കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തെയും അനുബന്ധസ്ഥാപനങ്ങള്‍ക്കുമെതിരെ കച്ച മുറുക്കി സംഘടിത മതവിഭാഗങ്ങള്‍ ഇറങ്ങിയിരിക്കുകയാണ്. പിന്തുണ നല്‍കുന്നത് സിപിഎമ്മും. മൂന്നുദിവസങ്ങളായി വള്ളിക്കാവും പരിസരപ്രദേശങ്ങളിലും വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ട് വ്യാപകമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സംഘടിതമതവിഭാഗങ്ങള്‍ ശ്രമിക്കുകയാണ്. പത്തുവര്‍ഷമായി അതേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മാലിന്യപ്ലാന്റിനെതിരെ ഇപ്പോള്‍ നടത്തുന്ന സമരത്തിന്റെ പിന്നിലെ സൂത്രധാരികള്‍ ആരൊക്കെയാണെന്നത് പരസ്യമായ രഹസ്യമാണ്.
വള്ളിക്കാവിലെ ഹോസ്റ്റലിന്റെ മാലിന്യപ്ലാന്റിന്റെ പേരിലാണ് മഠത്തെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കാന്‍ ഈ സംഘടിത മതങ്ങള്‍ ശ്രമം നടത്തുന്നത്. മാലിന്യപ്ലാന്റിലുണ്ടായ ചെറിയ തകരാര്‍ പര്‍വതീകരിച്ച് കാണിച്ച് പ്രശ്‌നങ്ങളുണ്ടാക്കാനാണ് ആദ്യംമുതല്‍ നീക്കം നടക്കുന്നത്. ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങള്‍ നടത്തുന്ന ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ഇടതുവലതു മുന്നണികളാണ് ഇതിന് പിന്നില്‍. ഇവരുടെ ഉദ്ദേശം വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംഘടിത മതങ്ങളുടെ വോട്ട് ഉറപ്പാക്കലാണ്.
ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും മാലിന്യം നീക്കം ചെയ്തുകൊണ്ടിരുന്ന തൊഴിലാളികള്‍ എന്ന വ്യാജേന എത്തിയ എന്‍ഡിഎഫ് പ്രവര്‍ത്തകരും ക്രിസ്ത്യന്‍ സംഘടനാപ്രവര്‍ത്തകരും ചേര്‍ന്ന് കഴിഞ്ഞദിവസം ആശ്രമത്തിലെ അന്തേവാസികളെ അക്രമിക്കുകയും മാലിന്യം നീക്കം ചെയ്യാന്‍ വന്ന ടാങ്കറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. കൂടാതെ ടാങ്കറുകളുടെ ടയറുകള്‍ കീറി സഞ്ചാരയോഗ്യമല്ലാതാക്കി. മാലിന്യപ്ലാന്റ് ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാണെന്ന പേരില്‍ ആശ്രമത്തിന്റെ പരിസരപ്രദേശങ്ങളില്‍ ഹര്‍ത്താല്‍ നടത്തികൊണ്ടും ഇക്കൂട്ടര്‍ അഴിഞ്ഞാടി. പ്രശ്‌നത്തിന്റെ ത്രീവ്രത വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ നടത്തിയ നീക്കം ഗൂഡാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാണ്. മാലിന്യപ്ലാന്റല്ല, പ്രശ്‌നം മഠമാണെന്ന് പ്രതിഷേധരീതിയില്‍ നിന്നും മനസിലാക്കാം.
ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്ഥലവും മാലിന്യപ്ലാന്റും പരിശോധിച്ച ആര്‍ഡിഒ സാഹചര്യങ്ങള്‍ തൃപ്തികരമാണെന്നും പ്ലാന്റ് മൂലം നാട്ടുകാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുമില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ശുദ്ധീകരണ പ്രക്രിയ നടന്ന ജലത്തിന്റെ ടെസ്റ്റ് റിപ്പോര്‍ട്ടും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനായി സ്ഥാപിക്കുന്ന പ്രഷര്‍സാന്റ് ഫില്‍ട്ടറും ക്ലോറിനേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതും ക്യാമ്പിന്റെ മറ്റുഭാഗങ്ങളില്‍ പുതിയ ട്രീറ്റ്‌മെന്റ്പ്ലാന്റ് സ്ഥാപിക്കുന്നതിന് എടുത്തിട്ടുള്ള നടപടിക്രമങ്ങളും വിലയിരുത്തി. ഇതൊന്നും ശരിവയ്‌ക്കാതെ ഇവര്‍ തുടരുന്ന പ്രതിഷേധസമരങ്ങള്‍ ചോദ്യചിഹ്നമാകുകയാണ്. കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് ജനങ്ങളുടെ ഇടയില്‍ വ്യാജപ്രചരണം നടത്തുന്നത്. അനധികൃതമായി നിര്‍മ്മിച്ച കുരിശടി പൊളിച്ചുമാറ്റാന്‍ ഹൈക്കോടതിവിധിയുണ്ടായിട്ടും അതു ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ ഇടാനുള്ള ശ്രമം കൂടിയാണ് മഠത്തിനെതിരെയുള്ള നീക്കങ്ങള്‍. മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് മഠത്തിന്റെ പ്രവര്‍ത്തനംമൂലം സ്വാധീനം ചെലുത്താമാകാത്തത് ക്രിസ്ത്യന്‍സഭകളെ വര്‍ഷങ്ങളായി ചൊടിപ്പിച്ചിരിക്കുകയാണ്. ഒറ്റക്ക് ശ്രമിച്ചിട്ട് നടക്കാത്തതുകൊണ്ട് എന്‍ഡിഎഫ് പോലുള്ള തീവ്രവാദ സംഘടനകളെയും വോട്ട് ബാങ്ക് ലക്ഷ്യമാക്കി വരുന്ന ഇടതുവലതു മുന്നണികളെയും കൂട്ടുപിടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണിപ്പോള്‍. എന്നാല്‍ ഇവരുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കോളേജ് ഹോസ്റ്റിലിനുള്ളിലുള്ള മാലിന്യപ്ലാന്റിലുണ്ടായ ചെറിയ തകരാറിനെത്തുടര്‍ന്ന് പുറത്ത് വന്ന ജൈവമാലിന്യം മനുഷ്യവിസര്‍ജ്ജനമാണെന്ന വ്യാജപ്രചരണം നടത്തിയതിന് പിന്നില്‍ കന്യാസ്ത്രീകളും എന്‍ഡിഎഫിന്റെ പ്രവര്‍ത്തകരുമാണ്. പോപ്പുലര്‍ ഫ്രണ്ട് ആയി മാറിയ എന്‍ഡിഎഫ് ആകട്ടെ മഠത്തിനെതിരെ ഒരു പ്രശ്‌നമുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നു. അമൃതനാന്ദമയി മഠത്തെ ഇല്ലാതാക്കുക എന്നത് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച നേതാക്കളാണ് ഈ സമരത്തിന് ചുക്കാന്‍ പിടിക്കുന്നത് തന്നെ.
















