കടപ്ലാമറ്റം: നെല്‍കൃഷി ഇറക്കുവാന്‍ കര്‍ഷകര്‍ ഇല്ലാത്ത മാറിടം പാടശേഖരത്ത് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ ആറര ഏക്കറോളം പാടശേഖരത്തില്‍ ഞാറുനട്ടും. പത്തോളം കര്‍ഷകരുടെ പാടശേഖരമാണ് കൃഷിപ്പണിക്ക് ആളെ കിട്ടാതെയും അട്ടശല്യവും മൂലം കൃഷി ഇറക്കുവാന്‍ തയ്യാറാകാതെ കിടന്നത്. ജില്ലാ കളക്ടര്‍ യു.വി. ജോസ് ആദ്യ ഞാറ് നട്ടതോടെ മറ്റ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഞാറുനടീല്‍ ഉത്സവം നടത്തി. കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, വെളിയന്നൂര്‍, ഭരണങ്ങാനം തുടങ്ങിയ പ്രദേശങ്ങളിലെ കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ ഞാറുനടീല്‍ കര്മ്മത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഉഴവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ് കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി തോമസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആന്‍സി ഫിലിപ്പ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളിലൂക്കാ, പഞ്ചായത്ത് മെമ്പര്‍മാരായ ബിജു പാതിരിമലയില്‍, കെ.ആര് ശശിധരന് നായര്‍, തോമസ് പുളിക്കിയില്‍ പാടശേഖരം പ്രസിഡന്റ് സി.കെ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: