രാജേഷ്, സുരേഷ്കുമാര്‍, വെല്ലൂര്‍ ഡിവൈഎസ്പി ആനന്ദകുമാര്‍, മധുര സിഐ ചക്രവര്‍ത്തി, വെല്ലൂര്‍ സിഐ സൗന്ദരരാജന് എന്നിവരുടെ നേതൃത്വത്തിലാണ് ഘോഷയാത്രക്ക് സുരക്ഷയൊരുക്കിയത്. 10.30ന് ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണഘോഷയാത്ര പുറപ്പെട്ടു. ആര്യങ്കാവ് ക്ഷേത്രത്തിലെ തിരുവാഭരണപേടകം വേണുഗോപാലന്‍നായരും അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ പേടകം അനില്‍കുമാറും കറുപ്പസാമി കോവിലിലെ പേടകം ഉണ്ണികൃഷ്ണനും ശിരസിലേറ്റി.
പ്രത്യേകം തയ്യാറാക്കിയ രണ്ട് രഥങ്ങളിലായിരുന്നു തിരുവാഭരണപേടകങ്ങള്‍ കയറ്റിയത്. ഗജവീരന്റെ അകമ്പടിയില്‍ നടന്ന ഘോഷയാത്രയില്‍ നിരവധി വാഹനങ്ങളില്‍ ഭക്തര്‍ അണിനിരന്നു. വെട്ടിപ്പുഴയില് ഓട്ടോറിക്ഷാ തൊഴിലാളികളും പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരും ജംഗ്ഷനില്‍ ഭരണിക്കാവ് ക്ഷേത്ര ഉപദേശകസമിതി നേതൃത്വത്തിലും തൂക്കുപാലത്തിനടുത്ത് തൃക്കോതേശ്വരം ക്ഷേത്രഭാരവാഹികളും ഓട്ടോ-ടാക്സി തൊഴിലാളികളും ടിബി ജംഗ്ഷനില്‍ അയ്യപ്പസേവാസംഘം നേതൃത്വത്തിലും വരവേല്‍പ്പ് നല്കി.
ദേവസ്വം അസി.കമ്മീഷണര്‍ ജി.നിത്യജിത്, സബ് ഗ്രൂപ്പ് ഓഫീസര്‍മാരായ വി.വിക്രമന്, ചന്ദ്രശേഖരന്, ഗണപതിപോറ്റി, പ്രഹ്ലാദന്, ജനറല്‍ കണ്‍വീനര്‍ ഡി.ശങ്കരമണി, ചെയര്മാന് ഹരികുമാര്‍, തെങ്കാശി തിരുവാഭരണകമ്മിറ്റി പ്രസിഡന്റ് ഹരിഹരന്, രാജശേഖരന്, ചിന്നദുരൈ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര.
ഇടമണ്‍, ഉറുകുന്ന്, ഒറ്റക്കല്‍, തെന്മല, പാലരുവി, ആര്യങ്കാവ്, പുളിയറ, ചെങ്കോട്ട, തെങ്കാശി, മേക്കര, കോട്വാസല് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അഞ്ചരക്ക് ഘോഷയാത്ര അച്ചന്‍കോവിലിലെത്തി. അച്ചന്‍കോവിലിലെ പേടകം വേണുവും കറുപ്പസ്വാമികോവിലിലെ പേടകം സുബ്രഹ്മണ്യനും ശിരസിലേന്തി. ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നും ഘോഷയാത്രയോടെയാണ് ക്ഷേത്രത്തിലേക്ക് തിരുവാഭരണമെത്തിച്ച് ചാര്‍ത്തി ദീപാരാധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: