ഉപനിഷത്തുകളിലും മറ്റു ശാസ്ത്രങ്ങളിലും വ്യത്യസ്ത ധര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ വിധിച്ചിട്ടുണ്ട്. വിവിധതരത്തിലുള്ള ആള്‍ക്കാര്‍ക്ക് അവരുടെ ഹിതം അനുസരിച്ച് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം. പക്ഷെ തടസങ്ങളില്ലാതെ, കാലിടറാതെ, വഴുതിവീഴാതെ, ഭഗവത് പദത്തിലെത്തിക്കുന്നത് ഒരു വഴിമാത്രമാണ്. അത് ഭക്തിയോഗമാണ്. ജ്ഞാനയോഗം, കര്‍മയോഗം, ധ്യാനയോഗം മുതലായ മാര്‍ഗങ്ങള്‍ നമ്മെ നേരിട്ടു പരമപദത്തില് എത്തിക്കുകയില്ല. അഷ്ടൈശ്വര്യ സിദ്ധി, സ്വര്ഗാദിലോക പ്രാപ്തി തുടങ്ങിയ അവാന്തര ഫലങ്ങള്‍ നമ്മെ വീഴ്ത്തുക തന്നെ ചെയ്യും. ഭഗവാനെ മാത്രം സ്നേഹപൂര്‍വം സേവിക്കുക എന്ന ഈ മാര്‍ഗം മാത്രമാണ് നമ്മെ വീഴ്ത്താതെ ലക്ഷ്യത്തിലെത്തിക്കുന്നത്; വേറെ ഒരു മാര്‍ഗവുമല്ല.
”നാന്യ=പന്ഥാ അയനായ വിദ്യതേ”
എന്ന പുരുഷസൂക്തമന്ത്രത്തിലെ വാക്യത്തിന്റെ അര്‍ത്ഥവും അതുതന്നെ. ശ്രീകൃഷ്ണ ഭഗവാന് ഗീതയില്‍ പലേടത്തും ചുരുക്കിയും വിസ്തരിച്ചും സൂചിപ്പിച്ചും ഈ രഹസ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ശങ്കരാചാര്യര്‍ അങ്ങനെ തന്നെ വിശദീകരിച്ചിട്ടുമുണ്ട്.
ഭക്തി ഒന്നുമാത്രം മതി
ഭഗവാന് തന്റെ ഭക്തനായ അര്‍ജുനനോടു പറയുന്നു.
ഭക്ത്യാത്വനന്യയാ ശക്യഃ
അഹമേവം വിധോര്ജ്ജുന
ജ്ഞാതും ദ്രഷ്ടും ചതത്വേന
പ്രവേഷ്ടും ച പരന്തപഃ
ശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു.
”അ നന്യയാ = അപൃഥഗ്ഭൂതയാ
ഭാഗവത അന്യത്ര നകദാചിദപി
യാഭവതിസാതു അനന്യഭക്തിഃ!”
(ശ്രീകൃഷ്ണഭഗവാനില്‍ നിന്ന് ഒരിക്കലും വേര്പെട്ടുനില്ക്കാത്ത ഭക്തിയാണ് അനന്യഭക്തി. ആ ഭക്തി കൊണ്ടുമാത്രമേ എന്നെ യഥാതഥമായി അറിയാനും എന്നെ കാണാനും എന്റെ ലോകത്തിലേക്കു വരുവാനും കഴിയൂ.”
ഭഗവാനും പ്രിയപ്പെട്ടവന്
ഭക്തിയെയും ഭക്തനെയും കുറിച്ചു പറയുമ്പോള്‍ ഭഗവാന് വികാരഭരിതനാവുന്നതു കാണാം. ഏഴാം അദ്ധ്യായത്തിലെ 17-ാം അധ്യായത്തിലെ ശ്ലോകം നോക്കൂ:
”തേഷാം ജ്ഞാനീ നിത്യയുക്ത
ഏകഭക്തിര്‍ വിശിഷ്യതേ
പ്രിയോഹ ജ്ഞാനിനോത്യര്ത്ഥം
അഹം, സച മമ പ്രിയഃ”
”എന്നെ എപ്പോഴും ധ്യാനിച്ചും കീര്‍ത്തിച്ചും ജീവിതം ധന്യമാക്കുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി. ആ ഭക്തന് ഞാന്‍ ഏറ്റവും പ്രിയപ്പെട്ടവനാണ്. എനിക്കും ആ ഭക്തന് പ്രിയപ്പെട്ടവനാണ്.
ഭഗവാന് സേവിക്കുന്നതു ഭക്തനെ
അനന്യാഃ ചിന്തയന്തോമാംയേജനാഃ പര്യപാസതേ
തേഷാംനിത്യാഭിയുക്താനാം യോഗക്ഷേമംവഹാമ്യഹം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: