Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വര്‍ണ കൊടിമരം ക്ലാവ് പിടിച്ച കേസ്; ഹൈക്കോടതി ജഡ്ജി ക്ഷേത്രത്തില്‍ നേരിട്ടെത്തി വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 03:04 pm IST
in Kollam

ശാസ്താംകോട്ട: ധര്‍മ്മശാസ്താക്ഷേത്രത്തിലെ സ്വര്‍ണകൊടിമരം ക്ലാവ് പിടിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അന്വേഷണം നടത്താനും ഉത്തരവിട്ട ജഡ്ജി ഇന്നലെ നേരിട്ട് ക്ഷേത്രത്തിലെത്തി കൊടിമരം കണ്ടു. കേരള ഹൈക്കോടതി ജഡ്ജി ബാബുമാത്യു പി.ജോസഫ് ആണ് ഇന്നലെ രാവിലെ 10ന് ക്ഷേത്രത്തില്‍ എത്തിയത്. ഇതേ സംബന്ധിച്ച് കോടതിയില്‍ വാദം നടത്തുന്നതിനിടെയാണ് ജഡ്ജി എത്തിയത്.

കൊടിമരം നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണ്ണം പരിശോധിക്കാന്‍ വിദഗ്ദകമ്മിറ്റി രൂപീകരിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എറണാകുളത്തെ മധ്യമേഖല ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറാണ് അഞ്ച് പേരടങ്ങുന്ന കമ്മിറ്റി എടുത്തിരിക്കുന്നത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തിലെ സ്വര്‍ണ്ണത്തിലാണ് ക്ലാവ് പിടിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നുള്ള വിദഗ്ദര്‍ ക്ഷേത്രത്തിലെത്തി ക്ലാവിന്റെ അംശം പരിശോധിക്കുകയും ചെമ്പ് കൂടിയതാണ് സ്വര്‍ണത്തില്‍ ക്ലാവ് പിടിക്കാന്‍ കാരണമായതെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ പരിശോധന ഫലത്തില്‍ അതൃപ്തി അറിയിക്കുകയും കാക്കനാട്ടെ ലീഗല്‍ മെട്രോളജി കേന്ദ്രലാബില്‍ പരിശോധന നടത്തണമെന്നും കൊടിമരത്തിന് സ്വര്‍ണ്ണം ഉരുക്കിതന്ന ചെമ്മണ്ണൂര്‍ ഗോള്‍ഡ് റിഫൈനറിസ് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച കോടതി വിദഗ്ധ സമിതി കൊടിമരം പരിശോധിക്കാന്‍ ഉത്തരവ് ഇടുകയായിരുന്നു. ഇതിനായി വിദഗ്ധരുടെ കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലീഗല്‍ മെഡ്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കാക്കനാട് സെന്‍ട്രല്‍ ലബോറട്ടറി അസി. കണ്‍ട്രോളര്‍ സുജ ജോസഫ്, വെഹിക്കിള്‍ ടാങ്ക് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.മനോജ്, വെര്‍ട്ടിക്കല്‍ സ്റ്റോറേജ് ടാങ്ക് ഇന്‍സ്‌പെകടര്‍ കെ.എസ്.അഭിലാഷ്, പറവൂര്‍ ഇന്‍സ്‌പെക്ടര്‍ മേരി ഫാന്‍സി, മൂവാറ്റുപ്പുഴ ഇന്‍സ്‌പെകടര്‍ മുഹമ്മദ് ഇസ്‌മെയില്‍ എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്. അതേസമയം സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഉപദേശകസമിതി ഭാരവാഹികള്‍ക്കും ദേവസ്വം ഉദ്യോഗസ്ഥര്‍, സ്വര്‍ണപ്പണി കരാറുകാരന്‍ എന്നിവര്‍ക്കുമെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെടുത്തത്. കൊട്ടാരക്കര ഡിവൈഎസ്പിക്കായിരുന്നു സംഭവത്തിന്റെ അന്വേഷണച്ചുമതല.

മുന്‍ ഉപദേശകസമിതി ഭാരവാഹികളായ റിട്ട.ജഡ്ജി വി.കേശവന്‍, പെരുമുറ്റം രാധാകൃഷ്ണന്‍, എം.വി.അരവിന്ദാക്ഷന്‍ നായര്‍, കരാറുകാരന്‍ മാന്നാര്‍ സ്വദേശി വെങ്കിടാചലം എന്നിവര്‍ക്കെതിരെയാണ് അന്ന് കേസെടുത്തിരുന്നത്. സ്വര്‍ണക്കൊടിമര നിര്‍മാണത്തിനായി 1,65,00,000 രൂപ ചെലവഴിച്ചതായുള്ള കണക്ക് വ്യാജമാണെന്ന് കാണിച്ചാണ് കേസ് നല്‍കിയിരുന്നത്.

ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചതുമായി ബന്ധപ്പെട്ട് 2013 മുതല്‍ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. സ്വര്‍ണം നല്‍കിയ ജ്വല്ലറിയുടെ പരാതിയെ തുടര്‍ന്ന് ആറന്മുള ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കൊടിമരസ്വര്‍ണത്തിന്റെ സാമ്പിള്‍ കൊച്ചിയില്‍ എത്തിച്ച് വിശദപരിശോധന നടത്താന്‍ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.