Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാരായി രാജനും കാരായി ചന്ദ്രശേഖരനും നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് അധികാരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 10:11 pm IST
in Kannur

പാനൂര്‍: കാരായി രാജനും കാരായി ചന്ദ്രശേഖരനും നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് അധികാരത്തിലേക്ക്. തെരഞ്ഞെടുപ്പിനു മുന്‍പ് സിപിഎം കണ്ണൂര്‍ലോബി ആസൂത്രിതമായി കാരായിമാര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നടത്തിയ കരുനീക്കത്തിന്റെ അനന്തരഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം. ഫസല്‍വധത്തിന് പിന്നില്‍ ആര്‍എസ്എസ് നേതൃത്വമാണെന്ന് നിരന്തരമായി നുണപ്രചരണം നടത്തി കാരായിമാര്‍ നിരപരാധികളാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സിപിഎം. അതിനു കൂട്ടുപിടിച്ചത് ബിജെപി പുറത്താക്കിയ ഒകെ.വാസുവിനെയും എ.അശോകനെയുമായിരുന്നു.അരങ്ങത്തും അണിയറയിലും അതിനായി നടന്ന കുത്സിത നീക്കങ്ങള്‍ നിയന്ത്രിച്ചത് പി.ജയരാജനായിരുന്നു. കാരായിമാര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിച്ച് നിയമവിദഗ്ധരെ അടക്കം പങ്കെടുപ്പിച്ച് തലശേരിയില്‍ സെമിനാറുകളും അന്തിചര്‍ച്ചകളും ഒരുപാട് നടന്നു. ഡോ:സെബാസ്റ്റ്യന്‍ പോള്‍, എം.സ്വരാജ് തുടങ്ങിയവരെ ഉപയോഗിച്ചായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്. എംഎന്‍.ഷംസീറായിരുന്നു ഇതിന്റെ സംയോജകന്‍. പ്രതിഷേധ ജ്വാലകള്‍ക്കായി മെഴുകുതിരികള്‍ ഒരുപാട് കത്തിയമര്‍ന്നു. എല്ലാം ആസൂത്രിതമായിരുന്നു. എസ്ഡിപിഐ നേതൃത്വം വെല്ലുവിളിച്ചു ചോദിച്ചിട്ടും വെളിപ്പെടുത്തല്‍ നടത്താന്‍ പുതുസഖാക്കള്‍ രംഗത്തു വന്നില്ല. എല്ലാം പറഞ്ഞത് ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ എറണാകുളം വിട്ടു പുറത്തു പോകരുതെന്ന് സിബിഐ കോടതി ജാമ്യവ്യവസ്ഥയില്‍ ഉപാധി വെച്ചിട്ടുണ്ടെങ്കില്‍ കേസിന്റെ ഗൗരവം മനസിലാക്കേണ്ടതു തന്നെയാണ്. ഇത് ഒഴിവാക്കാനായി മറ്റു മാര്‍ഗങ്ങള്‍ വേറെയില്ലെന്ന തിരിച്ചറിവില്‍ നിന്നും ഉയര്‍ന്നുവന്ന ഗൂഢനീക്കമായിരുന്നു ഫസല്‍വധത്തിനു പിന്നില്‍ ആര്‍എസ്എസിനെ വലിച്ചിഴച്ച് സിപിഎം നടത്തിയത്. കാരായി ചന്ദ്രശേഖരന്‍ ഇന്നു തലശേരിയിലെത്തി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കും. നാളെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായി സ്ഥാനാരോഹണത്തിന് കാരായി രാജനുമെത്തും. കോടതിയില്‍ നിന്നും അനുമതി നേടിയ ഇരുവരും അധികാരമേറ്റത്തിനു ശേഷം വീണ്ടും എറണാകുളത്തേക്കു തിരിച്ചു പോകും. അതിനുശേഷം സ്ഥിരമായി ഭരണരംഗം കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണ് പദ്ധതി. മാസങ്ങളായി സിപിഎം നടത്തിയ പൊറോട്ടു നാടകത്തിന്റെ ക്ലൈമാക്‌സാണിത്.

തലശേരിയില്‍ വര്‍ഗീയകലാപമുണ്ടാക്കാന്‍ ആസൂത്രിതമായി എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊല്ലിക്കാന്‍ ആയുധം കൊടുത്തുവിട്ടവര്‍ ജനസേവകരാകുന്ന വിചിത്രകാഴ്ചയാണ് ജില്ലയില്‍ കാണാനുളളത്. ഇവര്‍ സാക്ഷികളെ മാത്രമല്ല ജില്ലയെ മൊത്തത്തില്‍ വിലക്കുവാങ്ങാന്‍ കെല്‍പ്പുള്ളവരാണെന്ന് നീതിപീഠം ഓര്‍ക്കുന്നത് നന്നായിരിക്കും. കൊലപാതകികളെ എന്നും ആദരിച്ച പാര്‍ട്ടിയാണ് ജില്ലയിലെ സിപിഎം. ന്യൂനപക്ഷവേട്ട നടത്തി നേട്ടം കൊയ്യാന്‍ ശ്രമിച്ചവര്‍ ഫസലിന്റെ കബറിടത്തില്‍ ചവിട്ടി നിന്ന് ഇങ്കിലാബ് വിളിക്കുന്ന വിരോധാഭാസത്തിന് കാലം മറുപടി നല്‍കുക തന്നെ ചെയ്യും. കാരാഗൃഹം കാത്തുനില്‍ക്കുന്ന സിപിഎം നേതാവിന് ആശ്വസിക്കാനായി ലഭിച്ച താല്‍ക്കാലിക വിജയത്തിന് പരാജയത്തിന്റെ വമ്പന്‍കുത്തൊഴുക്കിനെ നേരിടാന്‍ ത്രാണിയുണ്ടാവില്ലെന്ന് ഓര്‍ക്കുന്നതും ഈ അവസരത്തില്‍ നന്നാവും. സിബിഐ പേടിയില്‍ പരിയാരത്ത് കയറി കൂടിയ നേതാവിന്റെ വീരത്വം കണ്ണൂരുകാര്‍ ശരിക്കും മനസിലാക്കിയതുമാണ്. പൈതൃക നഗരിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട കാരായി ചന്ദ്രശേഖരന്‍ ചെളളക്കര വാര്‍ഡില്‍ നിന്നുമാണ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ആറ് അംഗങ്ങളുളള ബിജെപി ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കുന്നുണ്ട്. അഡ്വ:വി.രത്‌നാകരനാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. മുസ്ലീംലീഗും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട കാരായി രാജന്‍ പാട്യം ജില്ലാ ഡിവിഷനില്‍ നിന്നാണ് ജയിച്ചത്. കാരായിമാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനുളള വിലക്കു പിന്‍വലിക്കാന്‍ നല്‍കുന്ന ഹര്‍ജിക്കെതിരെ തടസഹര്‍ജി നല്‍കാനാണ് എസ്ഡിപിഐ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം
Football

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

World

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

പുതിയ വാര്‍ത്തകള്‍

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.