ആലുവ: മലയാള ഭാഷയെ മറന്നതാണ് സാംസ്കാരിക തളര്‍ച്ചയ്ക്ക് കാരണമെന്ന് സംഗീത സംവിധായകന് ജയവിജയ. തപസ്യ സാംസ്കാരിക തീര്‍ത്ഥയാത്രയുടെ ഭാഗമായി നടന്ന ജില്ലാ ഉപയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയുടെ അനുഭൂതി അനുഭവിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ശുദ്ധമായ ഭാഷ പറയുവാന്‍ കഴിയുകയുളളൂവെന്ന് അദ്ദേഹം പറഞ്ഞു. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
സാംസ്കാരിക പാരമ്പര്യത്തെ തകര്‍ക്കുന്ന രീതിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതമൂല്യങ്ങളേയും സംസ്കാരത്തേയും തകര്‍ക്കുന്ന ആസൂത്രിത നീക്കത്തിനെതിരെ തപസ്യ ശക്തമായി പ്രതികരിക്കണം. സംഗീത സംവിധായകന് സി.രാജാമണി അധ്യക്ഷത വഹിച്ചു.
എം.എ.കൃഷ്ണന്, തുറവൂര്‍ വിശ്വംഭരന്, കവി എന്‍.കെ.ദേശം, എസ്.രമേശന് നായര്‍, പ്രൊ.പി.ജി.ഹരിദാസ്, എം.മോഹനന് എന്നിവര്‍ പ്രസംഗിച്ചു. പി.വി.അശോകന് സ്വാഗതവും തപസ്യ ജില്ലാ സെക്രട്ടറി എസ്.സജികുമാര്‍ നന്ദിയും പറഞ്ഞു. തപസ്യകലാകാരന്മാരുടെ കലാപരിപാടികളുമുണ്ടായി. എന്റെ ഭൂമി, എന്റെ ഭാഷ എന്റെ സംസ്കാരം എന്ന സന്ദേശവുമായി നടന്ന യാത്രയുടെ നായകന് കവി എസ്.രമേശന് നായരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: