കണ്ണൂര്‍: നീതിതേടി ദളിത് കുടുംബം പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. അന്യായമായി പോലീസ് കേസില്‍ കുടുക്കുന്നുവെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ടൗണ്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. മേലെചൊവ്വയിലെ പുതിയ പുരയില്‍ വേലായുധന്, ഭാര്യ നന്ദിനി, മകള്‍ ദിവ്യ, ദിവ്യയുടെ ഭര്‍ത്താവ് ഷാജി എന്നിവരാണ് പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തയത്. 2000 ല്‍ ചൊവ്വ ധര്മ്മസമാജത്തിനടുത്ത് ആറ് സെന്റ് ഭൂമി 1.5 ലക്ഷം രൂപയ്ക്ക് ഇവര്‍ വാങ്ങിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭൂമി കൊടുത്തവരുടെ കുടുംബത്തില്‍പെട്ടവര്‍ ഇതേ തുകയ്ക്ക് ഭൂമി തിരിച്ചു കിട്ടണന്നൊവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുകയായിരുന്നുവത്രെ. കൂടാതെ നന്ദിനിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായും പറയുന്നു. എന്നാല്‍ ഇതിനെതിരെ ടൗണ്‍ എസ്ഐക്ക് പരാതി നല്കിയപ്പോള് സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സ്റ്റേഷനില്‍ എത്തുന്ന തങ്ങളോട് മോശമായ പെരുമാറ്റമാണ് പോലീസുകാര്‍ നടത്തുന്നതെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയുമായി ചെന്നപ്പോള്‍ പോലീസുകാര്‍ പുച്ഛമനോഭാവാണ് കാണിച്ചതെന്നും ദിവ്യ പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്കെതിരെ അയല്‍വാസിയായ ജയേഷ് പാരാതി കൊടുക്കുകയും പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇത് കള്ളക്കേസാണെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ടൗണ്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കലക്ടറുമായി വിഷയം ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹാരം കാണുമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിന്മേല് സമരം പിന്‍വലിക്കുകയായിരുന്നു.
ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്,പട്ടിക ജാതി-വര്‍ഗ്ഗ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.രതീഷ്,കെ.സുരേഷ്,ജില്ലാ ഉപാധ്യക്ഷന്‍ ഗിരീഷ് ചപ്പിലി,കെ.കുമാരന് എന്നിവര്‍ കുത്തിയിരുപ്പു സമരം നടത്തിയവരെ സന്ദര്‍ശിച്ച് ഡിവൈഎസ്പിയുമായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: