തിരുവനന്തപുരം: ഭരണപക്ഷത്തിന് വിധേയനാണ് സ്പീക്കര്‍ എന്‍ ശക്തനെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. സ്പീക്കറെ ഉപയോഗിച്ച് നിയമസഭയെ കൈകാര്യം ചെയ്യാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്.
പ്രതിപക്ഷത്തിന്റെ അവകാശം തടസപ്പെടുത്തുന്നത് ശരിയല്ലെന്നു സ്പീക്കര്‍ പറയണമായിരുന്നു. അടിയന്തരപ്രമേയം അനുവദിക്കാത്ത സ്പീക്കര്‍ക്കു തന്റെ നിലപാട് സാധൂകരിക്കാന്‍ കഴിയില്ല. തുടര്‍ന്നുള്ള നടപടികളെ ഞങ്ങള്‍ നോക്കികാണുകയാണെന്നും വിഎസ് പറഞ്ഞു.
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിക്കാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശമാണ് അടിയന്തരപ്രമേയം. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. അതിനെ നിഷേധിച്ചാല്‍ ശക്തമായി നേരിടുമെന്നും വിഎസ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: