കോഴിക്കോട്: ഭാരതീയ ശാസ്ത്രചിന്തകള്‍ക്ക് വേണ്ട പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന് അഭിപ്രായപ്പെട്ടു. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സംസ്കൃതവിഭാഗം ആയുര്‍വേദം, ഗണിതം, വാസ്തുവിദ്യാ-ഭാരതീയ പാരമ്പര്യം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയസെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ശാസ്ത്രചിന്തകള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നതില്‍ കൂടുതല്‍ മുന്നോട്ടുപോകാനായില്ല. ചരിത്രം ജയിച്ചുവരുന്ന കഥയാണെന്നാണ് പറയുന്നത്. എന്നാല്‍ മഹാഭാരതം നോക്കിയാല്‍ കര്‍ണ്ണനും ദുര്യോധനനുമൊക്കെ ജയിച്ചവരെക്കാള്‍ അല്ലെങ്കില്‍ ജയിച്ചവര്‍ക്ക് തുല്യമായ പ്രധാന്യം നല്‍കിയതായി കാണാം. രാമായണവും മഹാഭാരതവും ഇല്ലായിരുന്നെങ്കില്‍ ഭാരതം എന്ന രാഷ്ട്രം ഉണ്ടാകുമായിരുന്നുവോ എന്ന് പറയാന്‍പോലും പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
ഡോ. എസ്. ജയശ്രീ, ഇ.ബിതുല്‍, ഡോ. പി.കെ. രഞ്ജന എന്നിവര്‍ സംസാരിച്ചു. ഡോ. എം. നാരായണന് സ്വാഗതവും ഡോ. പ്രിയ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ഡോ. കെ.മുരളി, ഡോ. മുരളീധരന്, എന്‍.സോമശേഖരന്‍, ഡോ. മുത്തുലക്ഷ്മി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇന്ന് വിവിധ വിഷയങ്ങളില്‍ ഡോ. എന്‍.കെ. സുന്ദരേശ്വരന്, ടി.എസ്. ബാലഗോപാലപ്രഭു, ഡോ. ടി.എസ്. സജിത, ഡോ. ശ്രീകുമാരന്‍ എന്‍. നമ്പൂതിരി, പ്രൊഫ. കെ.ഗീതാകുമാരി, ഡോ. പി. രാജശേഖരന്, ഡോ. ദേവന്,ഡോ.ലക്ഷ്മിശങ്കര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: