Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നേരിന്റെചൂരുള്ള കവിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 05:18 pm IST
inVaradyam

ടി.എ. മടക്കലിന്റെ ആദ്യ കവിതാ സമാഹാരമാണ് കോട്ടയ്‌ക്കല്‍ ചിത്രരശ്മി ബുക്‌സ് പുറത്തിറക്കിയ ‘പറയത്തിക്കല്ല്’. ‘ആത്മനൊമ്പരങ്ങളുടെ കുമിളതേങ്ങല്‍’ എന്ന തലക്കെട്ടില്‍ പ്രശസ്ത കവി പി.കെ ഗോപി അവതാരിക എഴുതിയ പറയത്തിക്കല്ലില്‍ പ്രതിഷേധത്തിന്റെ ചൂടും, നേരിന്റെ ചൂരുമുള്ള ’21’ കവിതകളാണുള്ളത്.

നാട്യങ്ങളില്ലാത്ത ഒരു നല്ല മനുഷ്യന്റെ നന്മ നിറഞ്ഞ മനസ്സ്; സമൂഹത്തെ കാര്‍ന്നു തിന്നുന്ന നെറികേടുകളോട് പൊരുത്തപ്പെടാനാകാതെ നീറുന്നതും പ്രക്ഷുബ്ധമാകുന്നതും ഓരോ കവിതയിലും തെളിഞ്ഞു കാണാം. പുലര്‍കാലത്തെ മഞ്ഞുതുള്ളിയുടെ നൈര്‍മല്യമോ, ചാറ്റല്‍ മഴ പെയ്തിറങ്ങുന്നതിന്റെ സൗന്ദര്യമോ മടക്കലിന്റെ കവിതകളില്‍ ബിംബങ്ങളാകുന്നില്ല. തന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ ചിന്തകളില്‍ നിന്നാണ് ടി.എ. മടക്കല്‍ എന്ന കവി അക്ഷരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നത്. അതുകൊണ്ടു തന്നെയാവണം ഈ കവിതകള്‍ ഇടിവെട്ടിപെയ്യുന്നത്. കൊടുങ്കാറ്റാവാന്‍ കൊതിക്കുന്നത്.

സമാഹാരത്തിലെ ആദ്യ കവിതയായ ‘കഴുകന്‍’ വായിച്ചു തീരുമ്പോള്‍ തന്നെ ഈ കവിയുടെ രചനാരീതി വായനക്കാരനെ സ്വാധീനിക്കും. ചില നഗ്നയാഥാര്‍ത്ഥ്യങ്ങളുടെ ഭീതിജനകമായ ചിത്രങ്ങളാണ് ഉള്ളില്‍ തട്ടും വിധം കവിതയില്‍ ചിത്രീകരിക്കുന്നത്. കോലം കെട്ടൊരു കാലത്ത് നമുക്ക് ചുറ്റും നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ, സ്ത്രീത്വത്തിനു നേരെയുള്ള ക്രൂരതകളേയും, അക്രമങ്ങളേയും വരച്ചുകാട്ടി ആശങ്കകള്‍ പങ്കുവെയ്‌ക്കുന്ന ‘കഴുകന്‍’ എന്ന കവിത വായനക്ക് ശേഷവും നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.

പറയത്തിക്കല്ലിലെ ഏറ്റവും ശ്രദ്ധേയമായ കവിതകളിലൊന്ന് ‘പറയത്തിക്കല്ലു’തന്നെയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്രയും ഉറപ്പുള്ള ഒരു പുസ്തകനാമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് പി.കെ. ഗോപി പറയുമ്പോള്‍ ഒട്ടും അതിശയപ്പെടേണ്ടതില്ല. മാത്രമല്ല ഇത്ര ഉറപ്പുള്ള ഒരു കവിതയും അടുത്ത കാലത്തൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് വായനക്കാരനും സത്യസന്ധമായി തന്നെ സാക്ഷ്യപ്പെടുത്തുമെന്നതിലും സംശയമില്ല. ഉച്ചനീചത്തങ്ങള്‍ കൊടി കുത്തിവാണ കാലത്ത്, ദൃഷ്ടിക്ക് തീണ്ടലായി പെരുംശാപം വെള്ളിടിയായി പതിച്ചാണത്രെ പറയനും പറയത്തിയും കല്ലായത്. മിണ്ടാട്ടവും പ്രതികരണവുമില്ലാത്ത പറയത്തിക്കല്ലുകളാണ് ഞങ്ങളിന്ന് എന്ന രുചിക്കാത്ത സത്യം ഉറക്കെ വിളിച്ചു പറയുന്നുണ്ട്, കവി ഈ അതിശക്തമായ കവിതയിലൂടെ.

താന്തോന്നി, ആസ്വാദനത്തിന്റെ മറ്റൊരു തലം സൃഷ്ടിക്കുന്ന ‘ഒരു രക്തസാക്ഷിപ്രമേയം’, വായനക്കാരനെ വേറിട്ട ചിന്തയിലേക്ക് നയിക്കുന്ന ‘ഘടികാരസൂചികള്‍’, ‘അകലത്തൊരു പിറന്നാള്‍’, ഓണസദ്യ എന്നിവ രചനാശൈലികൊണ്ടും വ്യത്യസ്തമാണ്.

തന്റേതല്ലാത്ത കാരണത്തിന് ശിക്ഷയേറ്റുവാങ്ങേണ്ടി വരുന്നവന്റെ ഉള്ളുകലങ്ങിയുള്ള വിലാപമാണ് ‘കറുത്തവാവ്’ എന്ന രചന.

‘കര്‍ക്കിടകം’ എന്ന കവിതയില്‍, ദുരിതങ്ങള്‍ പെരുമഴയായി പെയ്തിറങ്ങുന്ന പഞ്ഞകര്‍ക്കിടകം പോലും ഒരു ഗൃഹാതുരത്വമായി കവിയില്‍ നിറയുന്നുണ്ടോ എന്ന സംശയം തോന്നാം.

സമൂഹത്തിലെ ഓരോ നേരിയ ചലനങ്ങളും ഈ എഴുത്തുകാരന്‍ അതി സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. നമ്മള്‍ കണ്ട് മറന്നുപോകുന്ന കാര്യങ്ങള്‍ മടക്കല്‍ കവിതകള്‍ക്ക് വിഷയമാകുന്നതിനു കാരണവും മറ്റൊന്നല്ല. ഗജേന്ദ്രമോക്ഷം,ആകാശ ചിറകുകള്‍, തൊഴിലുറപ്പ്, പൂമരങ്ങള്‍, പെരുമാള്‍ മുരുകന്റെ വാക്കുകള്‍ മരിക്കുന്നില്ല എന്നീ കവിതകള്‍ ഇതിനുദാഹരണങ്ങളാണ്. ചരിത്രത്തോടും ചരിത്ര പുരുഷന്‍മാരോടും ത്യാഗോജ്വലമായ ജീവിതങ്ങളോടും നീതി പുലര്‍ത്തണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ‘പഴശ്ശി രാജ’ എന്ന കവിത പിറന്നതെന്ന് വ്യക്തം. കൂടുതല്‍ ഗൗരവമേറിയ വായനയും ഗഹനമായ പഠനവുമെല്ലാം മടക്കല്‍ കവിതകള്‍ അര്‍ഹിക്കുന്നുവെന്ന് പറയത്തിക്കല്ല് വായിച്ചാല്‍ മനസിലാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

India

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.