ബാമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഒരു ഹോട്ടലില്‍ കടന്നുകയറിയ അല്‍ ഖ്വയ്ദ ഭീകരര്‍ 20 ഭാരതീയര്‍ അടക്കം 170ലേറെപേരെ തോക്കിന്‍മുനയില്‍ ബന്ദികളാക്കി. അവരില്‍ 27 പേരെ വെടിവെച്ചുകൊന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു ഭീകരരെ കൊന്ന് 154 പേരെ സുരക്ഷാ സേന മോചിപ്പിച്ചു.
ഭീകരര്‍ ആവശ്യപ്പെട്ടപ്രാകാരം ഖുറാന്‍ നന്നായി ചൊല്ലാന്‍ കഴിഞ്ഞ കുറച്ചുപേരെ ഭീകരര്‍ തന്നെ നേരത്തെ വിട്ടയച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.ഇന്നലെ ഉച്ചയോടെയാണ് ഹാന്‍ഡ് ഗ്രനേഡുകളും എകെ 47 തോക്കുകളടക്കമുള്ള ആയുധങ്ങളുമേന്തിയ പത്തോളം ഭീകരര്‍ റാഡിസണ്‍ ബഌ ഹോട്ടലില്‍ അതിക്രമിച്ചു കയറി 140 അതിഥികളെയും 30 ജോലിക്കാരെയും ഏഴാം നിലയിലെ ഒരു മുറിയിലിട്ട് പൂട്ടിയത്.
വിവരമറിഞ്ഞെത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ മണിക്കൂറുകളാണ് വെടിവയ്‌പ്പ് നടന്നത്. ഹോട്ടലും ചുറ്റുപാടും സുരക്ഷാ സേന വളഞ്ഞു. ഈ ഹോട്ടലില്‍ താമസിച്ചിരുന്നവരാണ് ഭാരതീയര്‍. പാരീസിലെ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് മാലി സംഭവം. മുന്‍പ് ഫ്രഞ്ച് കോളനിയായിരുന്നു മാലി. ഇവിടുത്തെ റസിദോര്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെയാണ് റാഡിസണ്‍ ബഌ ഹോട്ടലും.
ഏഴാം നിലയിലെ 190-ാം നമ്പര്‍ മുറിയുടെ പരിസരത്തുള്ള ഇടനാഴിയില്‍ നിന്ന് വെടിവയ്‌പ്പുകളുടെ ശബ്ദം കേള്‍ക്കാമായിരുന്നു. ജിഹാദികളും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവയ്‌പ്പാണ് നടത്. ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. മാലിനഗരമായ സെവാരെയില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഭീകരര്‍ ഒരു ഹോട്ടലില്‍ അതിക്രമിച്ചു കയറി താമസക്കാരെ ബന്ദികളാക്കിയിരുന്നു. 24 മണിക്കൂറിനു ശേഷമാണ് അവരെ വധിച്ച് ബന്ദികളെ മോചിപ്പിക്കാന്‍ സൈന്യത്തിനു കഴിഞ്ഞത്.
ഭീകരര്‍ക്ക് വളരെയേറെ സ്വാധീനമുള്ള രാജ്യമാണ് മാലി. നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഭീകര സംഘടനകളും സര്‍ക്കാരും തമ്മില്‍ ജൂണില്‍ സമാധാന കരാര്‍ ഉണ്ടാക്കിയെങ്കിലും ഭീകരര്‍ അത് പാലിക്കാതെ തുടര്‍ന്നും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു.2012 ഏ്രപ്രിലില്‍ വടക്കന്‍ മാലി അല്‍ഖ്വയ്ദ പിന്തുണയുള്ള ഭീകരര്‍ പിടിച്ചെടുത്തു. 2013ല്‍ ഫ്രഞ്ച് സൈന്യമാണ് ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരരില്‍ നിന്ന് വടക്കന്‍ മാലി മോചിപ്പിച്ചത്. അമേരിക്ക മാലിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
















