കടുത്തുരുത്തി: കുന്നപ്പള്ളി പെട്രോള്‍ പമ്പില്‍ നിന്നും കള്ളനോട്ടുമായി പിടികൂടിയ പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ് സക്കീര്‍ ഇസ്ലാം(22)നെയാണ് കഴിഞ്ഞ ദിവസം വെള്ളൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ദേഹപരിശോധനയില്‍ 32ഓളം 500ന്റെ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഈ നോട്ടുകള്‍ ഒറിജിനല്‍ നോട്ടുകളോടൊപ്പം നില്ക്കുന്നവയാണ്. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഇയാള്‍ക്ക് നോട്ടുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് ഇയാള്‍ പറഞ്ഞിട്ടില്ല. കടുത്തുരുത്തിയില്‍ നിന്നും ലഭിച്ച നോട്ടുകള്‍ കൂടാതെ കേരളത്തിന്റെ പലഭാഗങ്ങളിലും തിരിച്ചറിയാന്‍ കഴിയാത്ത കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതായി പോലീസിന് അറിവ് ലഭിച്ചിട്ടുണ്ട്. ഇത്രയും കൃത്യമായി നോട്ടുകള്‍ അച്ചടിക്കുവാന്‍ ആധുനിക പ്രിന്റിംഗ് മെഷീനുകള്‍ വേണമെന്നതിനാല്‍ പോലീസിന്റെയും നാട്ടുകാരുടെയും നിഗമനം പാക്കിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ടുകളാകാനാണ് സാധ്യത. അതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമായതിനാലാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതെന്ന് കടുത്തുരുത്തി സിഐ എം.കെ.ബിനുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: