ന്യൂദല്‍ഹി: കശ്മീരില്‍ നിന്നും ആട്ടിപ്പുറത്താക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ 2,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കുടിയേറ്റക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ നല്‍കുന്നതിനും കശ്മീര്‍ താഴ്വരയില് താത്കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച കേന്ദ്ര മന്ത്രിസഭ അനുമതി നല്കി.
ജമ്മു കശ്മീരിലെ ഭീകരവാദി ആക്രമണങ്ങള്‍ കശ്മീരി പണ്ഡിറ്റ്, സിഖ്, മുസ്ലിം കുടുംബങ്ങളുടെ വ്യാപകമായ കുടിയോഴിപ്പിക്കലിന് കാരണമായിട്ടുണ്ട്. രാജ്യത്താകമാനം ഇത്തരത്തിലുള്ള 62,000 രജിസ്റ്റര്‍ ചെയ്ത കാശ്മീരി കുടിയേറ്റ കുടുംബങ്ങളുണ്ട്.
ജമ്മു ഡിവിഷനിലെ മലമ്പ്രദേശങ്ങളിലുള്ള കുടിയേറ്റക്കാര്‍ക്ക് കശ്മീരി കുടിയേറ്റക്കാര്‍ക്ക് നല്‍കുന്നതിന് സമാനമായ ദുരിതാശ്വാസ ധനസഹായം നല്‍കാനുള്ള ശുപാര്‍ശയ്ക്കും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം 13.45 കോടി രൂപ ഈയിനത്തില്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: